Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വീമ്പടിക്കുന്ന പാക്കിസ്ഥാന് നിരാശപ്പെടേണ്ടിവരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2019, 03:00 am IST
inEditorial

ഇന്ത്യയുടെ അവിഭാജ്യഘടകമാണ് ജമ്മുകശ്മീരെന്നത് ലോകം അംഗീകരിച്ച സത്യമാണ്. അവിടെ അലോസരങ്ങളും അസ്വസ്ഥതകളും സൃഷ്ടിക്കാന്‍ മറ്റൊരു രാജ്യം നിരന്തരം ശ്രമിക്കുമ്പോള്‍ അന്തസ്സും ഉത്തരവാദിത്തവുമുള്ള ഒരുഭരണകൂടത്തിനും കണ്ടില്ലെന്ന് നടിക്കാനാവില്ല. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തങ്ങളില്‍ അര്‍പ്പിതമായ ദൗത്യം നിര്‍വഹിക്കുക മാത്രമാണ് ചെയ്തത്. ജമ്മുകാശ്മീരിന്റെ ഭരണരീതി എങ്ങിനെയാവണം എന്നുതീരുമാനിച്ചത് ഒരു വ്യക്തിയല്ല. രാജ്യത്തിന്റെ പരമോന്നത സ്ഥാപനമായ പാര്‍ലമെന്റാണ്. പാര്‍ലമെന്റ് ജമ്മുകശ്മീര്‍ വിഷയത്തില്‍ എടുത്ത തീരുമാനം പാക്കിസ്ഥാനെ വല്ലാതെ അമ്പരപ്പിച്ചിരിക്കുകയാണ്. അതിന്റെ പേരില്‍ ലോകരാജ്യങ്ങളെയും അന്താരാഷ്‌ട്ര വേദികളെയും തെറ്റിദ്ധരിപ്പിക്കാന്‍ കിണഞ്ഞുശ്രമിക്കുകയാണ്. പക്ഷേ ഐക്യരാഷ്‌ട്രസഭ പോലുള്ള സ്ഥാപനങ്ങളെ സ്വാധീനിക്കാനുള്ള നീക്കവും അലസിപ്പോയി. മുസ്ലീംപ്രശ്‌നം ഉയര്‍ത്തിക്കാട്ടിയുള്ള അവരുടെ പരിശ്രമങ്ങളും ഫലം കണ്ടില്ല. ഇസ്ലാമിക രാജ്യങ്ങളും പാക്കിസ്ഥാന് ഒപ്പമില്ല. എന്നിരുന്നാലും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും മന്ത്രിമാരുമെല്ലാം യുദ്ധക്കൊതി പ്രകടിപ്പിക്കുകയാണ്. ആണവായുധം ഉണ്ടെന്ന ഭീഷണിയാണ് ഒടുവില്‍ നടത്തിയത്. ഈ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ പ്രസ്താവന ഗൗരവമുള്ളതാകുന്നത്. 

അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കുംവരെ പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കു വെല്ലുവിളിയായി തുടരുമെന്നാണ് വിദേശകാര്യമന്ത്രി പറഞ്ഞത്. പാക്ക് അധിനിവേശ കശ്മീരിനുമേല്‍ ഇന്ത്യയ്‌ക്കു നിയമപരമായ അവകാശം ലഭിക്കുന്ന ദിവസമെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരപ്രവര്‍ത്തനം തടയുന്ന കാര്യത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു നടപടികളില്ല. ഭീകരപ്രവര്‍ത്തനം നടത്തുന്നതിനൊപ്പം അയല്‍ക്കാരോടു സംസാരിക്കാന്‍ ഏതുരാജ്യത്തിനാണു സാധിക്കുക എന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയുടേതു യുക്തിസഹമായ നിലപാടാണ്. 370-ാം വകുപ്പ് ഉഭയകക്ഷി വിഷയമല്ല, ഇന്ത്യയുടെ ആഭ്യന്തരവിഷയമാണ്. പാക്കിസ്ഥാനുമായുള്ള വിഷയം ഭീകരവാദമാണ്. ഭീകരരെ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തുകൊണ്ടിരിക്കെ നമ്മുടെ പ്രധാനമന്ത്രിക്ക് അവരുമായി ചര്‍ച്ചചെയ്യാന്‍ എങ്ങനെ സാധിക്കും? ചര്‍ച്ച നടക്കുകയാണെങ്കില്‍ ആദ്യത്തെ അജണ്ട ഭീകരപ്രവര്‍ത്തനം തന്നെയാകണമല്ലോ. അതാണ് ഉഭയകക്ഷി ബന്ധത്തിലെ മൂലപ്രശ്‌നം. 

എന്തുകൊണ്ടാണു 370-ാം വകുപ്പു മാറ്റേണ്ടിവന്നത് എന്നതിനെക്കുറിച്ച് ഇന്ത്യപറയുന്ന കാര്യങ്ങള്‍ രാജ്യാന്തരസമൂഹത്തിനു മനസ്സിലാകുമെന്നു വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സര്‍ക്കാരിന് രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. 30 വര്‍ഷമായി പിന്തുടര്‍ന്ന സമീപനം തുടരുക, അതിന്റെ ദുരിതങ്ങള്‍ അനുഭവിക്കുക. അല്ലെങ്കില്‍, തികച്ചും വ്യത്യസ്തമായ നടപടിയിലൂടെ സ്ഥിതിമാറ്റുക. അങ്ങനെ, മെച്ചപ്പെട്ട പരിഹാരങ്ങള്‍ കണ്ടെത്തുക. ജമ്മുകശ്മീര്‍ സംബന്ധിച്ച തീരുമാനം ഇതിന്റെ ഭാഗമാണ്. അത് അംഗീകരിക്കാന്‍ പാക്കിസ്ഥാന് കഴിയില്ലെങ്കില്‍ പാക്ക്അധീന കശ്മീരിനെക്കുറിച്ച് ഗൗരവമായിതന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. വിദേശകാര്യമന്ത്രിക്ക് മുമ്പ് പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗും ഇക്കാര്യത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയതാണ്. നാട്ടുരാജ്യമായിരുന്ന ജമ്മുകശ്മീര്‍ പൂര്‍ണ്ണമായി ഇന്ത്യയില്‍ ലയിച്ചതിനുശേഷം, ഇന്ത്യയുടെ ഈ പ്രദേശം പാക്കിസ്ഥാന്‍ നിയന്ത്രണത്തിലാക്കുകയായിരുന്നു. ശൈത്യകാലത്തും വേനല്‍ക്കാലത്തും ഒരുപോലെ ഈ പ്രദേശത്ത് മഴ ലഭിക്കും. മുസാഫറാബാദും പട്ടാനും ഈ കശ്മീര്‍മേഖലയിലെ ഏറ്റവും ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ഭൂമിക്കൊതിയും യുദ്ധക്കൊതിയുമായി വീമ്പടിക്കുന്ന പാക്കിസ്ഥാന്‍ നിരാശപ്പെടേണ്ടിവരുമെന്ന മുന്നറിയിപ്പ് അവസരോചിതമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.