Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഐസക്കിനെ മുഖ്യമന്ത്രി നിരീക്ഷിക്കണം

കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് രംഗത്തിറങ്ങിയിട്ട് ദിവസങ്ങളായി. അതീവ പ്രതിസന്ധിയുടെ കാലത്തുപോലും കേന്ദ്രം സാമ്പത്തിക സഹായം നല്‍കുന്നില്ലെന്നാണ് ഐസക്കിന്റെ പരാതി. ഇക്കാര്യത്തില്‍ കേരളത്തിന് ശക്തമായ പ്രതിഷേധമുണ്ട്. ആരോഗ്യ മേഖലയില്‍ എങ്കിലും സര്‍ക്കാര്‍ ഉടനടി പണം അനുവദിക്കണമെന്നും ഐസക് ആവശ്യപ്പെട്ടിരിക്കുന്നു.

ഉത്തരന്‍byഉത്തരന്‍
Mar 25, 2020, 03:00 am IST
inArticle

ലോകം മുഴുവന്‍ ഭീതിയോടെ കൊറോണയെ നിരീക്ഷിക്കുകയാണ്. ഏതാണ്ട് ഇരുന്നൂറോളം രാജ്യങ്ങളില്‍ കൊറോണ പടര്‍ന്നുകഴിഞ്ഞു. പതിനയ്യായിരത്തോളം ആളുകള്‍ മരണപ്പെട്ടു. ഇന്ത്യയിലും സ്ഥിതി സുരക്ഷിതമല്ല. എന്തും സംഭവിക്കാമെന്ന അന്തരീക്ഷമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര സര്‍ക്കാരും സ്വീകരിക്കുന്ന നടപടികളെ ലോകമാകെ പ്രതീക്ഷയോടെ കാണുന്നു. പ്രശംസകളോടെ നിരീക്ഷിക്കുന്നു. കേരള മുഖ്യമന്ത്രിയും ആരോഗ്യമേഖലയും ആവേശത്തോടെ കാര്യങ്ങള്‍ വീക്ഷിക്കുമ്പോള്‍ അഖിലലോക സാമ്പത്തിക വിദഗ്ധന്‍ കേരള ധനമന്ത്രി തോമസ് ഐസക്കിന് അതൊന്നും അംഗീകരിക്കാനാവുന്നില്ല.

കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് രംഗത്തിറങ്ങിയിട്ട് ദിവസങ്ങളായി. അതീവ പ്രതിസന്ധിയുടെ കാലത്തുപോലും കേന്ദ്രം സാമ്പത്തിക സഹായം നല്‍കുന്നില്ലെന്നാണ് ഐസക്കിന്റെ പരാതി. ഇക്കാര്യത്തില്‍ കേരളത്തിന് ശക്തമായ പ്രതിഷേധമുണ്ട്. ആരോഗ്യ മേഖലയില്‍ എങ്കിലും സര്‍ക്കാര്‍ ഉടനടി പണം അനുവദിക്കണമെന്നും ഐസക് ആവശ്യപ്പെട്ടിരിക്കുന്നു.  

സാമ്പത്തിക സഹായം അടക്കം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ധനമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സിങ് അടിയന്തരമായി വിളിച്ചു കൂട്ടണം, തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കുള്ള പണം കൈകളില്‍ എത്തിക്കാനുള്ള അധിക  സഹായം നല്‍കണമെന്നും ഐസക് അഭിപ്രായപ്പെടുന്നു. അതേസമയം സംസ്ഥാനത്ത് ഒരു തരത്തിലുള്ള പ്രയാസങ്ങള്‍ ജനങ്ങള്‍ക്ക് ഉണ്ടാകില്ലെന്നും ധനമന്ത്രി പറയുന്നു.  

സംസ്ഥാനത്തെ വിലക്കയറ്റമില്ലാതെ സര്‍ക്കാര്‍ പിടിച്ചു നിര്‍ത്തും. ഭക്ഷ്യക്ഷാമം ഉണ്ടാകില്ല. നിലവില്‍ കാസര്‍ഗോട് മാത്രമാണ് തൊഴിലുറപ്പ് നിര്‍ത്തിയതെന്നും മറ്റു ജില്ലകളില്‍ തൊഴില്‍ ക്രമീകരണം ഏര്‍പ്പെടുത്തി തൊഴിലുറപ്പ് പദ്ധതി തുടരുമെന്നും ധനമന്ത്രി അറിയിച്ചു. ഇവര്‍ക്ക് കേന്ദ്രം പണം തന്നേ പറ്റൂ. വലിയ വായില്‍ കൊട്ടുപാട്ടുമായി ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ പക്ഷേ സംസ്ഥാനങ്ങള്‍ക്ക് യാതൊരു സഹായവും നല്‍കുന്നില്ല, ഐസക് കുറ്റപ്പെടുത്തി. കൊറോണയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ജനലക്ഷങ്ങളെ അനുമോദിക്കാന്‍ കയ്യടിച്ചും ശംഖ്‌വിളിച്ചും തപ്പുകൊട്ടിയും ജനങ്ങള്‍ അണിനിരന്നതും ഐസക്കിന് സഹിച്ചില്ല. അതിനെ പരിഹസിക്കാന്‍ അദ്ദേഹത്തിന് ഒരു മടിയുമില്ല.

