Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഴിമതിക്കാലത്തിന്റെ അടിവേരിളകുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2019, 02:51 am IST
inEditorial

അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരമെന്ന നിലപാടുമായാണ് 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അഴിമതി നടത്തില്ല, നടത്താന്‍ അനുവദിക്കുകയുമില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുവന്ന സര്‍ക്കാര്‍ അതിനനുസൃതമായ തരത്തില്‍ ഓരോ കാര്യങ്ങളും നടപ്പില്‍ വരുത്തുകയാണുണ്ടായത്. 2019ല്‍ എത്തിനില്‍ക്കുമ്പോള്‍ അതില്‍നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നു മാത്രമല്ല, കൂടുതല്‍ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് അഴിമതിയുടെ വേരുകള്‍ അടിയോടെ വെട്ടിമാറ്റാന്‍ ശ്രമിക്കുകയുമാണ്.

കര്‍ണാടകത്തിലെ മുടിചൂടാമന്നനെന്ന് വിളിപ്പേരുള്ള ഡി.കെ. ശിവകുമാര്‍ എന്ന കോണ്‍ഗ്രസ് നേതാവിനെ കള്ളപ്പണം വെളുപ്പിച്ചതിന് നിയമത്തിന്റെ വലയിലാക്കുമ്പോള്‍ അവരുടെ നേതൃത്വം ഒന്നടങ്കം ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ്. അഴിമതിയെന്നാല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നാല്‍ അഴിമതി എന്ന തരത്തിലേക്കാണല്ലോ അവര്‍ പോയിക്കൊണ്ടിരിക്കുന്നത്. പത്തറുപതു വര്‍ഷം രാജ്യത്തെ ഭരിച്ചു മുടിച്ചവര്‍ക്ക് ഇപ്പോള്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയാണുള്ളത്. അഴിമതിക്കപ്പുറം ഒന്നും ചിന്തിക്കാന്‍ കഴിയാത്ത ഒരു രാഷ്‌ട്രീയസംവിധാനമായി അധപ്പതിക്കുമ്പോഴും ഇവിടുത്തെ ശക്തമായ ഭരണസംവിധാനത്തെയും അതിന്റെ നേതൃത്വത്തെയും ചോദ്യം ചെയ്യുകയാണവര്‍.

കള്ളപ്പണം വെളുപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന ഡി.കെ. ശിവകുമാറിനെ എങ്ങനെയും രക്ഷിച്ചേ തീരൂ എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കങ്ങള്‍. ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടിയതോടെ എങ്ങനെയും അന്വേഷണത്തിന് തടയിടാനുള്ള പരിശ്രമത്തിലാണ്. ദല്‍ഹി കോടതിയിലെ പ്രത്യേക ജഡ്ജി അജയ്‌കുമാര്‍ കുഹാര്‍ ആണ് സപ്തംബര്‍ 13 വരെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പ്രഥമദൃഷ്ട്യാ കുറ്റം ചെയ്‌തെന്ന നിരീക്ഷണത്തെ തുടര്‍ന്നായിരുന്നു ഇത്.

കര്‍ണാടകത്തില്‍ പ്രത്യേകിച്ചും രാജ്യത്താകമാനവും കോണ്‍ഗ്രസ് നേതാക്കള്‍ ശിവകുമാറിനെ പ്രതിരോധിക്കാനായി രംഗത്തിറങ്ങി. കര്‍ണാടകത്തില്‍ ബസ്സുകള്‍ കത്തിച്ചും കല്ലെറിഞ്ഞു തകര്‍ത്തും അവര്‍ താണ്ഡവമാടി. ശിവകുമാറില്‍ തുടങ്ങിയ നിയമ നടപടികള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന ഭീതി കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. വിവിധ കേസുകളില്‍ ജാമ്യത്തിലിറങ്ങി വീരവാദം മുഴക്കുന്ന ഉന്നത നേതാക്കള്‍ക്ക് ഇപ്പോള്‍ മുട്ടിടിച്ചു തുടങ്ങിയിട്ടുണ്ട്. അഴിമതിയിലൂടെ തടിച്ചുവീര്‍ത്തവര്‍ എന്തുചെയ്യണമെന്നറിയാതെ പരക്കം പായുകയാണ്. രാജ്യത്തിന്റെ ചൗക്കീദാറായി അഭിമാനിക്കുന്ന മോദിയുടെ മുമ്പില്‍ എന്തു ചെയ്യേണ്ടൂ എന്ന അങ്കലാപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം. അന്വേഷണം അട്ടിമറിക്കാനും വഴിതിരിച്ചുവിടാനും അണികളെ തെരുവിലിറക്കുകയേ നിവൃത്തിയുള്ളൂ എന്ന നിലയായിരിക്കുന്നു. 

