Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

കോവിഡാനന്തര കാലത്തെ സുസ്ഥിര വികസനവും ജനസംഖ്യയും

. കൊറോണക്കാലത്ത് പ്രകൃതി നല്‍കുന്ന സന്ദേശം പോലും മനുഷ്യന്‍ ഈ ഭൂമിയില്‍ ഒരു അനിവാര്യതയേ അല്ലെന്നാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 06:45 pm IST
inUS

മാനവരാശിയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്തുകൊണ്ട് അനുദിനം പടരുന്ന കൊറോണ വൈറസ് ഒരു യുദ്ധത്തിലെന്നപോലെയാണ് മനുഷ്യരെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നത്. വെറും ഒരു പനി വൈറസ് മാത്രമായിരുന്ന കൊറോണ ഇപ്പോള്‍ രൂപാന്തരം സംഭവിച്ച് അപകടകാരിയായ കൊലയാളിയായി മാറിയിരിക്കുകയാണ്. വികസിത- വികസ്വര രാഷ്‌ട്രമെന്നോ ദരിദ്ര രാഷ്‌ട്രമെന്നോ ഭേദമില്ലാതെയാണ് വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്നത്. മാരകമായ രീതിയില്‍ വൈറസ് പടര്‍ന്നുപിടിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് വേണ്ടത്ര ശുശ്രൂഷയും പരിചരണവും ഒരുക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് മിക്ക രാഷ്‌ട്രങ്ങളും.

ചികിത്സയും പരിചരണവും പര്യാപ്തമാകാത്തതിന്റെ പ്രധാനകാരണങ്ങളിലൊന്ന് നഗരങ്ങളില്‍ അധിവസിക്കുന്ന ജനങ്ങളുടെ ബാഹുല്യം തന്നെയാണ്. കൊറോണക്കാലത്ത് പ്രകൃതി നല്‍കുന്ന സന്ദേശം പോലും മനുഷ്യന്‍ ഈ ഭൂമിയില്‍ ഒരു അനിവാര്യതയേ അല്ലെന്നാണ്. അപ്പോള്‍ അനുദിനം പെറ്റുപെരുകുന്ന മനുഷ്യര്‍  മനുഷ്യ സമൂഹത്തിന് തന്നെ വെല്ലുവിളിയാകുന്ന അവസ്ഥയാണ്.

കൊറോണ പടര്‍ത്തിയ ചൈന തന്നെയാണ് ലോകത്തില്‍ ജനസംഖ്യയില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന രാജ്യം. കൊറോണ വ്യാപനം പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ തെരുവുകളിലും മറ്റും ശവശരീരങ്ങള്‍ മറവ് ചെയ്യാതെ കിടക്കുന്നത് അന്താരാഷ്‌ട്രമാധ്യമങ്ങള്‍ ചൈനയുടെ ഇരുമ്പുമറ പൊട്ടിച്ച് ലോകത്തെ അറിയിച്ചിരുന്നു.

സമഗ്രാധിപത്യമുള്ള ആ രാഷ്‌ട്രത്തിന് ജനസംഖ്യയ്‌ക്ക് ആനുപാതികമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കൊറോണ വ്യാപനം വെളിപ്പെടുത്തിയിരിക്കുന്നത്.

മാരകരോഗങ്ങളും പ്രകൃതിക്ഷോഭങ്ങളും മനുഷ്യവംശത്തെ കൊന്നൊടുക്കുന്നുണ്ടെങ്കിലും ജനസംഖ്യാവര്‍ദ്ധനവ് വരുത്തിവയ്‌ക്കുന്ന കെടുതികള്‍ അതിലും വലുതാണ്. ഭൂമിയുടെയും പ്രകൃതിയുടെയും വിഭവങ്ങളുടെയും സന്തുലിതാവസ്ഥയെ ജനസംഖ്യ വിസ്ഫോടനം ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് കൊറോണയുടെ വരവ്.

ചൈന കഴിഞ്ഞാല്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയും ഈ പ്രശ്നങ്ങളൊക്കെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ചൈനയെ ജനസംഖ്യയില്‍ മറികടക്കുമെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ റിപ്പോര്‍ട്ട്. 2019 ലെ കണക്കുകള്‍ പ്രകാരം 1.43 ദശലക്ഷമാണ് ചൈനയുടെ ജനസംഖ്യ. 1.37 ദശലക്ഷവുമായി ഇന്ത്യ തൊട്ടുപിന്നിലുണ്ട്. അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ ലോകജനസംഖ്യ 2000 ദശലക്ഷമായി വര്‍ദ്ധിക്കുമെന്നും യു. എന്‍. റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദിവസം ലോകത്ത് 2,11,090 കുട്ടികളാണത്രേ പിറക്കുന്നത്.

