Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണത്തിലെ ഭക്തി

വിവേകവും ഉത്സാഹവും ശ്രദ്ധയും വിശ്വാസവും സമര്‍പ്പണവും എല്ലാം ഒത്തുചേര്‍ന്നതാണ് ഹനുമാന്റെ ഭക്തി.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Aug 2, 2020, 03:00 am IST
inSamskriti

മക്കളേ,

ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാമായണം ഇന്നും ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. എന്താണീ വശ്യതയ്‌ക്ക് കാരണം? രാമായണത്തില്‍ ആദ്യന്തം നിറഞ്ഞുനില്‍ക്കുന്ന ഭക്തിരസം തന്നെ. അതു മനുഷ്യമനസ്സുകളെ ആര്‍ദ്രമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. പാവയ്‌ക്ക സ്വതവേ കയ്‌പുള്ളതാണെങ്കിലും കുറെ നാള്‍ ശര്‍ക്കരയിലിട്ടു വെച്ചാല്‍ അതിന്റെ സ്വഭാവം വിട്ട് മധുരമായിത്തീരും. അതുപോലെ നമ്മുടെ മനസ്സിനെ ഈശ്വരനോടു ബന്ധിച്ചാല്‍, അവിടുത്തേയ്‌ക്കു സമര്‍പ്പിച്ചാല്‍ അതിലെ മാലിന്യങ്ങള്‍ അകന്ന് മനസ്സ് ശുദ്ധമായിത്തീരും.

ഭക്തിയുടെ പല പല രൂപങ്ങളും ഭാവങ്ങളും രാമായണത്തില്‍ കാണാം. ലക്ഷ്മണന്റെ ഭക്തിപോലെയല്ല ഭരതന്റെ ഭക്തി. സീതയുടെ ഭക്തിപോലെയല്ല ശബരിയുടേത്. പ്രേമഭാജനത്തിന്റെ സാമീപ്യവും സഹവാസവും സദാ ആഗ്രഹിക്കുന്നതു ഭക്തിയുടെ ഒരു ഭാവമാണ്. ആ ഭാവം നമുക്കു ലക്ഷ്മണനില്‍ കാണാം. രാമന്റെ പരിചരണത്തില്‍ സദാ മുഴുകി, അതിനായി ഊണും ഉറക്കവും വെടിയുന്ന ശീലമാണ് ലക്ഷ്മണന്റേത്. എന്നാല്‍ ഭരതന്റെ ഭക്തി അങ്ങനെയല്ല. അത് ശാന്തഭക്തിയാണ്. ഭരതന് രാജ്യഭരണംതന്നെ രാമനുള്ള പൂജയാണ്. ഹൃദയത്തില്‍ ഈശ്വരസ്മരണയും സമര്‍പ്പണഭാവവും ഉണ്ടെങ്കില്‍ ഏത് കര്‍മ്മവും ഈശ്വരപൂജ തന്നെ. അതില്ലെങ്കിലോ, കോവിലില്‍ ചെയ്യുന്ന പൂജയും വെറുമൊരു ജോലി മാത്രം.

പ്രേമഭാജനം അടുത്തുള്ളപ്പോഴേക്കാള്‍ ഭക്തിയുടെ തീവ്രത വിരഹത്തിലാണ്. അതാണ് നമ്മള്‍ സീതയിലും ഗോപികളിലും കാണുന്നത്. രാമന്‍ അടുത്തുള്ളപ്പോള്‍ സീത പൊന്മാനിനുവേണ്ടി ആഗ്രഹിച്ചു. എന്നുവെച്ചാല്‍ കാമത്തിന് അധീനയായി. എന്നാല്‍ രാവണന്റെ തടവിലായപ്പോള്‍ സീതയുടെ മനസ്സ് രാമനുവേണ്ടി സദാ തപിച്ചുകൊണ്ടിരുന്നു. ആ വിരഹദുഃഖത്തില്‍ സീതയുടെ ലൗകികവാസനകള്‍ ക്ഷയിച്ചു. ഹൃദയം ഒന്നുകൂടെ ശുദ്ധമായി. വീണ്ടും ഭഗവാനുമായി ഒന്നുചേരാനും സാധിച്ചു.

