Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാണന്‍ ജീവന്റെ ഉപകരണം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Aug 23, 2019, 03:00 am IST
inSamskriti

വായുക്രിയാധികരണം തുടരുന്നു.

സൂത്രം  ചക്ഷുരാദിവത്തു തല്‍ സഹ ശിഷ്ട്യാദിഭ്യഃ

എന്നാല്‍ കണ്ണ് മുതലായ ഇന്ദ്രിയങ്ങളെപ്പോലെ പ്രാണനും അസ്വതന്ത്രമാണ്. ഒന്നിച്ചെന്ന് പഠിച്ചതുകൊണ്ടും ചേതന മല്ലാത്തതിനാലും അങ്ങനെയാണ്.

കണ്ണ് തുടങ്ങിയ ഇന്ദ്രിയങ്ങളെപ്പോലെ പ്രാണനും ജീവാത്മാവിന്റെ കരണമാണ്. പ്രാണനും ഇന്ദ്രിയങ്ങളും തമ്മിലുണ്ടായ സംവാദത്തില്‍ കൂടി ഇതിനെ അറിയാം. ഇന്ദ്രിയങ്ങളെപ്പോലെ പ്രാണനും ജഡമാണ്.

ഇന്ദ്രിയങ്ങളില്‍ നിന്ന് വേറിട്ടവനാണെങ്കില്‍ പ്രാണനും ജീവനെപ്പോലെ സ്വതന്ത്രമാണ് എന്ന് കരുതുന്നത് ശരിയല്ല എന്ന് ഇവിടെ വ്യക്തമാക്കുന്നു. ഇന്ദ്രിയങ്ങളോടും മനസ്സിനോടും കൂടി (അതു പോലെ ) എന്ന് പഠിച്ചിട്ടുള്ളതിനാല്‍ പ്രാണനും അവയെപ്പോലെ അസ്വതന്ത്രമാണ്.

എന്നാല്‍ ഇന്ദ്രിയങ്ങളെല്ലാം പ്രാണന്റെ ആധിപത്യത്തെ അംഗീകരിക്കുന്നുവെങ്കിലും പ്രാണന്‍ അചേതനമായതിനാല്‍ സ്വതന്ത്രനല്ല.

 ജീവന്‍ രാജാവിനെപ്പോലെയും ഇന്ദ്രിയങ്ങള്‍ പ്രജകളെപ്പോലെയും പ്രാണന്‍ മന്ത്രിയുമാണ്. ജീവന് വേണ്ടതായ പ്രവര്‍ത്തനങ്ങളെ നല്‍കുന്ന ഉന്നത അധികാരിയാണ് പ്രാണന്‍. പക്ഷേ ജീവന്റെ കീഴില്‍ തന്നെയാണ് സ്ഥാനം.മുണ്ഡകോപനിഷത്തിലെ ‘ഏതസ്മാജ്ജായ തേ പ്രാണോ മനഃ സര്‍വേന്ദ്രിയാണി ച ‘ പ്രാണനും മനസ്സും ഇന്ദ്രിയങ്ങളും ഒരു പോലെ എന്നാണ് പറയുന്നത്. പ്രാണന്‍ പഞ്ചമഹാഭൂതങ്ങളില്‍ നിന്ന് ഉണ്ടായതിനാല്‍ ജഡമാണ്. അതിനാല്‍ അസ്വതന്ത്രവുമാണ്.

സൂത്രം  അകരണത്വാച്ച ന ദോഷസ്തഥാ ഹി ദര്‍ശയതി

കരണഭാവം ഇല്ലാത്തതിനാല്‍ ദോഷമില്ല. അപ്രകാരം ശ്രുതിയിലും കാണാം.

ഇന്ദ്രിയങ്ങളെന്ന പോലെ വിഷയോപഭോഗത്തില്‍ കരണമല്ല എന്നത് കൊണ്ട് ദോഷമില്ല. ശ്രുതി അങ്ങനെ പറയുന്നുണ്ട്. 

കണ്ണ് മുതലായവയെപ്പോലെ പ്രാണന് വിഷയ ഗ്രഹണമില്ല. കരണ ഭാവം ഇല്ലാത്തതു കൊണ്ട് പ്രാണന് കാര്യമില്ല, ജീവിതത്തില്‍ പ്രാണന് സ്ഥാനമില്ല എന്നൊന്നും പറയേണ്ട.

