Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലാ കളക്ടറുടെ ഉത്തരവിന് പുല്ലു വില: വില നിയന്ത്രണം അവഗണിച്ച് മത്സ്യ വ്യാപാരികള്‍

ഒരാഴ്ച മുന്‍പാണ് മീനിന്റെ ചില്ലറ വില്‍പ്പന വില അധികൃതര്‍ നിജപ്പെടുത്തിയത്. എന്നാല്‍ ഇതൊന്നും അറിഞ്ഞില്ലെന്ന ഭാവത്തിലാണ് ജില്ലയിലെ മത്സ്യക്കച്ചവടക്കാര്‍. ചെറിയതരം മീനുകള്‍ക്ക് കിലോഗ്രാമിന് 260 രൂപ മുതല്‍ മുകളിലേക്കാണ് ഇന്നലെയും വില.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2020, 08:56 am IST
in Pathanamthitta

പത്തനംതിട്ട: ജില്ലയില്‍ മത്സ്യത്തിന് ന്യായവില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഇറക്കിയ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് കച്ചവടക്കാര്‍. മത്സ്യത്തിനും മാംസത്തിനും അമിതവില ഈടാക്കുന്നതായ ജനങ്ങളുടെ നാളുകളായുള്ള പരാതികള്‍ക്കൊടുവിലായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍. 

ഒരാഴ്ച മുന്‍പാണ് മീനിന്റെ ചില്ലറ വില്‍പ്പന വില അധികൃതര്‍ നിജപ്പെടുത്തിയത്. എന്നാല്‍ ഇതൊന്നും അറിഞ്ഞില്ലെന്ന ഭാവത്തിലാണ് ജില്ലയിലെ മത്സ്യക്കച്ചവടക്കാര്‍. ചെറിയതരം മീനുകള്‍ക്ക് കിലോഗ്രാമിന് 260 രൂപ മുതല്‍ മുകളിലേക്കാണ് ഇന്നലെയും വില. മത്തി, നെത്തോലി എന്നിവയ്‌ക്ക് മാത്രമാണ് നേരിയ വിലക്കുറവ്, 200 രൂപ. ഇറച്ചിക്കോഴിക്ക് 140 രൂപയായി നിജപ്പെടുത്തിയെങ്കിലും 145 മുതല്‍ മുകളിലേക്കാണ് വില. സ്റ്റാളുകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശവും മിക്കയിടത്തും പാലിക്കപ്പെടുന്നില്ല. 

ജില്ലാ ഭരണകൂടം കുറഞ്ഞ വില്‍പ്പന വില നിശ്ചയിച്ചകാര്യം അറിയില്ലെന്ന നിലപാടിലാണ് പലകച്ചവടക്കാരും. മീനിന്റെ ലഭ്യതക്കുറവ് കാരണമാണ് വിലവര്‍ധിക്കുന്നതെന്നും ഇവര്‍ പറയുന്നു. പ്രതികൂല കാലാവസ്ഥയില്‍ ഏതാനും ദിവസത്തേക്ക് മത്സ്യബന്ധനത്തിന് ബോട്ടുകള്‍ കടലില്‍ പോകാത്തതിനാല്‍ ഇനിയും വില കൂടാനാണ് സാധ്യത. ജൂണ്‍ അഞ്ചു മുതല്‍ ട്രോളിങ് നിരോധനം ആരംഭിക്കുന്നതോടെ മത്സ്യ ലഭ്യത വീണ്ടും കുറയും. 

