Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കാലവര്‍ഷത്തിന്റെ കലി തുടങ്ങി; കരുതല്‍ വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2019, 04:03 am IST
inEditorial

കാലവര്‍ഷം വരാന്‍ വൈകിയെങ്കിലും നാശനഷ്ടമുണ്ടാക്കാന്‍~ഒട്ടും വൈകിയില്ലെന്നുവേണം കരുതാന്‍. വരള്‍ച്ചയില്‍ പൊറുതിമുട്ടിയിരിക്കുമ്പോഴാണ് മടിച്ചുമടിച്ച് കാലവര്‍ഷം എത്തിയത്. കേരളത്തിന്റെ പലഭാഗത്തും രണ്ടുമൂന്നു ദിവസമായി തകര്‍ത്തുപെയ്യുന്ന മഴയില്‍ മൂന്ന് ജീവിതങ്ങള്‍ പൊലിഞ്ഞതിനൊപ്പം അതിഭീകരമായ സ്ഥിതിവിശേഷവുമുണ്ടായി. കഷ്ടനഷ്ടങ്ങള്‍ വിവരണാതീതമാണ്. വര്‍ഷാവര്‍ഷം ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴും വേണ്ടത്ര മുന്‍കരുതലും മുന്നൊരുക്കവും ജാഗ്രതയും ഉണ്ടാവുന്നുണ്ടോയെന്ന് സംശയമാണ്. കനത്ത മഴയിലും കാറ്റിലും വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുന്നതും പതിവാണ്. ഇത്തവണ പൊട്ടിയ വൈദ്യുതി കമ്പി രണ്ടു ജീവന്‍ അപഹരിച്ച് കഴിഞ്ഞു. 

കാലവര്‍ഷം പതിവുള്ളതാണല്ലോ. വേണ്ടത്ര സമയവും സാഹചര്യവും ഉണ്ടായിട്ടും കാര്യങ്ങള്‍ യുക്തിപൂര്‍വ്വം ചെയ്യാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്കു മാത്രം ഭരണയന്ത്രം ശ്രദ്ധിച്ചതിനാല്‍ സാധാരണ മനുഷ്യരുടെ അവസ്ഥകളെക്കുറിച്ച് വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്നുവേണം കരുതാന്‍. തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള കുറുക്കുവഴികളും ഇടവഴികളും നോക്കിനടക്കുന്നതിനിടെ മറ്റൊന്നും ബോധപൂര്‍വം ശ്രദ്ധിച്ചുകാണില്ല. ഒരോ സീസണിലും നടത്തേണ്ട ശുചീകരണമുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കാനും ആരും ശ്രദ്ധിച്ചില്ല.

പ്രളയത്തിന്റെ ഞെട്ടലില്‍നിന്ന് ഇനിയും മോചിതരാകാത്ത ജനങ്ങളുള്ള നാട്ടില്‍ നിത്യസംഭവം പോലെ അപകടങ്ങളും മറ്റും ഉണ്ടാവുമ്പോള്‍ ഭരണമെന്നത് അലങ്കാരമായി മാറുകയാണോ? തിരുവനന്തപുരത്ത് വൈദ്യുതാഘാതമേറ്റ് രണ്ടു നിര്‍ഭാഗ്യര്‍ മരിക്കാനിടയായത് ബന്ധപ്പെട്ട വകുപ്പിന്റെ കെടുകാര്യസ്ഥതയും നിസ്സംഗതയുമല്ലെങ്കില്‍ മറ്റെന്താണ്? മരച്ചില്ല വെട്ടിയും, ലൈനുകളുടെ ക്ഷമത പരിശോധിച്ചും കാലവര്‍ഷത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ എന്തുകൊണ്ട് വൈദ്യുതി വകുപ്പ് സ്വീകരിച്ചില്ല. 

അതിനൊപ്പം ശ്രദ്ധിക്കേണ്ടതായിരുന്നു ഓടകളുടെയും മറ്റും പരിപാലനം. മണ്ണും പ്ലാസ്റ്റിക് വസ്തുക്കളും അടിഞ്ഞുകൂടി വെള്ളക്കെട്ടുണ്ടാവുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന കഷ്ടപ്പാട് പറഞ്ഞറിയിക്കാനാവാത്തതാണ്. അങ്ങനെയുള്ള വെള്ളക്കെട്ടിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണാണല്ലോ തിരുവനന്തപുരം പേട്ടയില്‍ രണ്ടുപേര്‍ മരിച്ചത്. വരുത്തിത്തീര്‍ക്കുന്ന അപകടങ്ങളില്‍പ്പെടുത്താവുന്നതാണ് ഇതൊക്കെ. മരിച്ചവരുടെ കുടുംബത്തിന് ആശ്വാസധനം നല്‍കിയതുകൊണ്ടോ സമാശ്വസിപ്പിച്ചതുകൊണ്ടോ കാര്യമില്ലല്ലോ. കുടുംബങ്ങളുടെ അത്താണിയല്ലേ നഷ്ടപ്പെട്ടത്. 

കാലവര്‍ഷം കൂടുതല്‍ കലിതുള്ളുന്ന സ്ഥിതിയായിരിക്കാം ഇനിയങ്ങോട്ടുണ്ടാവുക. വെള്ളപ്പൊക്കവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും രൂക്ഷമാകാനാണ് സാധ്യത. അതിനൊപ്പം വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുന്നതുള്‍പ്പെടെയുണ്ടായാല്‍ മനുഷ്യ ജീവനുകള്‍ ഇനിയും നഷ്ടപ്പെടും. അടിയന്തരമായി സ്ഥിതിഗതികള്‍ നേരിടാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ജനങ്ങളുടെ ഭാഗത്തുനിന്നും ജാഗ്രത വേണം. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടെന്ന പഴഞ്ചൊല്ല്, പറഞ്ഞ് രസിക്കാന്‍ മാത്രമുള്ളതല്ല. സൂക്ഷിക്കാന്‍ ഉപദേശിച്ചും കൃത്യമായ നടപടികളിലൂടെ അത് വ്യക്തമാക്കിക്കൊടുത്തും ഭരണകൂടം ഒപ്പം നില്‍ക്കണം. ഇതുവരെയുള്ള ഭരണത്തിന്റെ പ്രോഗ്രസ് കാര്‍ഡ് അച്ചടിച്ച് വിതരണം ചെയ്താല്‍ പുരോഗതി വരുമെന്ന് ചിന്തിക്കരുത്. കുറച്ചുപേര്‍ക്ക് സൈ്വരമായി നില്‍ക്കാനുള്ള സംവിധാനമാണ് ഭരണമെന്നും കരുതരുത്. എല്ലാ രാഷ്‌ട്രീയ ഭിന്നതകളും മാറ്റിവെച്ച് എല്ലാവര്‍ക്കുമൊപ്പം കൈകോര്‍ത്ത് പ്രശ്‌നരഹിത സംസ്ഥാനം തീര്‍ക്കാനാണ് ഭരണകൂടം ശ്രമിക്കേണ്ടത്. അല്ലാതെയുള്ള ഏതു പ്രവര്‍ത്തനവും ദ്രോഹകരമായേ അനുഭവപ്പെടൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.