Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പുതിയ ഭാരതം പിറന്നിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2019, 05:30 am IST
inEditorial

നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ പുതിയ ഭാരതം പിറന്നിരിക്കുന്നു എന്നതില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അവയൊക്കെ ദൂരീകരിക്കപ്പെടുകയാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍, ഇത്തരം സംശയങ്ങള്‍ രണ്ടാം മോദി സര്‍ക്കാര്‍ ഇല്ലാതാക്കിയിരിക്കുന്നു. കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ഭരണഘടനാ വകുപ്പായ 370, ഇതിന്റെ ബലത്തില്‍ കശ്മീരികളല്ലാത്തവര്‍ക്ക് സ്വത്തവകാശം നിഷേധിക്കുന്ന 35-എ വകുപ്പ് എന്നിവ റദ്ദാക്കിക്കൊണ്ടുള്ള രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രഖ്യാപനം പുതിയ ഭാരതത്തിന്റെ പിറവിയാണ് സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമാണ് തീരുമാനം. ലഡാക്കില്‍ നിയമസഭ ഉണ്ടായിരിക്കില്ല. ഭാരതം സ്വാതന്ത്ര്യം നേടിയ 1947 ആഗസ്റ്റ് 15, രാഷ്‌ട്രം റിപ്പബ്ലിക്കായ 1950 ജനുവരി 26 എന്നിവയ്‌ക്കൊപ്പം 2019 ആഗസ്റ്റ് അഞ്ച് എന്ന ദിനവും ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്. എന്നല്ല, ഇപ്പോഴാണ് സ്വതന്ത്ര ഭാരതം അക്ഷരാര്‍ഥത്തില്‍ റിപ്പബ്ലിക്കായത്.

മറ്റ് പല നാട്ടുരാജ്യങ്ങളെയും പോലെ നിരുപാധികമായി ഇന്ത്യയില്‍ ചേരാനാണ് കശ്മീര്‍ മഹാരാജാവ് ഹരിസിങ് തീരുമാനിച്ചത്. ഈ തീരുമാനത്തിലേക്ക് രാജാവിനെ എത്തിക്കുന്നതില്‍ ആര്‍എസ്എസിന്റെ രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

എന്നാല്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ, മതപരമായ വിഘടനവാദത്തിന്റെ വക്താവായ ഷേക്ക് അബ്ദുള്ളയുടെ താളത്തിനു തുള്ളി ഈ തീരുമാനത്തെ തുലച്ചുകളയുകയാണ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ചെയ്തത്. ഒരര്‍ഥത്തില്‍ ഷേക്ക് അബ്ദുള്ളയ്‌ക്ക് കശ്മീരിനെ വെള്ളിത്തളികയില്‍ വച്ച് നല്‍കുകയായിരുന്നു. ഇതിന് കരുവാക്കിയതാകട്ടെ ഭരണഘടനാനിര്‍മാണസഭയില്‍ അംഗമായിരുന്ന എസ് ഗോപാലസ്വാമി അയ്യങ്കാരു. കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായി കാണാന്‍ ആഗ്രഹിച്ചവരുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നതായിരുന്നു ഈ പ്രത്യേക പദവി. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലുള്ള പൗരന്മാര്‍ക്ക് കശ്മീരില്‍ നിഷേധിക്കപ്പെട്ട സ്വത്തവകാശം പാക്കിസ്ഥാനിലേക്കു പോയവര്‍ക്ക് അനുവദിച്ചു എന്നത് ഇതിന് തെളിവാണ്. 

അസ്ഥിര സ്വഭാവമുള്ള 370-ാം വകുപ്പ് ഒരുതരത്തില്‍ പറഞ്ഞാല്‍, ഭരണഘടനയില്‍ ഒളിച്ചുകടത്തുകയായിരുന്നു. കശ്മീരിന് പ്രത്യേക പദവി നിലവില്‍ വന്ന അന്നുമതുല്‍ അത് വിഘടനവാദത്തിന് വളംവച്ചു. സ്വാഭാവികമായി ഇല്ലാതാകുമെന്ന് കരുതപ്പെട്ട വകുപ്പ് അനുദിനം ശക്തിപ്പെടുകയായിരുന്നു. ഇതിനെതിരെ, ഭാരതത്തില്‍ രണ്ട് ഭരണഘടനയും രണ്ട് പതാകയും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കശ്മീരിലേക്ക് മാര്‍ച്ച് ചെയ്ത ജനസംഘം സ്ഥാപകനും, സ്വതന്ത്ര ഭാരതത്തിലെ ആദ്യ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയുമായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയെ ഷേക്ക് അബ്ദുള്ള അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ദേശസ്‌നേഹിയായ മുഖര്‍ജി തടവില്‍ കിടന്ന് മരിച്ചു. വളരെ വിദഗ്‌ദ്ധമായി ആസൂത്രണം ചെയ്യപ്പെട്ട ‘മെഡിക്കല്‍ മര്‍ഡര്‍’ ആയിരുന്നു അതെന്ന ആരോപണം ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നു. ഇപ്പോഴിതാ, ആറരപതിറ്റാണ്ടിനുശേഷം ആ ദേശസ്‌നേഹിയുടെ ആത്മാവിന് മോക്ഷം ലഭിച്ചിരിക്കുകയാണ്.