നിയമനടപടികള്‍ ആരംഭിക്കുമ്പോള്‍ അതൊക്കെ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണെന്ന് ചൂണ്ടിക്കാട്ടി നിസ്സാരവല്‍ക്കരിക്കുന്ന കോണ്‍ഗ്രസ് എന്തേ നിയമം അതിന്റെ വഴിക്കുപോകട്ടെയെന്ന നയം സ്വീകരിക്കുന്നില്ല. രാജ്യത്തിന്റെ സ്വത്തും പരമാധികാരവും ഒരു കുടുംബത്തിനും ഒരു പാര്‍ട്ടിക്കുമായി വീതം വെക്കണമെന്ന അവരുടെ ലക്ഷ്യമല്ലേ വാസ്തവത്തില്‍ തികഞ്ഞ രാഷ്‌ട്രീയം? വാരിക്കൂട്ടിവെച്ച സ്വത്തുവകകള്‍ നിയമനടപടികളിലൂടെ കൈമോശം വരുമെന്ന ഭീതിയില്‍ അവര്‍ നാട്ടിലാകമാനം അസ്വസ്ഥതയും അശാന്തിയും പടര്‍ത്തുകയാണ്.

എന്തഴിമതിയും അക്രമവും നടത്തിയാലും നടപടിയൊന്നും സ്വീകരിക്കരുതെന്ന നിലപാട് ഭരണകൂടത്തിന് സ്വീകരിക്കാനാവില്ല. അഴിമതിക്കെതിരെ ജനവിധി നേടിവന്ന സര്‍ക്കാരിന് അഴിമതിയെ എങ്ങനെ നിസ്സാരമായി കാണാനാവും. ഏത് വന്‍ തോക്കായാലും നിയമത്തിന്റെ വഴിയിലൂടെ തന്നെ പോകണമെന്ന നിശ്ചയദാര്‍ഢ്യമാണ് എന്‍ഡിഎ സര്‍ക്കാരിനുള്ളത്. അത് ഭീഷണികൊണ്ടും പ്രതിഷേധം കൊണ്ടും അട്ടിമറിക്കാനാവില്ല. രാജ്യത്തിന്റെ സ്വത്തുവകകള്‍ കൊള്ളയടിക്കുന്നതും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നതും ഏതാണ്ട് ഒരുപോലെയുള്ള കുറ്റമാണ്. ഇത്തരം കുറ്റങ്ങള്‍ എന്നെന്നേക്കുമായി ഇല്ലായ്‌മ ചെയ്യാനുള്ള ഭഗീരഥ പ്രയത്‌നമാണ് മോദിസര്‍ക്കാര്‍ നടത്തുന്നത്. കശ്മീരിലെ 370-ാം വകുപ്പിന്റെ റദ്ദാക്കലിലും ചിദംബരം, ശിവകുമാര്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെ സ്വീകരിച്ച നടപടികളിലും നിഴലിക്കുന്നത് അതുതന്നെയാണ്. അതൊക്കെ തടയാന്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകുമെന്ന് കേന്ദ്രസര്‍ക്കാരിന് അറിയാം. അഴിമതി വീരന്മാരെ പൂട്ടാനും അക്രമികളെ കൈകാര്യം ചെയ്യാനും അതിനനുസരിച്ചുള്ള നടപടികളുമായി സര്‍ക്കാരും നീങ്ങും. ജനമനസ്സില്‍ സ്ഥാനം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് ഇനി പോംവഴികളൊന്നുമില്ല എന്നവര്‍ മനസ്സിലാക്കിയാല്‍ നന്ന്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.