കേന്ദ്രം നല്‍കിയ സഹായങ്ങളൊന്നും യഥാവിധി വിനിയോഗിക്കാത്ത ധനമന്ത്രി അക്ഷരാര്‍ഥത്തില്‍ മുഖ്യമന്ത്രിയുടെ  നിലപാടിനെയും ആരോഗ്യമന്ത്രിയുടെ പെരുമാറ്റത്തെയും അവഹേളിക്കുകയാണ്. പാര്‍ട്ടിയിലെ മൂപ്പിള തര്‍ക്കം ഭരണത്തിലും പടരുകയാണ്. സീതാറാം യച്ചൂരിയെന്ന അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുടെ വിശ്വസ്തന്‍ എന്ന നിലയിലാണ് ഐസക് സംസ്ഥാന സര്‍ക്കാരിനെ പോലും അവഗണിക്കുന്നത്. മുഖ്യമന്ത്രിയെ പോലും പരിഹസിക്കാന്‍ മുതിരുന്നത്. ഐസക്കിനെന്താണ് കുഴപ്പം. മുഖ്യമന്ത്രി പിണറായി വിജയന്‍ അത് നിരീക്ഷിക്കണം. കുഴപ്പക്കാരനെ കുപ്പത്തൊട്ടിയില്‍ കളയുക തന്നെ വേണം.

കൊറോണ കാലത്തെ സാമ്പത്തിക സഹായം അടക്കം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ധനമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് അടിയന്തിരമായി വിളിച്ചുകൂട്ടണം എന്നതാണല്ലോ തോമസ് ഐസക്കിന്റെ പ്രധാന ആവശ്യം. മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് പോരെന്നാണോ? മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കൊറോണ പ്രതിരോധ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തി മുന്‍നിരയില്‍ നില്‍ക്കുന്നതിന്റെ കൊതിക്കെറുവാണ് താങ്കള്‍ക്കെന്ന് പലരും പറയുന്നുണ്ടെങ്കിലും ഞങ്ങളത് വിശ്വസിച്ചിട്ടില്ല.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള പണം കൈകളില്‍ എത്തിക്കാനുള്ള അധിക സഹായം നല്‍കണമെന്ന ആവശ്യം തികച്ചും ന്യായമാണ്. കേന്ദ്ര നിര്‍ദ്ദേശം പാലിച്ചല്ല കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതെന്ന് സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ വ്യക്തമായതാണ്. അതില്‍ കണ്ടെത്തിയ ക്രമക്കേട് സംബന്ധിച്ച് ധനമന്ത്രിക്ക് ഒന്നും പറയാനില്ല. ഓഡിറ്റ് നടത്തിയ ആളെ പുറത്താക്കി അഴിമതി മൂടിവയ്‌ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം കിട്ടാത്തത് ഇത്തരം ക്രമക്കേടുകള്‍ കാരണമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഇതുവരെ അനുവദിച്ച പണത്തിന്റെ കണക്കുപോലും കൃത്യമായി കേന്ദ്ര സര്‍ക്കാരിന് കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് കൂടി ധനമന്ത്രി ജനങ്ങളോട് പറയണം. അല്ലാതെ, ദുരന്തകാലത്ത് ഇല്ലായ്‌മയുടെ പിതൃത്വം കേന്ദ്ര സര്‍ക്കാരില്‍ കെട്ടിവയ്‌ക്കുകയല്ല ചെയ്യേണ്ടത്!

ഇതൊക്കെ ആരോട് പറയാന്‍. നാണവും മാനവുമില്ലാത്ത ധനമന്ത്രിയെന്ന് ജനം വിലയിരുത്തുകയാണ്. അത് അദ്ദേഹത്തിന് അലങ്കാരമായിരിക്കാം. പക്ഷേ, കേരളീയര്‍ക്ക് ഒരുതരിപോലും അഭിമാനിക്കാന്‍ വകയില്ല.

Tags: Thomas IsaaccovidCoronacoronavirusVirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.