വിവേകവും ഉത്സാഹവും ശ്രദ്ധയും വിശ്വാസവും സമര്‍പ്പണവും എല്ലാം ഒത്തുചേര്‍ന്നതാണ് ഹനുമാന്റെ ഭക്തി. സുഗ്രീവന്റെ സേവകനായിരുന്ന ഹനുമാന്‍ രാമനെക്കണ്ടപ്പോള്‍ രാമദാസനായി മാറി. സുഗ്രീവനോടു ഹനുമാനുള്ളത് ലൗകികബന്ധമാണെങ്കില്‍ രാമനോടുള്ളത് ജീവാത്മാപരമാത്മബന്ധമാണ്. നാമജപത്തിലൂടെ എങ്ങനെ നിരന്തരമായ ഈശ്വരസ്മരണ സാദ്ധ്യമാകും എന്നുകൂടി ഹനുമാന്‍ കാട്ടിത്തരുന്നു.

ഭക്തി ലഭിക്കാന്‍, കുലമോ, പാണ്ഡിത്യമോ ഒന്നുമല്ല വേണ്ടത്, ശുദ്ധഹൃദയം അതൊന്നുമാത്രമാണ്. അതാണ് ശബരിയില്‍ നമ്മള്‍ കാണുന്നത്. രാമന്‍ ഒരുനാള്‍ വരുമെന്ന് ഗുരു പറഞ്ഞത് ശബരി പൂര്‍ണമായും വിശ്വസിച്ചു. എല്ലാ ദിവസവും രാമന്റെ വരവും കാത്ത് ആശ്രമമെല്ലാം വൃത്തിയാക്കി പൂജാദ്രവ്യങ്ങള്‍ ഒരുക്കിവെച്ചു, രാമനുവേണ്ടി ഇരിപ്പിടം തയ്യാറാക്കി. അങ്ങനെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. ആ കാത്തിരിപ്പ് വൃഥാവിലായില്ല. ഒരു നാള്‍ രാമന്‍ ശബരിയുടെ ആശ്രമത്തിലെത്തി, ശബരിയുടെ ആതിഥ്യം സ്വീകരിച്ചു. ഭഗവാനെ കാത്തിരിക്കുന്ന മനസ്സുകളില്‍ ഭഗവാന്‍ എത്തിച്ചേരുകതന്നെ ചെയ്യുമെന്ന് ശബരിയുടെ കഥ തെളിയിക്കുന്നു.  

ഭക്തി വെറും വികാരഭക്തി ആയാല്‍ പോരാ. വികാരഭക്തിക്ക് തീവ്രതയുണ്ടാകും. എന്നാല്‍ അത് ക്ഷണികമാണ്. അതിനാല്‍ ജ്ഞാനത്തില്‍ അടിയുറച്ച ഭക്തിയാണ് ആവശ്യം. ഭക്തി കാര്യസാദ്ധ്യത്തിനുവേണ്ടിയാകരുത്. ഭക്തിയുടെ വിത്തുകള്‍ കിളിര്‍ത്തശേഷം അവയെ ജ്ഞാനത്തിന്റെ വയലുകളില്‍ പറിച്ചു നടണം. അപ്പോള്‍ നല്ല വിളവുകിട്ടും, ലക്ഷ്യപ്രാപ്തിയുണ്ടാകും.  

സഹോദരന്മാരിലും സുഹൃത്തുക്കളിലും പ്രജകളിലും പക്ഷികളിലും മൃഗങ്ങളിലും ഭക്തിയുടെ ഭാവമുണര്‍ത്താന്‍ രാമനു കഴിഞ്ഞു. മഹത്വം എവിടെയുണ്ടോ അതിനെ നമ്മള്‍ അറിയാതെ ആരാധിച്ചുപോകും. കാരണം ഭക്തിയുടെ ബീജം എല്ലാവരുടെയും ഹൃദയത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. അതിനെ നമ്മള്‍ ചിന്തകൊണ്ടും കര്‍മ്മംകൊണ്ടും, സ്മരണകൊണ്ടും വളര്‍ത്തണം. പ്രപഞ്ചം മുഴുവന്‍ ഈശ്വരമയമായി കാണുന്ന ഭാവത്തിലേക്കുയരണം. അതിനുള്ള വഴി തുറക്കുകയാണ് രാമായണം ചെയ്യുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.