Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കാലവര്‍ഷത്തിന്റെ കലി തുടങ്ങി; കരുതല്‍ വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2019, 04:03 am IST
in Editorial

കാലവര്‍ഷം വരാന്‍ വൈകിയെങ്കിലും നാശനഷ്ടമുണ്ടാക്കാന്‍~ഒട്ടും വൈകിയില്ലെന്നുവേണം കരുതാന്‍. വരള്‍ച്ചയില്‍ പൊറുതിമുട്ടിയിരിക്കുമ്പോഴാണ് മടിച്ചുമടിച്ച് കാലവര്‍ഷം എത്തിയത്. കേരളത്തിന്റെ പലഭാഗത്തും രണ്ടുമൂന്നു ദിവസമായി തകര്‍ത്തുപെയ്യുന്ന മഴയില്‍ മൂന്ന് ജീവിതങ്ങള്‍ പൊലിഞ്ഞതിനൊപ്പം അതിഭീകരമായ സ്ഥിതിവിശേഷവുമുണ്ടായി. കഷ്ടനഷ്ടങ്ങള്‍ വിവരണാതീതമാണ്. വര്‍ഷാവര്‍ഷം ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴും വേണ്ടത്ര മുന്‍കരുതലും മുന്നൊരുക്കവും ജാഗ്രതയും ഉണ്ടാവുന്നുണ്ടോയെന്ന് സംശയമാണ്. കനത്ത മഴയിലും കാറ്റിലും വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുന്നതും പതിവാണ്. ഇത്തവണ പൊട്ടിയ വൈദ്യുതി കമ്പി രണ്ടു ജീവന്‍ അപഹരിച്ച് കഴിഞ്ഞു. 

കാലവര്‍ഷം പതിവുള്ളതാണല്ലോ. വേണ്ടത്ര സമയവും സാഹചര്യവും ഉണ്ടായിട്ടും കാര്യങ്ങള്‍ യുക്തിപൂര്‍വ്വം ചെയ്യാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്കു മാത്രം ഭരണയന്ത്രം ശ്രദ്ധിച്ചതിനാല്‍ സാധാരണ മനുഷ്യരുടെ അവസ്ഥകളെക്കുറിച്ച് വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്നുവേണം കരുതാന്‍. തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള കുറുക്കുവഴികളും ഇടവഴികളും നോക്കിനടക്കുന്നതിനിടെ മറ്റൊന്നും ബോധപൂര്‍വം ശ്രദ്ധിച്ചുകാണില്ല. ഒരോ സീസണിലും നടത്തേണ്ട ശുചീകരണമുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കാനും ആരും ശ്രദ്ധിച്ചില്ല.

പ്രളയത്തിന്റെ ഞെട്ടലില്‍നിന്ന് ഇനിയും മോചിതരാകാത്ത ജനങ്ങളുള്ള നാട്ടില്‍ നിത്യസംഭവം പോലെ അപകടങ്ങളും മറ്റും ഉണ്ടാവുമ്പോള്‍ ഭരണമെന്നത് അലങ്കാരമായി മാറുകയാണോ? തിരുവനന്തപുരത്ത് വൈദ്യുതാഘാതമേറ്റ് രണ്ടു നിര്‍ഭാഗ്യര്‍ മരിക്കാനിടയായത് ബന്ധപ്പെട്ട വകുപ്പിന്റെ കെടുകാര്യസ്ഥതയും നിസ്സംഗതയുമല്ലെങ്കില്‍ മറ്റെന്താണ്? മരച്ചില്ല വെട്ടിയും, ലൈനുകളുടെ ക്ഷമത പരിശോധിച്ചും കാലവര്‍ഷത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ എന്തുകൊണ്ട് വൈദ്യുതി വകുപ്പ് സ്വീകരിച്ചില്ല. 

അതിനൊപ്പം ശ്രദ്ധിക്കേണ്ടതായിരുന്നു ഓടകളുടെയും മറ്റും പരിപാലനം. മണ്ണും പ്ലാസ്റ്റിക് വസ്തുക്കളും അടിഞ്ഞുകൂടി വെള്ളക്കെട്ടുണ്ടാവുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന കഷ്ടപ്പാട് പറഞ്ഞറിയിക്കാനാവാത്തതാണ്. അങ്ങനെയുള്ള വെള്ളക്കെട്ടിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണാണല്ലോ തിരുവനന്തപുരം പേട്ടയില്‍ രണ്ടുപേര്‍ മരിച്ചത്. വരുത്തിത്തീര്‍ക്കുന്ന അപകടങ്ങളില്‍പ്പെടുത്താവുന്നതാണ് ഇതൊക്കെ. മരിച്ചവരുടെ കുടുംബത്തിന് ആശ്വാസധനം നല്‍കിയതുകൊണ്ടോ സമാശ്വസിപ്പിച്ചതുകൊണ്ടോ കാര്യമില്ലല്ലോ. കുടുംബങ്ങളുടെ അത്താണിയല്ലേ നഷ്ടപ്പെട്ടത്. 

കാലവര്‍ഷം കൂടുതല്‍ കലിതുള്ളുന്ന സ്ഥിതിയായിരിക്കാം ഇനിയങ്ങോട്ടുണ്ടാവുക. വെള്ളപ്പൊക്കവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും രൂക്ഷമാകാനാണ് സാധ്യത. അതിനൊപ്പം വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുന്നതുള്‍പ്പെടെയുണ്ടായാല്‍ മനുഷ്യ ജീവനുകള്‍ ഇനിയും നഷ്ടപ്പെടും. അടിയന്തരമായി സ്ഥിതിഗതികള്‍ നേരിടാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ജനങ്ങളുടെ ഭാഗത്തുനിന്നും ജാഗ്രത വേണം. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടെന്ന പഴഞ്ചൊല്ല്, പറഞ്ഞ് രസിക്കാന്‍ മാത്രമുള്ളതല്ല. സൂക്ഷിക്കാന്‍ ഉപദേശിച്ചും കൃത്യമായ നടപടികളിലൂടെ അത് വ്യക്തമാക്കിക്കൊടുത്തും ഭരണകൂടം ഒപ്പം നില്‍ക്കണം. ഇതുവരെയുള്ള ഭരണത്തിന്റെ പ്രോഗ്രസ് കാര്‍ഡ് അച്ചടിച്ച് വിതരണം ചെയ്താല്‍ പുരോഗതി വരുമെന്ന് ചിന്തിക്കരുത്. കുറച്ചുപേര്‍ക്ക് സൈ്വരമായി നില്‍ക്കാനുള്ള സംവിധാനമാണ് ഭരണമെന്നും കരുതരുത്. എല്ലാ രാഷ്‌ട്രീയ ഭിന്നതകളും മാറ്റിവെച്ച് എല്ലാവര്‍ക്കുമൊപ്പം കൈകോര്‍ത്ത് പ്രശ്‌നരഹിത സംസ്ഥാനം തീര്‍ക്കാനാണ് ഭരണകൂടം ശ്രമിക്കേണ്ടത്. അല്ലാതെയുള്ള ഏതു പ്രവര്‍ത്തനവും ദ്രോഹകരമായേ അനുഭവപ്പെടൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

Kerala

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

Kerala

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.
India

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.