വില കുറയ്‌ക്കാന്‍ ചില്ലറ വില്‍പ്പനക്കാരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പകരം മൊത്ത വ്യാപാരികളില്‍ നിന്നും കുറഞ്ഞ വിലയ്‌ക്ക് മീന്‍ ലഭ്യമാക്കുകയാണ് വേണ്ടതെന്നും കച്ചവടക്കാര്‍ പറയുന്നു. മറ്റ് ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ടയില്‍ ഇറച്ചിക്കും മീനിനും തീവില ചുമത്തി കച്ചവടക്കാര്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നതായ പരാതി കാലങ്ങളായി നിലനില്‍ക്കുന്നു. വിലക്കൂടുതലിന് പുറമെ കേടായ മത്സ്യവും ജില്ലയില്‍ വിറ്റഴിച്ചിരുന്നു. അടുത്തകാലത്ത് ഇവിടേക്കെത്തിച്ച ടണ്‍കണക്കിന് ചീഞ്ഞ മീനാണ് ആരോഗ്യവകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചത്. 

കോഴിയിറച്ചിക്കും മാട്ടിറച്ചിക്കും തോന്നിയ വിലയാണ് വിവിധ സ്ഥലങ്ങളില്‍ ഈടാക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ഇറച്ചിക്കോഴിക്ക് കിലോയ്‌ക്ക് 180 രൂപയും മാട്ടിറച്ചിക്ക് 400 രൂപയും വരെ വില എത്തിയിരുന്നു. പരാതികളുടെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ വിവിധ മാര്‍ക്കറ്റുകളിലും  സ്റ്റാളുകളിലും ഇറച്ചി, മത്സ്യം മുതലായവയുടെ വില  ജില്ലാ ഭരണകൂടം നിശ്ചയിച്ചത്.  വില ക്രമാതീതമായി വര്‍ധിപ്പിച്ച് ഉപഭോക്താക്കളെ ചൂഷണംചെയ്ത് അമിതലാഭമുണ്ടാക്കുന്നതായ പരാതികളെ തുടര്‍ന്നാണ് വിലനിലവാരം ക്രമപ്പെടുത്തിയതെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

അമിത വില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എവിടെയും കാര്യക്ഷമമായ പരിശോധനകള്‍ ഇതുവരെ നടന്നിട്ടില്ല. ഇതാണ് കച്ചവടക്കാര്‍ മുതലെടുക്കുന്നത്.

ജില്ലാ കളക്ടറുടെ ഉത്തരവില്‍  പറയുന്ന മത്സ്യ വില കിലോഗ്രാമിന്

നെയ്‌മീന്‍ ചെറുത് (നാല് കി.ഗ്രാം വരെ)-780, നെയ്‌മീന്‍ വലുത് (നാല് കി.ഗ്രാമിന് മുകളില്‍)-900, ചൂര വലുത് (750 ഗ്രാമിന് മുകളില്‍)-260, ചൂര ഇടത്തരം (500750 ഗ്രാം)-220, ചൂര ചെറുത് (500 ഗ്രാമില്‍ താഴെ)-190, കേരച്ചൂര-250, അയല ഇടത്തരം (100200 ഗ്രാം)-270, അയല ചെറുത് (100 ഗ്രാമില്‍ താഴെ)-160, ചാള-210, കരിച്ചാള/കോക്കോല ചാള-110, വട്ടമത്തി/വരള്‍-100, നത്തോലി-90, വേളാപ്പാര-420, വറ്റ-360, അഴുക-290, ചെമ്പല്ലി-360, കോര-190, കാരല്‍-70, പരവ-380, ഞണ്ട്-250, ചെമ്മീന്‍ നാടന്‍-600, വങ്കട വലുത് (250 ഗ്രാമിന് മുകളില്‍)-180, കിളിമീന്‍ വലുത് (300 ഗ്രാമിന് മുകളില്‍)-330, കിളിമീന്‍ ഇടത്തരം (150300 ഗ്രാം)-210, കിളിമീന്‍ ചെറുത്-150.

Tags: priceലോകാരോഗ്യ സംഘടന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

Kerala

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധന ഉടന്‍ നിലവില്‍ വരും

Kerala

പാചകവാതകത്തിന്റെ പേരില്‍ ഭക്ഷണസാധനവില തോന്നുംപടി; നട്ടം തിരിഞ്ഞു ജനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.