Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കശ്മീര്‍ ഉണരുന്നു,നിറഞ്ഞ മനസ്സോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2019, 05:52 am IST
in Editorial

പുതിയ കാലത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ജമ്മുകശ്മീരില്‍ ഈ വര്‍ഷത്തെ ബലിപ്പെരുനാള്‍ കടന്നുപോയത്. ഹൃദയംകൊണ്ട് ഒന്നായിരുന്ന കശ്മീര്‍ നിയമംകൊണ്ടും ലയിച്ചുചേര്‍ന്ന് ഭാരതത്തിന്റെ അവിഭാജ്യ ഘടകമായതിനു ശേഷമുള്ള ആദ്യ പെരുനാള്‍ അവിടെ ജനങ്ങള്‍ സമാധാനപൂര്‍വം ആഘോഷിച്ചു. പള്ളികളില്‍ പതിവുപോലെ ജനങ്ങള്‍ പ്രാര്‍ഥനയ്‌ക്കെത്തി. വാഹനങ്ങള്‍ ഓടി. കടകള്‍ തുറന്നു. വ്യാപാരം പതിവുപോലെ നടന്നു. ഉറങ്ങിയുണര്‍ന്നതുപോലെ അവിടം പുത്തന്‍കാലത്തെ വരവേല്‍ക്കുകയാണ്. പേരിനുമാത്രമായി അങ്ങിങ്ങ് ചില പ്രതിഷേധങ്ങള്‍ നടന്നതൊഴിച്ചാല്‍, താഴ്വരയടക്കം കശ്മീര്‍ ശാന്തമായിരുന്നു. പ്രത്യേക പദവി എടുത്തുകളഞ്ഞാല്‍ കശ്മീര്‍ കത്തുമെന്ന ചിലരുടെ ഭീഷണികള്‍ക്ക്, അവരുടെ മേധാവിത്വം കൈവിട്ടുപോകുന്നതിലെ വേദനയ്‌ക്കപ്പുറം പ്രാധാന്യമൊന്നുമില്ലായിരുന്നു എന്ന സൂചനയാണ് ഈ സമാധാനാന്തരീക്ഷം നല്‍കുന്നത്.

ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രനടപടിയെ മൗനമായി അംഗീകരിക്കുന്ന നിലപാടാണ് കശ്മീര്‍ ജനത കൈക്കൊണ്ടത്. കാലങ്ങളായി നിഷേധിക്കപ്പെട്ടിരുന്ന വികസനത്തിന്റെ പാതയിലേയ്‌ക്കുള്ള കശ്മീരിന്റെ പ്രവേശനമാണ് ചരിത്രപരമായ ഈ നടപടിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം അവിടത്തെ ജനത പൂര്‍ണമനസ്സോടെ സ്വീകരിച്ചിരിക്കുന്നു. സംഘര്‍ഷവും അസ്വസ്ഥതയുമല്ല, ശാന്തിയും സമാധാനവും സ്വസ്ഥതയുമാണ് തങ്ങള്‍ക്കുവേണ്ടതെന്ന് മുസ്ലിങ്ങളും ഹിന്ദുക്കളും ബുദ്ധമതക്കാരും സിക്കുകാരുമെല്ലാമടങ്ങുന്ന സമൂഹം ഒരുപോലെ പ്രഖ്യാപിച്ചിരിക്കുന്നു. നിരോധനാജ്ഞയും നിയന്ത്രണങ്ങളും ക്രമത്തില്‍ പിന്‍വലിക്കപ്പെടുന്നതോടെ കശ്മീര്‍ പരിപൂര്‍ണ ശാന്തതയിലേയ്‌ക്കും ക്രമേണ മുന്‍കാല പ്രതാപത്തിലേയ്‌ക്കും തിരിച്ചുവരും. 

