Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പണത്തിന്റെ പരിമിതി

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Nov 17, 2019, 03:00 am IST
inSamskriti

മക്കളേ, 

മനുഷ്യനു ജീവിതത്തില്‍ ഏറ്റവുമധികം ആവശ്യമുള്ള കാര്യങ്ങളില്‍ പ്രധാനമായ സ്ഥാനമാണ് പണത്തിനുള്ളത്. സാമ്പത്തിക പരാധീനത ജീവിതത്തില്‍ സൃഷ്ടിക്കുന്ന ദുഃഖങ്ങളും ദുരിതങ്ങളും ചെറുതൊന്നുമല്ല. ജീവിതസാദ്ധ്യതകളെതന്നെ അതു മുരടിപ്പിക്കുന്നു. 

ഇങ്ങനെയൊക്കെയാണെങ്കിലും ധാരാളം പണമുണ്ടെങ്കില്‍ ജിവിതം സന്തോഷപൂര്‍ണ്ണമാകും എന്നാരെങ്കിലും കരുതിയാല്‍ അവര്‍ക്കു തെറ്റി. ധാരാളം പണമുണ്ടായിട്ടും മനസ്സ് നിറയെ അസംതൃപ്തിയും നിരാശയും ഭയവും സംശയവും പിരിമുറുക്കവുമായി കഴിയുന്നവര്‍ എത്രയേറെയാണ്. ലോകത്തിന്റെ ഏതാണ്ട് എല്ലാഭാഗത്തും അമ്മ യാത്ര ചെയ്യാറുണ്ട്. സമ്പന്ന രാജ്യങ്ങളിലും ദരിദ്രരാജ്യങ്ങളിലും പോയിട്ടുണ്ട്. അവിടങ്ങളിലെ അനുഭവം വച്ചുനോക്കുമ്പോള്‍ സമ്പത്തുള്ള രാജ്യങ്ങളില്‍ ദുഃഖിക്കുന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവും കാണുന്നില്ല.  ദരിദ്രരെ അപേക്ഷിച്ച് പണക്കാര്‍ക്ക് ദുഃഖത്തിന് ഒരു കുറവുമില്ലെങ്കില്‍ പിന്നെ എന്താണ് സമ്പത്തുകൊണ്ടുള്ള പ്രയോജനം? പണക്കാരുടേയും പാവപ്പെട്ടവരുടേയും ദുഃഖത്തിന്റെ സാഹചര്യങ്ങളില്‍ വ്യത്യാസമുണ്ടാകാമെന്നു മാത്രം. പാവപ്പെട്ട ഒരാള്‍ സൈക്കിളില്‍ പോകുമ്പോള്‍ മറിഞ്ഞുവീണ് കാലൊടിയാം. പണക്കാരനായ ഒരാള്‍ക്ക് വില കൂടിയ കാറില്‍ പോകുമ്പോള്‍ ആക്‌സിഡന്റായി കാലൊടിയാം. പാവപ്പെട്ടവര്‍, കഴിക്കാന്‍ ഭക്ഷണമില്ലല്ലോ എന്നോര്‍ത്തു വിഷമിക്കും. പണക്കാര്‍ കച്ചവടത്തില്‍ നഷ്ടം വന്നാല്‍ ദുഃഖിക്കും, അല്ലെങ്കില്‍ നഷ്ടം വന്നെങ്കിലോ എന്നോര്‍ത്ത് ടെന്‍ഷനാകും. ഒരാള്‍ക്ക് ഒരു രീതിയില്‍ ദുഃഖം മറ്റൊരാള്‍ക്ക് മറ്റൊരു രീതിയില്‍ ദുഃഖം. രണ്ടുകൂട്ടര്‍ക്കും ദുഃഖം ഉണ്ട്. 

ഭാരതത്തില്‍ നൂറു കോടിയിലധികം ജനങ്ങളുണ്ട്. അമേരിക്കയിലാകട്ടെ മുപ്പത് കോടിയോളം ജനങ്ങളാണുള്ളത്. പക്ഷെ ഇവിടുത്തെ മനോരോഗാശുപത്രികളില്‍ ഉള്ളതിനേക്കാള്‍ പത്ത് ഇരട്ടി ആളുകള്‍ അവിടുത്തെ മനോരോഗാശുപത്രികളില്‍ കാണും. സമ്പന്നരാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ടെന്‍ഷനോ വിഷമമോ ഒന്നും ഇല്ലായിരുന്നെങ്കില്‍ എങ്ങനെയാണ് ഇത്രയധികം ജനങ്ങള്‍ അവിടെയുള്ള മനോരോഗാശുപത്രികളില്‍ വന്നുപെട്ടത്? അതുപോലെതന്നെ നമ്മുടെ നാട്ടിലെ ജയിലുകളില്‍ ഉള്ളതിന്റെ എത്രയോ ഇരട്ടി കുറ്റവാളികളാണ് പാശ്ചാത്യരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നത്. അവിടെ ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം താരതമ്യേന വളരെ കൂടുതലാണ്. ലഹരി കഴിക്കുന്നവരെ  മനോരോഗാശുപത്രികളില്‍ പ്രവേശിപ്പിക്കും. അവരെ ചികിത്സിക്കാന്‍തന്നെ വലിയൊരു തുക വേണം. അമേരിക്കയിലെ ഒരു സ്റ്റേറ്റിലെ മാത്രം മനോരോഗാശുപത്രികളിലും ജയിലിലും  കിടക്കുന്നവര്‍ക്കുവേണ്ടി ചെലവഴിക്കുന്ന പണത്തിന്റെ  കണക്കെടുത്താല്‍, അതേ കാര്യത്തിനുവേണ്ടി ഇന്ത്യയില്‍ മൊത്തം ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതലായിരിക്കും. ഇതൊക്കെയാണ് സമ്പന്നരാജ്യങ്ങളില്‍ പലയിടത്തും കണ്ടുവരുന്നത്.