ദേശീയ ഐക്യത്തിനും അഖണ്ഡതയ്‌ക്കും വിഘാതം സൃഷ്ടിക്കുന്ന, പാക്കിസ്ഥാന്റെ കൈനിലമായി കശ്മീരിനെ നിലനിര്‍ത്തുന്ന 370-ാം വകുപ്പ് റദ്ദാക്കണമെന്ന ആവശ്യം ആര്‍എസ്എസും ജനസംഘവും ബിജെപിയും ഉള്‍പ്പെടുന്ന സംഘപരിവാര്‍ പതിറ്റാണ്ടുകളായി ആവര്‍ത്തിച്ചുപോരുന്നതാണ്. ജനസംഘത്തിന്റെയും ബിജെപിയുടെയും തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ ഈ ആവശ്യം സ്ഥിരമായി സ്ഥാനം പിടിച്ചുപോന്നു. ഇത് മുന്‍നിര്‍ത്തി സംഘപരിവാര്‍ സംഘടനകള്‍ എണ്ണമറ്റ പ്രക്ഷോഭങ്ങള്‍ നടത്തുകയുണ്ടായി. എന്നാല്‍ മറ്റുള്ളവര്‍ ഒറ്റക്കെട്ടായി ഈ ആവശ്യത്തെ എതിര്‍ത്തു. 370-ാം വകുപ്പ് റദ്ദാക്കുന്നതുപോയിട്ട് അതിനെക്കുറിച്ച് സ്വതന്ത്രമായ ചര്‍ച്ചകള്‍ നടത്തുന്നതുപോലും കുറ്റകരമായി ചിത്രീകരിക്കപ്പെട്ടു. ആര് അധികാരത്തില്‍വന്നാലും കശ്മീരിന്റെ പ്രത്യേക പദവിയെ തൊട്ടുകളിക്കാനാവില്ലെന്ന് രാജ്യസ്‌നേഹമില്ലാത്തവര്‍ ദേശീയശക്തികളെ നിരന്തരം വെല്ലുവിളിച്ചു. കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ഇസ്ലാമികശക്തികളും ഇക്കാര്യത്തില്‍ കൈകോര്‍ത്തു. പാക്കിസ്ഥാനും ഒപ്പംചേര്‍ന്നു.

കശ്മീരിന്റെ പ്രത്യേക പദവി മാത്രമല്ല, അതിന്റെ പേരില്‍ വിഘടനവാദികളും കപടമതേതരവാദികളും ഇക്കാലമത്രയും നടത്തിയ വെല്ലുവിളികളും പൂര്‍വകാല പ്രാബല്യത്തോടെ ഇപ്പോള്‍ റദ്ദായിരിക്കുന്നു. 370-ാം വകുപ്പ് റദ്ദാക്കിയാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന് 2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ തല്‍പ്പരകക്ഷികള്‍ മുറവിളി കൂട്ടുകയായിരുന്നു. ഈ ഭീഷണി രണ്ടാം മോദി സര്‍ക്കാര്‍ തെല്ലും വകവയ്‌ക്കുന്നില്ല. നെഹ്‌റുവിന്റെ ഇന്ത്യ എന്നേക്കുമായി തിരോഭവിക്കുകയാണ്, നരേന്ദ്ര ഭാരതമാണ് നിലവിലുള്ളതെന്ന് തിരിച്ചറിയാന്‍ കഴിയാത്തവര്‍ക്ക് ഇനി വിശ്രമിക്കാം. മോദിയുടെ സാരഥ്യത്തില്‍ ആധുനിക ചാണക്യനായ അമിത് ഷാ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ കശ്മീര്‍ ഭാരതത്തിന്റേതു മാത്രമായി തുടരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.