കശ്മീര്‍ ബില്‍ അംഗീകരിക്കപ്പെട്ടപ്പോള്‍ സത്യത്തില്‍ കത്തിയത് കശ്മീരല്ല, വിഘടനവാദികളുടേയും അവരെ തോളിലേറ്റിയ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷങ്ങളുടെയും പ്രതീക്ഷകളും മോഹങ്ങളുമാണ്. കശ്മീരിന്റെയും മുസ്ലിം സമുദായത്തിന്റെയും പേരുപറഞ്ഞ് രാജ്യത്താകമാനം വര്‍ഗീയവിഷം തളിക്കാനുള്ള ചിലരുടെ ശ്രമങ്ങളാണ് ആ തീയില്‍കത്തിയമര്‍ന്നത്. പ്രതിഷേധമെന്ന പേരില്‍ രാജ്യത്തെവിടെയും ഒരു ചലനവും സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നുമാത്രമല്ല, ഈ നടപടി രാജ്യത്താകമാനവും രാജ്യാന്തരതലത്തിലും സ്വാഗതം ചെയ്യപ്പെടുകയും ചെയ്തു. പാക്കിസ്ഥാന്റെ നാവിലൂടെ സംസാരിക്കുന്നവരില്‍ നിന്നുമാത്രമാണ് എതിര്‍സ്വരം കേട്ടത്. കൂടെനിന്നവര്‍പോലും യാഥാര്‍ത്ഥ്യബോധത്തോടെ മറുപക്ഷത്ത് അണിനിരന്നപ്പോള്‍ പകച്ചുപോയവരുടെ ജല്‍പനങ്ങളാണ് രാഹുല്‍ ഗാന്ധിയുടെയും ചിദംബരത്തിന്റെയും സീതാറാം യച്ചൂരിയുടെയും മറ്റും പ്രതികരണങ്ങളില്‍ തെളിയുന്നത്. നാട്ടില്‍ വിലപ്പോവാത്ത അത്തരം പ്രചാരണങ്ങള്‍ക്ക് വിദേശമാധ്യമങ്ങളുടെ ലേബല്‍വഴി ആധികാരികത നല്‍കാനുള്ള ശ്രമങ്ങളും പതിവുപോലെ നടക്കുന്നുണ്ട്. 

ഇല്ലാക്കഥകള്‍ വാര്‍ത്തയാക്കി വിദേശമാധ്യമങ്ങള്‍ക്ക് അയച്ച് അവയുടെ പതിപ്പുകള്‍ ഇവിടെ വിളമ്പി തെറ്റിദ്ധാരണപരത്തുന്ന പണി ഇന്ത്യന്‍ മാധ്യമങ്ങളും ചിലപ്രതിപക്ഷങ്ങളും ഇടതു സഹയാത്രികരും തുടങ്ങിയിട്ട് ഏറെക്കാലമായി. പഠിച്ചതുതന്നെ അവര്‍ പാടുന്നതില്‍ അത്ഭുതമില്ല. ഇന്ത്യയിലെ കാര്യങ്ങളില്‍ ഇന്ത്യയേക്കാള്‍ വിദേശികളെ വിശ്വസിക്കുന്ന ഈ പ്രവണത ദേശവിരുദ്ധതയുടെയും വിഘടനചിന്തയുടേയും പ്രകടമായ ഉദാഹരണമാണ്. കാമ്പസുകളും, സാംസ്‌കാരിക കൂട്ടായ്‌മകളെന്നു പേരിട്ട വിഘടനവാദ-തീവ്രവാദ കൂട്ടായ്‌മകളും വഴി ഉല്‍പാദിപ്പിക്കുന്ന വിഷവിത്തുകള്‍ വിദേശമാധ്യമങ്ങള്‍വഴി തിരിച്ച് ഇന്ത്യയിലെത്തിച്ച് വിതരണം ചെയ്യുന്ന ശൃംഖലകള്‍ ഇന്നും സജീവമാണ്. ഇത്തരം പ്രവണതവഴി വിശ്വാസ്യത നഷ്ടപ്പെടുന്നത് തങ്ങള്‍ക്കുതന്നെയാണെന്ന് തിരിച്ചറിയാനുള്ള സാമാന്യബുദ്ധിപോലും നഷ്ടമായ അവസ്ഥയിലാണ് രാജ്യത്തെ നിക്ഷിപ്തതാത്പര്യക്കാരായ മാധ്യമങ്ങളും അവയെ ചട്ടുകമാക്കുന്നവരും. വൈദേശികാധിപത്യം പോയ്‌മറഞ്ഞത് അറിയാതെ അവര്‍ ഇന്നും മസ്തിഷ്‌കം ആര്‍ക്കോ പണയപ്പെടുത്തുന്നു. കാര്യങ്ങള്‍ നേരേചൊവ്വേ തിരിച്ചറിയാനുള്ള ശക്തി ഇവിടത്തെ സാധാരണക്കാരന്റെ മസ്തിഷ്‌കത്തിന് കൈവന്നകാര്യം അവര്‍ മനസ്സിലാക്കുമ്പോഴേയ്‌ക്കും ഭാരതം ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

Kerala

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

India

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

India

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

Kerala

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.