പണത്തിന്റെ സ്ഥാനവും പ്രയോജനവും മനസ്സിലാക്കുന്നതോടൊപ്പംതന്നെ അതിന്റെ പരിമിതികളും നമ്മള്‍  മനസ്സിലാക്കിയിരിക്കണം. പണത്തിന് ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍ ജീവിതത്തിലെ സന്തോഷം വര്‍ദ്ധിപ്പിക്കാന്‍ അതിന് കഴിയണമെന്നില്ല. ധാരാളം കൂട്ടുകാരെ നേടിത്തരാന്‍ പണത്തിനു കഴിയും. എന്നാല്‍ ആത്മാര്‍ത്ഥതയുള്ള ഒരു സ്‌നേഹിതനെപ്പോലും തരാന്‍ പണത്തിനു കഴിയില്ല. വിലയേറിയ ചികിത്സകള്‍ ചെയ്യാന്‍ പണംകൊണ്ട് സാധിക്കും. പക്ഷേ ആരോഗ്യം നേടിത്തരാന്‍ അതിനു കഴിയില്ല. സുഖസൗകര്യങ്ങള്‍ തികഞ്ഞ ഒരു വീടു പണിയാന്‍ പണംകൊണ്ട് കഴിയും. എന്നാല്‍ സ്‌നേഹവും വിശ്വാസവും തുടിക്കുന്ന ഒരു കുടുംബത്തെ സൃഷ്ടിക്കാന്‍ പണത്തിനു കഴിയില്ല. കോടിക്കണക്കിനു പണമുണ്ടായിട്ടും, മക്കള്‍ പണത്തിനുവേണ്ടി തന്നെ കൊല്ലുമോ എന്നു ഭയന്നു കഴിയുകയാണെങ്കില്‍ ആ സമ്പന്നതയ്‌ക്ക്  എന്ത് അര്‍ത്ഥമാണുള്ളത്?

സ്വത്തു സമ്പാദിക്കുന്നതു് ഒരിക്കലും തെറ്റല്ല, അത് ആദ്ധ്യാത്മികതയ്‌ക്ക് എതിരുമല്ല. എത്ര സ്വത്തുണ്ടായാലും അതിന്റെ സ്ഥാനവും പ്രയോജനവും ശരിക്കു മനസ്സിലാക്കാത്തിടത്തോളം  അതു ദുഃഖം മാത്രമേ തരികയുള്ളു. കംസനും ഹിരണ്യകശിപുവിനുമെല്ലാം എത്രയോ സമ്പത്തുണ്ടായിരുന്നു. പക്ഷെ അവര്‍ക്കു മനഃസമാധാനവും സ്വസ്ഥതയും ഉണ്ടായിരുന്നില്ല. എല്ലാം ഉണ്ടായിരുന്ന രാവണനും  ശാന്തിയുണ്ടായിരുന്നില്ല. സ്വത്തില്ലാതെ ദരിദ്രരായി ജീവിക്കണമെന്നോ, ഉള്ള സ്വത്തു തള്ളിക്കളയണമെന്നോ അല്ല ഇതിന്റെ അര്‍ത്ഥം. ധനം ധാര്‍മ്മികമായ വഴിയില്‍ സമ്പാദിക്കുകയും  വിവേകപൂര്‍വ്വം  വിനിയോഗിക്കുകയും വേണമെന്നു മാത്രം. എങ്കിലേ ജീവിതം ഭദ്രമാകൂ, സന്തോഷപൂര്‍ണ്ണമാകൂ.  അധാര്‍മ്മികമായ രീതിയില്‍ പണമുണ്ടാക്കിയാല്‍ അത് നമ്മുടെ മനഃസമാധാനത്തെക്കൂടി അപഹരിക്കും. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനും സന്തോഷിക്കാനും കഴിയുന്ന ഒരു മനസ്സ് കിട്ടിയാല്‍ കോടിക്കണക്കിനു സ്വത്തുണ്ടാകുന്നതിലും വലിയ സമ്പത്ത് അതാണ്. തനിക്ക് ആവശ്യമുള്ളതുമാത്രം എടുത്ത് ബാക്കി ഇല്ലാത്തവര്‍ക്കു നല്കുന്നവന്‍ ജീവിതസുഖത്തിന്റെ മര്‍മ്മം മനസ്സിലാക്കിയവനാണ്. പണത്തിന്റെ സ്ഥാനവും പരിമിതിയും മനസ്സിലാക്കിയാല്‍ പണം നമ്മുടെ സേവകനാകും, ആനന്ദവും ശാന്തിയും നമ്മുടെ സമ്പത്തായിത്തീരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.