Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാപനാശം ശിവന്റെ ഗീതങ്ങള്‍

ഭക്തിയും സംഗീതവും 25

ലക്ഷ്മി എസ്. മേനോന്‍ by ലക്ഷ്മി എസ്. മേനോന്‍
Apr 2, 2020, 04:26 am IST
in Samskriti

തമിഴിലെ പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനും ഗായകനുമായിരുന്നു പാപനാശം ശിവന്‍. തഞ്ചാവൂര്‍ ജില്ലയിലെ നന്നിലം താലൂക്കിലെ പോലകം ഗ്രാമത്തില്‍ 1890 ലാണ് അദ്ദേഹം ജനിച്ചത്. രാമയ്യന്‍ എന്നായിരുന്നു പേര്. ദേഹം മുഴുവനും ഭസ്മം പൂശി നടന്നിരുന്നതുകൊണ്ട്  ശിവന്‍ എന്നാണ് ആളുകള്‍ വിളിച്ചിരുന്നത്. പിന്നീട് പാപനാശം ശിവന്‍ എന്ന പേരില്‍ പ്രസിദ്ധനായി.  

സിനിമാ ഗാനങ്ങള്‍, ഭജനകള്‍, കീര്‍ത്തനങ്ങള്‍ നൃത്ത ഗാനങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 2500ല്‍ അധികം കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. തമിഴിനു പുറമേ മറ്റനേകം ഭാഷകളിലും കൃതികള്‍ രചിച്ചു. ഭക്തിഗാനങ്ങളാണ് ഏറെയും. ഹരികഥാ കാലക്ഷേപവും സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നാടകങ്ങളും നാടകഗാനങ്ങളുമെല്ലാം പുരാണ കഥകളുമായി ബന്ധപ്പെട്ടതായിരുന്നു.

‘എന്നതവം ചെയ്തനെ’ (കാപ്പി രാഗം) ‘ഞാനൊരു വിളയാട്ടു ബൊമ്മയാ’ (നവരസ കന്നഡ) ‘ഗജ വദന കരുണ സദന'(ശ്രീരഞ്ജിനി) ‘കാവാവാ’ (വരാളി) ‘ശരണമയ്യപ്പാ'(മുഖാരി) ‘ദേവി നീയേ തുണയ്’ (കീരവാണി) ‘ശരവണഭവ എന്നും'(ഷണ്മുഖപ്രിയ) ‘സാമഗാന ലോലനെ സദാശിവ'(ഹിന്ദോളം)’ശരവണഭവ ഗുഹനെ’ (മദ്ധ്യമാവതി) ‘ഗുരുവായൂരപ്പാ’ (ചക്രവാകം) തുടങ്ങിയവ  പാപനാശം ശിവന്റെ വിഖ്യാത കൃതികളാണ്.  

അമ്മയുടെ മരണത്തോടെ ഭക്തനും വിരക്തനുമായി മാറിയ ശിവന്‍ 12 വര്‍ഷത്തോളം സംഗീതവും സംഗീത രചനയുമായി അലഞ്ഞു. നീലകണ്ഠ ശിവന്റെ ഭജനകളില്‍ അദ്ദേഹം ചെറുപ്പത്തിലെ പങ്കെടുക്കുമായിരുന്നു. ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച്  ഭജനകള്‍ പാടുന്നതും പതിവായിരുന്നു. പാപനാശത്തെ ക്ഷേത്രങ്ങളില്‍ അദ്ദേഹം കൂടെക്കൂടെ ഭജനകള്‍ നടത്തി. മലയാളത്തിലും സംസ്‌കൃതത്തിലും പാണ്ഡിത്യം നേടിയിട്ടുണ്ട്. വ്യാകരണത്തില്‍ ബിരുദവും സമ്പാദിച്ചു. നൂറണി മഹാദേവ ഭാഗവതര്‍ ആയിരുന്നു ഗുരു. മഹാദേവ ഭാഗവതരില്‍ നിന്നും സ്വരജ്ഞാനവും ലയജ്ഞാനവും നേടിയശേഷം കച്ചേരി വിദഗ്ധനായിരുന്ന കോണേരി രാജപുരം വൈദ്യനാഥ അയ്യരുടെ ശിഷ്യനായി .

ഭജനകളില്‍ നിന്ന് തുടങ്ങിയ അദ്ദേഹത്തിന്റെ സംഗീതജീവിതം ഉജ്ജ്വലനായൊരു  ഗായകനോളം വളര്‍ന്നു.  അധ്യാത്മ ചിന്തകളും ഭക്തിയും ഇതിനകം മനസ്സില്‍ വേരുറച്ചിരുന്നു. ഭക്തി പ്രചരണത്തിനുള്ള ഉപാധിയായിരുന്നു അദ്ദേഹത്തിന് സംഗീതം. ഭക്തിസാന്ദ്രമായ ഭജനകളില്‍ തന്നെയായിരുന്നു എന്നും താല്പര്യം. ഉത്സവങ്ങളോടനുബന്ധിച്ച് ഭജന പ്രദക്ഷിണങ്ങള്‍ നടത്തി. തഞ്ചാവൂരിലെ സദ്ഗുരു സ്വാമി മഠത്തിലെ അന്തേവാസി ആയിരുന്നതിനാല്‍ അവിടെവച്ച് അദ്ധ്യാത്മിക വിഷയത്തിലും ഭജനപദ്ധതിയിലും കൂടുതല്‍  ജ്ഞാനം നേടാനായി.  

ഭക്തകുചേലന്‍ എന്ന സിനിമയിലും പാപനാശം ശിവന്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ക്ക്  ഗാനങ്ങളെഴുതി. അവയിലും സ്ഫുരിച്ചത് ആദ്ധ്യാത്മിക ചൈതന്യമായിരുന്നു. സിനിമകളിലൂടെ അദ്ദേഹം ധാരാളം ധനം സമ്പാദിച്ചെങ്കിലും  ശാന്തിയും സമാധാനവുമറിഞ്ഞത് ഭജനകളിലൂടെയും ക്ഷേത്രസന്ദര്‍ശങ്ങളിലൂടെയുമാണ്. ജന്മദേശമായ പോലകം ഗ്രാമത്തിലെ ക്ഷേത്രവും ക്ഷേത്രക്കുളവും നന്നാക്കാന്‍ സിനിമയില്‍ നിന്നും ലഭിച്ച വരുമാനം മുഴുവനും അദ്ദേഹം വിനിയോഗിച്ചു.  

അദ്ദേഹത്തിന്റെ  100 കൃതികള്‍ സ്വരപ്പെടുത്തി ചിട്ടപ്പെടുത്തി ‘കീര്‍ത്തന മാല’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏകദേശം 75 ല്‍ പരം രാഗങ്ങള്‍ അദ്ദേഹംഉപയോഗിച്ചു.മദ്രാസ് മ്യൂസിക് അക്കാദമിയുടെ ‘സംഗീത കലാനിധി’ബിരുദം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. 1973 ലായിരുന്നു പാപനാശം ശിവന്റെ  ദേഹവിയോഗം.

(നാളെ: ഭജനയിലെ സംഗീതം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

പുതിയ വാര്‍ത്തകള്‍

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.