Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധയുണ്ടാകുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2019, 06:06 am IST
inEditorial

കേരളം അഭിമാനം കൊള്ളുന്നത് വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും വന്‍ നേട്ടം കൈവരിച്ചു എന്നതിലാണ്. ഇതുവരെ ഭരിച്ചവരൊക്കെത്തന്നെ ഇക്കാര്യത്തില്‍ തങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തിച്ച് നേട്ടംകൊയ്തു എന്നാണ് പ്രചരിപ്പിച്ചിരുന്നത്. അതിനാല്‍ തന്നെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കിട്ടാത്ത പദവിയും പത്രാസും കേരളത്തിന് ലഭിക്കുകയും ചെയ്തു.

ഈ രണ്ടു മേഖലയുമാണ് ജനസാമാന്യത്തെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധയും മേല്‍നോട്ടവും വേണ്ട മേഖലകളാണിവ. എന്നാല്‍ തികഞ്ഞ ലാഘവബുദ്ധിയോടെയാണ് ഇവ കൈകാര്യം ചെയ്യുന്നതെന്ന് ഓരോരോ സംഭവങ്ങളിലൂടെയും നമുക്കറിയാനാവുന്നു. ഏറ്റവുമൊടുവില്‍ വയനാട്ടിലെ ബത്തേരിയില്‍ ഒരു അഞ്ചാംക്ലാസുകാരിക്ക് ദാരുണമായി ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. ക്ലാസ്മുറിയിലിരിക്കെയാണ് കുട്ടിയെ പാമ്പുകടിച്ചതെന്നറിയുമ്പോള്‍ നമ്മുടെ ഭരണാധികാരികളും മറ്റും പറഞ്ഞ് പ്രചരിപ്പിച്ചതിന്റെ പൊള്ളത്തരം വെളിപ്പെടുകയാണ്. ജീവിതത്തിന്റെ സൂര്യോദയം പോലും ശരിക്കു കാണാന്‍ കഴിയാതെപോയ ഷഹ്‌ല ഷെറിന്‍ നമ്മുടെ മനസ്സില്‍ എന്നെന്നും ഒരു മുറിവായി കിടക്കും.

വിദ്യാഭ്യാസ മേഖലയില്‍ കോടികള്‍ ചെലവഴിക്കുന്നുവെന്നാണ് കൊട്ടിഘോഷിക്കാറുള്ളത്. എന്നാല്‍ ആ പണമൊക്കെ എങ്ങോട്ടാണ് പോകുന്നത്? എന്തിനൊക്കെയാണ് ചെലവാക്കുന്നത്? ഇതിനെക്കുറിച്ചൊന്നും ബന്ധപ്പെട്ടവര്‍ക്ക് ഒരു രൂപവുമില്ല. എന്നാല്‍ കോടിക്കണക്കിന് രൂപ പലവഴിക്കും പോകുന്നു. അപ്പോഴും അടിസ്ഥാന സൗകര്യമില്ലാതെ അനവധി സ്ഥാപനങ്ങള്‍ നട്ടം തിരിയുകയാണ്. ചില സ്‌കൂളുകളില്‍ അധ്യാപകരുടെ പ്രത്യേക ശ്രദ്ധകൊണ്ടു മാത്രം കാര്യങ്ങള്‍ മുന്നോട്ടു പോകുന്നുവെന്നേയുള്ളൂ. ഏതെങ്കിലും സ്‌കൂളില്‍ അവരുടെ പരിശ്രമം കൊണ്ട് വല്ല നേട്ടവും ഉണ്ടായാല്‍ അത് സ്വന്തം അക്കൗണ്ടില്‍ വരവുവെക്കാന്‍ സര്‍ക്കാര്‍ ഉത്സാഹം കാണിക്കുകയും ചെയ്യുന്നു.

ബത്തേരിയിലെ ദാരുണ സംഭവത്തിനുശേഷം ചില കണ്ണില്‍പൊടിയിടല്‍ തന്ത്രങ്ങളുമായി സര്‍ക്കാര്‍ രംഗത്തെത്തിയതില്‍ എത്രമാത്രം ആത്മാര്‍ഥതയുണ്ടെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. മിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലും സ്ഥിതി ദയനീയമാണ്. പൊളിക്കാനുള്ള കെട്ടിടത്തില്‍ ക്ലാസ് നടത്തുക, പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റാതിരിക്കുക, കാടും പടലും വെട്ടിമാറ്റാതിരിക്കുക തുടങ്ങി അനവധി പ്രശ്‌നങ്ങളാണുള്ളത്. ഇതൊക്കെ ഒറ്റ ദിവസം കൊണ്ട് മാറ്റാനാവില്ല എന്നറിയാം. എന്നാല്‍ ഒരു ദുരന്തം ഉണ്ടായ ശേഷമേ എന്തെങ്കിലും നടക്കൂ എന്നത് അങ്ങേയറ്റത്തെ ക്രൂരതയാണ്. ഭാവി പൗരന്മാരെ വാര്‍ത്തെടുക്കേണ്ട പരീക്ഷണശാലകള്‍ മരണദൂതന്മാര്‍ സൈ്വരവിഹാരം ചെയ്യുന്ന ഇടങ്ങളായിക്കൂടാ. ജീവന്റെ വര്‍ണോത്സവങ്ങള്‍ക്കിടെ കണ്ണീര്‍മഴ പെയ്യാനുള്ള അന്തരീക്ഷം ഒരിക്കലും ഉണ്ടാവരുത്. വേണ്ടതൊക്കെ ഉദ്യോഗസ്ഥര്‍ ഫയലുകളില്‍ എഴുതിവെച്ചാല്‍ എല്ലാം ആയെന്ന് കരുതുന്നത് മൗഢ്യമാണ്.

കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് 141 സ്‌കൂളുകള്‍ തെരഞ്ഞെടുത്തിരുന്നു. കെട്ടിട നിര്‍മാണമടക്കമുള്ളവ ഇതില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുവരെ എട്ടെണ്ണത്തിന്റെ നിര്‍മാണം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. പ്രചാരണക്കൊടുങ്കാറ്റെവിടെ, യാഥാര്‍ഥ്യമെവിടെ എന്നതിന്റെ വ്യക്തമായ ചിത്രമാണിത്. പ്രചരണങ്ങള്‍ക്കപ്പുറം ഒരു തലമുറയെ ദിശാബോധത്തോടെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ലെന്നത് സ്പഷ്ടമല്ലേ? ഷഹ്‌ലയുടെ ദാരുണാന്ത്യത്തിന് ശേഷം ചില നടപടിക്രമങ്ങളൊക്കെ തിരക്കുപിടിച്ച് നടത്തുന്നുണ്ട്. അതിന്റെ ചൂടും ചൂരും തീര്‍ന്നാല്‍ തഥൈവ എന്നാവും. ഇക്കാര്യത്തില്‍ എല്ലാ രാഷ്‌ട്രീയ താല്‍പര്യങ്ങളും മാറ്റിവെച്ച് സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ മുന്നിട്ടിറങ്ങണം. ഉപായം കൊണ്ട് ഓട്ടയടച്ചാല്‍ ഇനിയും വിഷജന്തുക്കള്‍ പുറത്തുവരും, ഓമനകളുടെ ഉയിരെടുക്കും. ഏതെങ്കിലും ബലിയാടുകളുടെ തലയില്‍ കുറ്റം കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യും. അതിന് അവസരം ഒരുക്കരുത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.