ജനസംഖ്യയുടെ ദശാബ്ധ വളര്‍ച്ചാനിരക്ക് നോക്കുമ്പോള്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വച്ച് ഏറ്റവും കുറവ് കേരളത്തിലാണെന്നൊരു മികവ് മലയാളികള്‍ക്ക് അഭിമാനമാണ്. കേരളത്തിലെ ജില്ലകളില്‍ മലപ്പുറം ഒരു അപവാദം (13.4%) ആണെങ്കിലും പത്തനംതിട്ടയില്‍ ജനനനിരക്ക് വെറും (-3.0% ) മാത്രമാണ്. ശിശു മരണനിരക്ക്, മാതൃമരണനിരക്ക്, സ്ത്രീ- പുരുഷ അനുപാതം, സാക്ഷരത നിരക്ക് തുടങ്ങി ഏതാണ്ട് എല്ലാ മേഖലകളിലും വികസിത രാജ്യങ്ങള്‍ക്ക് സമാനമാണ് കേരളമെന്ന് ജനസംഖ്യാശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. അപ്പോഴും കേരളം അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം കേരളത്തിലെ ആറില്‍ ഒരാള്‍ മുതിര്‍ന്ന പൗരനായി തീര്‍ന്നിരിക്കുന്നുവെന്നതാണ്. ഭാരതത്തെപ്പോലുള്ള ഒരു രാജ്യത്ത് ജനസംഖ്യയിലുള്ള അമിതമായ വര്‍ദ്ധനവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പട്ടിണി, ദാരിദ്ര്യം എന്നീ സാമൂഹിക പ്രശ്നങ്ങള്‍ ഇല്ലായ്‌മ ചെയ്യാന്‍ രാജ്യത്തിന് കഴിയാതെവരും. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവ ഭൂരിപക്ഷത്തിന് അപ്രാപ്യവുമാകും.  

കോവിഡ് പോലുള്ള മഹാമാരികള്‍ പ്രശ്നത്തെ കൂടുതല്‍ ദുഷ്‌ക്കരവുമാക്കും. രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത് അതിജീവനത്തിനും നിലനില്‍പ്പിനും തീവ്രമായ പോരാട്ടം വേണ്ടിവരുമെന്നാണ്. എന്നാല്‍ അനുദിനം വര്‍ദ്ധിക്കുന്ന ജനസംഖ്യ എല്ലാ പരിശ്രമങ്ങളെയും പാഴ് വേലയാക്കും.

കുടുംബാസൂത്രണം മനുഷ്യാവകാശമാണെന്നതായിരുന്നു 2018 ലെ ജനസംഖ്യാദിനത്തിന്റെ പ്രധാന സന്ദേശം. വര്‍ത്തമാനകാല ലോകസാഹചര്യം ആവശ്യപ്പെടുന്നതും 2018 ന്റെ സന്ദേശം വരുംകാലങ്ങളും കര്‍ശനമായി പിന്തുടരണമെന്നാണ്. അടല്‍ബിഹാരി വാജ്പേയ് സര്‍ക്കാരിന്റെ ഭരണകാലത്ത് നടപ്പാക്കിയ ഒമ്പതാം പഞ്ചവത്സര പദ്ധതി (1997-2002) മുഖ്യമായും ലക്ഷ്യമിട്ടത് ദ്രുതഗതിയിലുള്ള സാമ്പത്തികവളര്‍ച്ചയും സാമൂഹികനീതിയുമായിരുന്നു. എന്നാല്‍ ജനസംഖ്യ നിയന്ത്രണവും പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നായി വാജ്പേയ് സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. സുസ്ഥിര ഭാരതവികസനത്തിന് ഇന്ത്യന്‍ ജനതയുടെ അടിസ്ഥാന ജീവിത നിലവാരം ഉയര്‍ത്തുകയും സാക്ഷരതാ നിരക്ക് കൂട്ടുകയും ശുദ്ധമായ കുടിവെള്ളം, പാര്‍പ്പിടം എന്നിവ ഓരോ പൗരന്‍മാര്‍ക്കും ലഭ്യമാക്കണം. ജനസംഖ്യ വര്‍ദ്ധന അതിന് വിലങ്ങുതടിയാകാന്‍ പാടില്ല. മുത്തലാഖ് പോലുള്ള സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊണ്ട് സ്ത്രീ സമത്വം ഉറപ്പാക്കിയ മോഡി ഭരണകൂടം ജനസംഖ്യാനിയന്ത്രണത്തിനും ശക്തമായ നിയമ നിര്‍മ്മാണങ്ങള്‍ കൊണ്ടുവരേണ്ടിരിയിക്കുന്നു. അത് കോവിഡാനന്തര തലമുറയോട് ചെയ്യുന്ന വലിയ പുണ്യമായിരിക്കും.

മാധവന്‍ ബി നായര്‍ (പ്രസിഡന്റ്, ഫൊക്കാന)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.