Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വെള്ളക്കെട്ട് ശരിയാക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2019, 04:00 am IST
inEditorial

അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാക്കും എന്നുപറഞ്ഞാണ് മൂന്നരവര്‍ഷം മുന്‍പ് ഇടതുമുന്നണി വോട്ടുപിടിച്ചത്. അധികാരത്തിലെത്തി. പക്ഷേ, എല്ലാം ശരിയാക്കിയില്ലെങ്കിലും ഒന്നും ശരിയാക്കില്ല എന്നതിന്റെ തെളിവായിരുന്നു തെരഞ്ഞെടുപ്പുദിവസം കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടും പിന്നീട് ഹൈക്കോടതിയില്‍

നിന്നുണ്ടായ ശകാരവും. മൂന്നുമണിക്കൂര്‍ മഴപെയ്തപ്പോള്‍ തന്നെ കൊച്ചി വെള്ളത്തിനടിയിലായി. ജനങ്ങള്‍ ഭീതിയിലും. രണ്ടുപ്രളയത്തെ നേരിട്ടു എന്നതിന്റെ പ്രചരണങ്ങളും പ്രഖ്യാപനങ്ങളും നടത്തി അവകാശവാദം ഉന്നയിക്കുന്നതിനിടയിലാണ് ഇങ്ങനെ ഒരു സംഭവം. കൊച്ചി നഗരസഭയെ പഴിചാരി രക്ഷപെടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. നഗരസഭ സര്‍ക്കാരിനെയും കുറ്റപ്പെടുത്തുന്നു. ഉപതെരഞ്ഞെടുപ്പില്‍ കൊച്ചിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി നഗരസഭാ വൈസ് ചെയര്‍മാന്‍ ആയതിനാല്‍ വെള്ളക്കെട്ടിന്റെ കുറ്റംചാര്‍ത്തി രാഷ്‌ട്രീയനേട്ടം ഉണ്ടാക്കാവുന്ന കുരുട്ടു

ബുദ്ധിയും ചിലര്‍ക്കുണ്ടായി. 

വെള്ളക്കെട്ടിന്റെ പേരില്‍ നഗരസഭയെ ഹൈ ക്കോടതി പൊളിച്ചടുക്കുകയും ചെയ്തു. കൊച്ചിയെ സിങ്കപ്പൂരാക്കിയില്ലെങ്കിലും ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവസരമെങ്കിലും നല്‍കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഫലപ്രദമായി പ്രവര്‍ത്തിക്കാത്ത നഗരസഭയെ മുനിസിപ്പാലിറ്റി നിയമത്തിലെ അധികാരമുപയോഗിച്ച് സര്‍ക്കാര്‍ പിരിച്ചുവിടാന്‍ ധൈര്യം കാണിക്കണമെന്നും കോടതി കടത്തിപ്പറഞ്ഞു.

വെള്ളക്കെട്ടിന് നഗരസഭയെ മാത്രം കുറ്റപ്പെടുത്തിയ ഹൈക്കോടതിയുടെ നിലപാട് എത്രകണ്ട് ശരിയെന്നത് പരിശോധിക്കപ്പെടേണ്ടതാണ്. നഗരസഭയ്‌ക്ക് പുറമെ പൊതുമരാമത്ത്, വൈദ്യുതി, ജലവിതരണം തുടങ്ങിയ വകുപ്പുകളുടെയൊക്കെ പൂര്‍ണസഹകരണമുണ്ടെങ്കില്‍ മാത്രമേ ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാവൂ. റോഡുകളില്‍ തലങ്ങുംവിലങ്ങും കുഴിയെടുത്ത് കേബിളും പൈപ്പുമിട്ട് ഓടകള്‍ ഇല്ലാതാക്കുന്നതിന്റെ ഉത്തരവാദിത്വം നഗരസഭയ്‌ക്കല്ല. മഴക്കാലത്ത് കോടികള്‍ മുടക്കി ഓടകള്‍ വൃത്തിയാക്കാറുണ്ടെങ്കിലും മാലിന്യങ്ങള്‍ റോഡരികില്‍ തന്നെ കുന്നുകൂട്ടിയിടുകയാണ് പതിവ്. ചെറിയ മഴപെയ്താല്‍തന്നെ വീണ്ടും അതെല്ലാം ഓടയിലേക്കുതന്നെ വീഴും.

