Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വ്യവസായ ഇടനാഴി വികസന കുതിപ്പിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2019, 02:15 am IST
inEditorial

പതിനായിരം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുകയും, കേരളത്തിന്റെ വികസനത്തിന് മറ്റ് പലവിധത്തില്‍ സഹായമാവുകയും ചെയ്യുന്ന കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴി പദ്ധതി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്, ഒരാഴ്ച വൈകിയാണെങ്കിലും മലയാളികള്‍ക്ക് ലഭിച്ച ഒന്നാന്തരം ഓണസമ്മാനം തന്നെയാണ്. ബെംഗളൂരു-ചെന്നൈ വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും, അവിടെനിന്ന് കൊച്ചിയിലേക്കും ദീര്‍ഘിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഈ ഇടനാഴിയുടെ ഭാഗമായി വികസിപ്പിക്കുന്ന ഉല്‍പ്പാദനമേഖലകളില്‍ ഒന്ന് പാലക്കാട്ടും മറ്റൊന്ന് സേലത്തുമാണ്. കൊച്ചി-സേലം ദേശീയപാതയുടെ ഇരുവശങ്ങളിലുമായി 100 കിലോമീറ്റര്‍ നീളത്തിലാകും വ്യവസായ ഇടനാഴിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഉല്‍പ്പാദനമേഖല. സംസ്ഥാന സര്‍ക്കാര്‍ ഇതിനുവേണ്ടി ലഭ്യമാക്കുന്ന 1800 ഏക്കര്‍ സ്ഥലം വ്യവസായങ്ങള്‍ക്ക് അനുയോജ്യമായവിധം കേന്ദ്രസര്‍ക്കാര്‍ വികസിപ്പിക്കും.

കേരളത്തില്‍ വികസനത്തിന്റെ ഒരു പുത്തന്‍ കുതിച്ചുചാട്ടത്തിന് അവസരമൊരുക്കുന്നതാണ് കോയമ്പത്തൂര്‍-കൊച്ചി ഇടനാഴി. എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളുടെ മുഖച്ഛായതന്നെ മാറുന്നതിനുപുറമെ പത്ത് വര്‍ഷത്തിനകം കുറഞ്ഞത് ഒരുലക്ഷം കോടി രൂപയുടെ വികസന നിക്ഷേപമാണ് സംസ്ഥാനത്ത് ഉണ്ടാവുകയെന്ന് കണക്കാക്കപ്പെടുന്നു. ഈ ജില്ലകളില്‍ നിരവധി സംരംഭങ്ങളും വരും. കോയമ്പത്തൂര്‍ മുതല്‍ കൊച്ചി തുറമുഖം, വിമാനത്താവളം എന്നിവ വരെയുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുമെന്നുള്ളത് വലിയ അനുഗ്രഹം തന്നെയാവും. വിവിധഘട്ടങ്ങളിലായി വ്യവസായ ഇടനാഴി വികസിച്ചുകൊണ്ടിരിക്കുമെന്നത് കൊച്ചി തുറമുഖത്തിനും നെടുമ്പാശ്ശേരി വിമാനത്താവളത്തിനും നേട്ടമാകുമെന്നാണ് പ്രതീക്ഷ. കാര്‍ഗോ ഇനത്തിലും യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകവഴിയും നെടുമ്പാശ്ശേരിക്ക് വന്‍ വരുമാനവര്‍ധന ഉണ്ടാവും.

പദ്ധതിക്ക് 2000 കോടിയുടെ മൂലധനമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുക. ആദ്യഘട്ടമായി 870 കോടിരൂപ അനുവദിക്കും. ഭൂമി ഏറ്റെടുത്ത് കൊടുക്കുന്നതിന്റെ ചെലവുമാത്രമാണ് സംസ്ഥാന സര്‍ക്കാരിന് വരുന്നത്. ഉല്‍പ്പാദന മേഖലകള്‍ സ്ഥാപിക്കുന്നതിന് 2000 മുതല്‍ 5000 ഏക്കര്‍വരെ വേണമെന്നാണ് നിബന്ധന. എന്നാല്‍ കേരളത്തില്‍ ഭൂമി ലഭിക്കാനുള്ള പ്രയാസം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഈ നിബന്ധനയില്‍ ഇളവുവരുത്തി 1800 ഏക്കറായി ചുരുക്കിയിട്ടുണ്ട്. നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തോട് വളരെ ഉദാരമായാണ് പെരുമാറുന്നതെന്ന് വ്യക്തം. മോദിസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണത്തിനുള്ള മറുപടി കൂടിയാണിത്. ജനക്ഷേമം ലക്ഷ്യമാക്കിയുള്ള കേന്ദ്രപദ്ധതികള്‍ പലതും നടപ്പാക്കാതിരിക്കുകയോ, പേര് മാറ്റി നടപ്പാക്കുകയോ ആണ് സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാര്‍.

പദ്ധതികള്‍ നടപ്പാക്കുന്നതിലല്ല, കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണത്തിലാണ് പലപ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ കണ്ണ്. റെയില്‍വേ വകുപ്പ് അനുവദിച്ച കഞ്ചിക്കോട്ടെ കോച്ചുഫാക്ടറി സ്ഥലമേറ്റെടുത്ത് കൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥ ഒന്നുകൊണ്ടുമാത്രം ഫലപ്രാപ്തിയില്‍ എത്താതെപോയ ഒന്നാണ്. കോയമ്പത്തൂര്‍-കൊച്ചി ഇടനാഴിക്കുവേണ്ടി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും, ഏറ്റെടുക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ മറ്റെന്തൊക്കെ അനുകൂല സാഹചര്യമുണ്ടായാലും പദ്ധതി യഥാസമയം പ്രാവര്‍ത്തികമാവൂ. ലക്ഷക്കണക്കിനാളുകള്‍ക്ക് പലവിധത്തില്‍ തൊഴില്‍ ലഭിക്കും എന്ന ഒറ്റക്കാരണത്താല്‍ത്തന്നെ പദ്ധതി നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് ഓര്‍മിപ്പിക്കട്ടെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.