Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇനിയെങ്കിലും പോകുമോ നേരെ ചൊവ്വെ ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2019, 03:47 am IST
inEditorial

ജനകീയസര്‍ക്കാര്‍ എന്ന് അവകാശപ്പെട്ടിരുന്ന ഇടതുമുന്നണി സര്‍ക്കാര്‍ എത്ര വേഗമാണ് ജനവിരുദ്ധമായതെന്ന് നാം കണ്ടു. അതോടൊപ്പം ജുഡീഷ്യറിയും അവരുടെ ധാര്‍ഷ്ട്യസമീപനം തിരിച്ചറിഞ്ഞിരിക്കുന്നു. തുടരെത്തുടരെ ജുഡീഷ്യറിയില്‍നിന്ന് ഉണ്ടാവുന്ന കനത്ത പ്രഹരങ്ങള്‍ അതാണ് കാണിക്കുന്നത്. രാഷ്‌ട്രീയപരമായ നീക്കങ്ങളാണിവയെന്നു പറഞ്ഞ് ഇതൊന്നും തള്ളാനാവില്ല. അത്രമാത്രം യുക്തിഭദ്രമാണത്.

ഏറ്റവുമൊടുവില്‍, ഒരു ഉന്നത പൊലീസ് ഓഫീസര്‍ക്കെതിരെ നടത്തിയ മ്ലേച്ഛനീക്കങ്ങള്‍ക്കാണ് കോടതിയില്‍നിന്ന് വിമര്‍ശനമുയര്‍ന്നത്. അതിനൊപ്പം ആ ഓഫീസറെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നും ഉത്തരവിട്ടു. കൊച്ചിയിലെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണിലാണ് (സിഎടി) ഉത്തരവിട്ടത്. ഒരുദ്യോഗസ്ഥനെ വേട്ടയാടാന്‍ ഭരണകൂടം സ്വീകരിക്കുന്ന തന്ത്രങ്ങള്‍ ഒന്നൊന്നായി ചൂണ്ടിക്കാണിക്കുന്നുണ്ട് ഉത്തരവില്‍. ഒരിക്കലും ഭരണകൂടം ചെയ്തുകൂടാത്തതാണ് ഇവയൊക്കെ.

സര്‍ക്കാറിന്റെ സ്വേച്ഛാപരമായ നടപടികളും നീക്കങ്ങളും പൊതുസമൂഹത്തിന് ആരോഗ്യകരമായിരുന്നില്ല. പാര്‍ട്ടിയുടെ ചിട്ടവട്ടങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരെ അമ്പത്തൊന്നും എഴുപതും വെട്ടുവെട്ടി ഉന്മൂലനംചെയ്യുന്ന അതേ നയംതന്നെയാണ് സര്‍ക്കാറും പിന്തുടരുന്നത്. എല്ലാവരും തങ്ങളുടെ വരുതിയില്‍ നില്‍ക്കണമെന്ന ഫാസിസ്റ്റ് സമീപനമാണ് സര്‍ക്കാറിന്റേത്. ജനവിരുദ്ധനടപടികള്‍ ചൂണ്ടിക്കാണിക്കാനും അതിനെതിരെ പ്രതികരിക്കാനും തുനിഞ്ഞാല്‍ അത്തരക്കാരെ നിശ്ശബ്ദനാക്കുകയത്രേ നടപ്പുരീതി.

അങ്ങനെ നിശ്ശബ്ദനാക്കാന്‍ നോക്കിയ ഉദ്യോഗസ്ഥനാണ് വിജിലന്‍സ് മുന്‍ ഡയറക്ടറായ ജേക്കബ് തോമസ്. അദ്ദേഹത്തിന്റെ കഴിവും ആര്‍ജവവും സര്‍ക്കാറിന് ഭീഷണിയാണെന്ന് തോന്നിയപ്പോള്‍ വരുതിയില്‍ നിര്‍ത്താനായി പലതും ചെയ്തു. ‘വമ്പന്‍ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും അദ്ദേഹം അനുഭവിച്ചറിഞ്ഞതാണ്. അക്കാര്യം വിശദമാക്കുന്ന ഗ്രന്ഥം രചിച്ചതോടെ ‘കണ്ണിലെ കരടായ ‘ജേക്കബ് തോമസിനെ നിര്‍വീര്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

പ്രളയഫണ്ട്, ഡാം തുറക്കല്‍, ഓഖിഫണ്ട് തുടങ്ങിയ സംഭവഗതികളില്‍ സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന നീക്കങ്ങള്‍  കൂടി ഉണ്ടായതോടെ സര്‍വീസില്‍നിന്ന് പുറന്തള്ളാനാണ് സര്‍ക്കാര്‍ തയാറായത്. ഒത്താശക്കാരായ ഉദേ്യാഗസ്ഥരുടെ പിന്തുണയോടെ ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്തു. ഇതു ചോദ്യംചെയ്ത് അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജിയാണ് സിഎടി അനുവദിച്ചത്. ഡിജിപി റാങ്കില്‍ ഉചിതമായ ചുമതല നല്‍കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍ ഡിജിപി സെന്‍കുമാറിനോടുളള വൈരനിര്യാതനബുദ്ധിക്ക് കിട്ടിയ പ്രഹരത്തെക്കാള്‍ മാരകമാണ് ഇപ്പോള്‍ കിട്ടിയത്. കഠിനാധ്വാനികളും ആത്മാര്‍ഥതയുള്ളവരുമായ ഉദേ്യാഗസ്ഥരെ പന്തുതട്ടുംപോലെ തട്ടിക്കളിക്കുന്നതിനുള്ള കനത്ത ശിക്ഷയാണിത്.

ജനസാമാന്യത്തെയും ഉദേ്യാഗസ്ഥരെയും വരുതിയില്‍ നിര്‍ത്തി എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് ഇവിടെ തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്. ഇത് ജനമൈത്രി സര്‍ക്കാറല്ല മറിച്ച് ജനശത്രുസര്‍ക്കാറാണെന്ന് ഔദേ്യാഗികമായി വ്യക്തമാക്കപ്പെട്ടിരിക്കുന്നു.’ കൊമ്മിസാര്‍’ഭരണം എങ്ങനെയിരിക്കുമെന്നതിന്റെ മിനിയേച്ചര്‍ രൂപമാണ് ഇവിടെയുള്ളത്. ഇതിങ്ങനെ മുന്നോട്ടുപോയാല്‍ എന്താവും ഗതിയെന്ന് പറയാനാവില്ല. ജനപ്രതിനിധികള്‍പോലും തെരുവില്‍ തല്ലുകൊണ്ടുവീഴുന്നു. തങ്ങളുടെ പരുക്ക് തെളിയിച്ചുകൊടുക്കാന്‍ ബദ്ധപ്പെടുന്നു. ഇത്തരമവസ്ഥകളിലൂടെ സമൂഹത്തിന് എന്ത് സന്ദേശം കൊടുത്താലും അതിന്റെ മുകളിലും ചിലതുണ്ട് എന്ന് ഓര്‍മപ്പെടുത്താന്‍ സിഎടിയുടെ ഉത്തരവ് വഴിവെക്കുന്നു എന്നതത്രേ ആശ്വാസകരം. നേര്‍വഴി ചൂണ്ടിക്കാണിക്കുന്നവരുടെ വായ് മൂടിക്കെട്ടാതെ നേരെചൊവ്വെ മുന്നോട്ട് പോകാന്‍ സര്‍ക്കാറിന് കഴിഞ്ഞാല്‍ അത്രയും നന്ന്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.