Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തെരുവിലിറങ്ങിയവര്‍ തിരിച്ചറിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2019, 05:02 am IST
inEditorial

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ്- ഇടതുപക്ഷ കൂട്ടുകെട്ടില്‍ പ്രതിഷേധമെന്ന പേരില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങളുടെ തീവ്രത കുറഞ്ഞുവരുന്നുണ്ട്. ഇതൊരു ശുഭലക്ഷണമാണ്. ജനങ്ങള്‍ക്ക് ഈ വിഷയത്തില്‍ തിരിച്ചറിവുണ്ടാകുന്നു എന്നതിന്റെ ലക്ഷണം.

 പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം തെരുവിലിറങ്ങിയ മുസ്ലിം വിഭാഗത്തിലുള്ളവര്‍ തന്നെ ഈ നിയമം എന്തെന്നും എന്തിനെന്നും മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഉത്തര്‍പ്രദേശ് തന്നെയാണ് ഇതിന് മികച്ച ഉദാഹരണം. യുപിയിലെ മുസാഫര്‍പൂര്‍, ബുലന്ദ്ഷഹര്‍  എന്നിവിടങ്ങളില്‍ നിയമത്തെ എതിര്‍ക്കുന്നവര്‍ നടത്തിയ അതിക്രമങ്ങള്‍ പ്രതിഷേധമെന്ന പേരില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ അവര്‍ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച തിരുത്താന്‍ തയ്യാറാവുന്നു എന്നത് മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയേ അല്ലായിരുന്നു. ഇത്തരം അതിക്രമങ്ങള്‍ക്ക് മുസ്ലിം സമൂഹം ഇനി ഒരുക്കമല്ല എന്ന മുസാഫര്‍ നഗറിലെ മൗലാന കലീഫുള്ളയുടെ പ്രഖ്യാപനം മുതലെടുപ്പ് രാഷ്‌ട്രീയക്കാര്‍ക്കും ദഹിച്ച മട്ടില്ല. കാരണം പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയാല്‍ ഇരകളാക്കപ്പെടുക മുസ്ലിം ജനതയാണെന്ന് പറഞ്ഞു ധരിപ്പിച്ചവര്‍ക്ക് വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യമുണ്ട്. മതമാണ് വലുത് എന്ന് ചിന്തിക്കുന്നവരുടെ മനസ്സില്‍ വിദ്വേഷത്തിന്റെ വിത്ത് പാകിയാല്‍ അത് വേഗം മുളപൊട്ടുമെന്ന് അവര്‍ക്കറിയാം. എന്നാലിന്ന് മുസ്ലിം സമൂഹം സത്യം തിരിച്ചറിഞ്ഞു തുടങ്ങി. അക്രമം നടത്താന്‍ തെരുവിലിറങ്ങി, ഒടുവില്‍ ജയിലില്‍ ആയപ്പോഴാണ് രാഷ്‌ട്രീയക്കാരുടെ തനിനിറം അവര്‍ മനസ്സിലാക്കിയതും. 

അല്‍പം വിവേചന ബുദ്ധിയോടെ ചിന്തിച്ചാല്‍ ഇല്ലാതാകുന്ന പ്രശ്‌നമേ പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തിലുള്ളൂ. നിയമം നടപ്പാക്കിയാല്‍ ഇന്ത്യയില്‍ നിലവിലുള്ള മുസ്ലിങ്ങള്‍ക്ക് പൗരത്വം നഷ്ടമാകും എന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളാണ് രാജ്യത്തെ സമാധാന നില തകര്‍ത്തത്. ഇത്തരത്തിലൊരു ആശങ്ക മുസ്ലിം വിഭാഗത്തിനിടയില്‍ സൃഷ്ടിക്കുന്നതില്‍ ബിജെപി വിരുദ്ധ കക്ഷികള്‍ കുറച്ചൊക്കെ വിജയിക്കുകയും ചെയ്തു. വാസ്തവം തിരിച്ചറിഞ്ഞു തുടങ്ങിയതോടെ നിരത്തുകളില്‍ പ്രതിഷേധിച്ചവര്‍ അത് അവസാനിപ്പിച്ചു. ഇസ്ലാമിക തീവ്രവാദ- ദേശവിരുദ്ധ ശക്തികളുടെ സ്വാധീനത്തില്‍ ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലിങ്ങള്‍ അകപ്പെട്ടുവെന്നത് യാഥാര്‍ത്ഥ്യമാണ്. 

രാജ്യത്തിന്റെ പല ഭാഗത്തും പൗരത്വ ഭേദഗതി നിയമത്തിനെതിരെ അക്രമം നടത്തിയതിന് പിടികൂടപ്പെട്ടവരില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളില്‍പ്പെട്ടവരും ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇത്തരക്കാര്‍ക്ക് പരിശീലനം ലഭിച്ചത് കേരളത്തില്‍ നിന്നാണെന്നുമാണ് യുപിയില്‍ പിടിയിലായ അക്രമകാരികളില്‍ നിന്നും ലഭിച്ച വിവരം. കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ ഈ വെളിപ്പെടുത്തല്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്. 

കേരളത്തിനകത്തും പുറത്തും ഒരേ വിഷയത്തില്‍ പ്രതിഷേധിക്കുന്നവരുടെ നിലപാടുകളെയും ചോദ്യം ചെയ്യേണ്ടതുണ്ട്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ രാജ്യത്ത് ഉയര്‍ന്നുകേട്ട പെണ്‍ശബ്ദങ്ങളില്‍ ഒന്നായിരുന്നു കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയും ന്യൂദല്‍ഹി ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയുമായ അയിഷ റെന്നയുടേത്. ദല്‍ഹി പോലീസിന്റെ നേരെ ചൂണ്ടുവിരല്‍ നീട്ടി ആക്രോശിക്കാന്‍ ധൈര്യം കാണിച്ച അയിഷ റെന്നയ്‌ക്കു കേരളത്തിലെ സിപിഎമ്മുകാര്‍ക്കു മുന്നില്‍ മുട്ടിടിച്ചു. പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ അവര്‍ക്കുമുന്നില്‍ കൈകൂപ്പി നില്‍ക്കേണ്ടി വന്നു. എവിടെയാണ് യഥാര്‍ത്ഥ ഫാസിസമെന്നും സ്വാതന്ത്ര്യമെന്നും അയിഷയ്‌ക്കിപ്പോള്‍ മനസ്സിലായിട്ടുണ്ടാവും. ഇത്തരത്തില്‍ അസഹിഷ്ണുതയുടെ വിഷബീജം പേറുന്ന, ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളായി നിന്നുകൊണ്ട് കള്ള പ്രചാരണം നടത്തുകയും അതിന് ചുക്കാന്‍ പിടിക്കുകയും ചെയ്യുന്നവര്‍ സമൂഹത്തിന് മുന്നില്‍, പ്രത്യേകിച്ചും  മുസ്ലിം വിഭാഗത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെടുന്ന കാലം വിദൂരമല്ല. ഏത് കള്ളവും പലയാവര്‍ത്തി പറഞ്ഞാല്‍ സത്യമാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കും. അത്തരക്കാരെ ലക്ഷ്യമിട്ട് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ വരും ദിവസങ്ങളില്‍ പൂര്‍ണമായും കെട്ടടങ്ങുമെന്നുറപ്പാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

Kerala

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.