വിഷയഗ്രഹണമില്ല എന്നത് പ്രാണന്റെ ദോഷമല്ല. കരണങ്ങളെയെല്ലാം പ്രവര്‍ത്തിപ്പിക്കുന്നത് പ്രാണനാണെന്ന് ശ്രുതി പറയുന്നു. വിഷയ ഗ്രഹണത്തിനായി ഇന്ദ്രിയങ്ങള്‍ക്ക് ചലിക്കമെങ്കില്‍ പ്രാണന്‍ കൂടിയേ തീരൂ.

മറ്റ് കരണങ്ങള്‍ എല്ലാം വിട്ടു പോയാലും ശരീരത്തിന് കുഴപ്പമൊന്നുമുണ്ടാകില്ല. എന്നാല്‍ പ്രാണന്‍ പോയാല്‍ ദേഹം തന്നെ നശിച്ചുപോകും. ഇത് ഛാന്ദോഗ്യത്തില്‍ കരണങ്ങള്‍ തമ്മില്‍ ആരാണ് ശ്രേഷ്ഠര്‍ എന്ന് വാദിച്ചതായ ചരിതത്തിലുണ്ട്.കരണങ്ങളെല്ലാം പ്രവര്‍ത്തിക്കണമെങ്കില്‍ പ്രാണന്റെ സാന്നിദ്ധ്യം വേണം. ബൃഹദാരണ്യക ത്തില്‍ ‘ പ്രാണേന രക്ഷ ന്നവരം കുലായം ‘സുഷുപ്തിയില്‍ കരണങ്ങളൊന്നും പ്രവര്‍ത്തിക്കാത്ത സമയത്തും ചലനമില്ലാത്ത ശരീരത്തെ പ്രാണന്‍ രക്ഷിക്കുന്നു.

പ്രാണന്‍ ജീവന്റെ സന്തത സഹചാരിയാണ്. പ്രാണന് വിഷയ ഗ്രഹണമില്ല എന്നത് ദോഷമായി കാണാനാവില്ല.

സൂത്രം  പഞ്ചവൃത്തിര്‍മനോവദ് വ്യപദിശ്യതേ

മനസ്സിനെന്ന പോലെ പ്രാണനും അഞ്ച് വൃത്തികള്‍ ശ്രുതിയില്‍ പറയുന്നുണ്ട്.

മനസ്സിന് ലോകത്തിലെ വിഷയങ്ങളെ അറിയാന്‍ അഞ്ച് ഇന്ദ്രിയങ്ങളുടെ വിഷയങ്ങളായ ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നിവയുണ്ട്. അതുപോലെ പ്രാണനും അഞ്ച് വൃത്തികളുണ്ട്. പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിവയാണത്.

മുകളിലേക്കുളള വായു പ്രാണനാണ്. ശരീരത്തിലേക്ക് ശ്വാസവായു ഉള്‍പ്പടെയുള്ളതിനെ സ്വീകരിക്കുന്നത് പ്രാണന്റെ സഹായത്താലാണ്. താഴേയ്‌ക്കള്ള വായുവിന്റെ ശക്തിയാണ് അപാനന്‍. നിശ്വാസം, വിസര്‍ജ്ജനമൊക്കെ അപാനവായു കാരണമാണ്. വ്യാനന്‍ ദേഹം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. ദഹിപ്പിച്ച ഭക്ഷണത്തിന്റെ പോഷകത്തെ ശരീരം മുഴുവന്‍ എത്തിക്കുന്നതാണ് സമാനന്‍. മരണസമയത്ത് ജീവനോട് കൂടെ പോകുന്ന വായുവാണ് ഉദാനന്‍. മനോബുദ്ധികളുടെ പ്രവര്‍ത്തനത്തിനും ഉദാനന്‍ വേണം. ഇങ്ങനെ പലതരം വൃത്തികള്‍ നടത്തുന്നതിനാലാണ് അഞ്ചായി തിരിച്ചത്. ഇത്തരത്തില്‍ പലതും ചെയ്യുന്നതിനായി ജീവന്റെ ഉപകരണമായി പ്രാണന്‍ പ്രവര്‍ത്തിക്കുന്നു.

                                                                                                                                                         9495746977

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.