തീരുമാനിച്ചാല്‍ വെള്ളക്കെട്ടുപോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്നതിന് ഉദാഹരണങ്ങളുണ്ട്. ചാറ്റല്‍മഴ പെയ്താലുടന്‍ തിരുവനന്തപുരം നഗരത്തിലെ കിഴക്കേകോട്ട, തമ്പാനൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാകുന്ന സാഹചര്യമുണ്ടായിരുന്നു. രാജഭരണകാലത്ത് കൃത്യമായി ഉണ്ടായിരുന്ന ഡ്രെയിനേജ് സംവിധാനങ്ങളെല്ലാം മൂടിപ്പോയതായിരുന്നു കാരണം.  ജനകീയസര്‍ക്കാര്‍ വന്നിട്ട് ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും മൂടിയ ഓടകള്‍ തുറക്കാനോ പുതിയവ ഉണ്ടാക്കാനോ കഴിഞ്ഞിരുന്നില്ല. പൊറുതിമുട്ടിയ ജനങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ സര്‍ക്കാര്‍ ഉണര്‍ന്നു. അന്വേഷിച്ചപ്പോള്‍ ഡ്രെയിനേജ് സംവിധാനത്തിനായി ഒരുതരത്തിലുള്ള ഡ്രോയിംഗുകളും നഗരസഭയുടെയോ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെയും കൈവശം ഇല്ലെന്ന് മനസ്സിലായി. സര്‍സിപിയുടെ കാലത്ത് തയ്യാറാക്കിയ ഡ്രോയിംഗ് ആധാരമാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിയപ്പോള്‍ വെള്ളക്കെട്ട് പമ്പകടന്നു. നഗരസഭയുടെ നേതൃത്വത്തിലായിരുന്നില്ല അന്ന് നടന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരാണ് തിരുവനന്തപുരം നഗരത്തെ വെള്ളത്തില്‍ നിന്നും കരകയറ്റിയത്. 

കൊച്ചിയിലും സമാനമായ ഇടപെടലും നടപടിയുമാണ് ഉണ്ടാകേണ്ടത്. നഗരസഭകളുടെ വികസനത്തിനും സൗന്ദര്യവല്‍ക്കരണത്തിനുമായി കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കൃത്യമായ പദ്ധതിരേഖയുമായി സമീപിച്ചാല്‍ എളുപ്പം പണം ലഭ്യമാവുകയും ചെയ്യും. പണമില്ലാത്തതിന്റെ പേരില്‍ കേരളത്തിന് ഒരു പദ്ധതിയും നഷ്ടപ്പെടില്ലെന്ന് കേന്ദ്രമന്ത്രി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുമുണ്ട്. നഗരസഭയ്‌ക്കായുള്ള അമൃത് പദ്ധതിയില്‍ 2500 കോടി രൂപ കേരളത്തിന് അ

നുവദിച്ചെങ്കിലും അതിന്റെ 10 ശതമാനത്തില്‍ താഴെയാണ് ഉപയോഗപ്പെടുത്തിയതെന്ന യാഥാര്‍ഥ്യം നില

നില്‍ക്കുന്നു. ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്താനുള്ള സമഗ്രപദ്ധതി തയ്യാറാക്കി കേന്ദ്രത്തെ സമീപിച്ചാല്‍ ആവശ്യമായ പണം ലഭ്യമാകുമെന്നതുറപ്പാണ്. അമൃത് പദ്ധതിയില്‍പ്പെടുത്തിത്തന്നെ ഇത് സാധ്യമാവുകയും ചെയ്യും. ഇച്ഛാശക്തിയാണ് ഇതിന് ആവശ്യം. സങ്കുചിത രാഷ്‌ട്രീയം മാറ്റിവച്ച് ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനും നഗരസഭയ്‌ക്കും ഉണ്ടാകണം. പിരിച്ചുവിടണമെന്ന് കോടതി പറയുമ്പോള്‍ നഗരസഭയെ മാത്രം മതിയോ, സംസ്ഥാന സര്‍ക്കാരിനേയും പിരിച്ചുവിടേണ്ടതല്ലേയെന്ന് ജനങ്ങള്‍ ചിന്തിച്ചാല്‍ തെറ്റുപറയാനാവില്ല. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ തല്‍ക്കാലം പിരിച്ചുവിടുകയൊന്നും വേണ്ട. ജനങ്ങള്‍ ഏല്‍പിച്ച ചുമതല അവര്‍ നിറവേറ്റുമെന്ന് ഉറപ്പാക്കിയാല്‍ മതി. കോടതികളുടെ ഇടപെടലുകള്‍ അതിന് സഹായകമാകണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.