ന്യൂദല്‍ഹി:1971-ലെ യുദ്ധം ഇന്ത്യ ജയിച്ചെങ്കിലും സൈനികര്‍ക്ക് ലഭിച്ചത് തിരിച്ചടികള്‍ മാത്രം.
ബ്രിഗേഡിയർ എൻ.എ. സുബ്രഹ്മണ്യം (Veteran) പങ്കുവെച്ച കുറിപ്പില്‍ ചില ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് നിരത്തിയിരിക്കുന്നത്. :
1)1973-ലെ മൂന്നാം ശമ്പള കമ്മീഷൻ എന്ന ‘കെണി’:
2) അതുവരെ പട്ടാളക്കാരുടെ പെൻഷൻ ശമ്പളത്തിന്റെ 70% ആയിരുന്നു. അത് വെട്ടി കുറച്ച് 50% ആക്കി.
3) അതേസമയം സിവിലിയൻ ഉദ്യോഗസ്ഥരുടെ പെൻഷൻ 30%-ൽ നിന്ന് 50% ആയി ഉയർത്തുകയും ചെയ്തു!
4)33 വർഷം സർവീസ് ചെയ്താലേ മുഴുവൻ പെൻഷൻ ലഭിക്കൂ എന്ന നിബന്ധന വന്നു. 15-20 വർഷം മാത്രം സേവനം ചെയ്യുന്ന സാധാരണ ജവാന്മാർക്ക് ഇത് വലിയ തിരിച്ചടിയായി.
5)രാജ്യത്തിന്റെ കാവൽക്കാരെ വെറും നാലാം ക്ലാസ് ജീവനക്കാരുടെ (Mess waiters, Cooks) നിലവാരത്തിലേക്ക് ഈ കമ്മീഷൻ തരംതാഴ്‌ത്തി.
ഇതിന് മാറ്റം വന്നത് 2014-ൽ വൺ റാങ്ക് വൺ പെൻഷൻ ഇംപ്ലിമെന്‍റ് ചെയ്തതിന് ശേഷമാണ്. മോദി സര്‍ക്കാരാണ് ഇത് നടപ്പാക്കിയത്. മോദി ആദ്യമായി അധികാരത്തില്‍ വന്നയുടന്‍ സൈനികരുടെ ക്ഷേമത്തിനായുള്ള ശക്തമായ നടപടിയാണ് എടുത്തത്.
















