Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാഹുലിന് പിടികിട്ടാത്ത രാഷ്‌ട്രീയ സംസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2019, 03:54 am IST
in Editorial

ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തില്‍ വന്നതോടെ ഇന്ത്യയില്‍ മാറിയത് ഭരണം മാത്രമല്ല, രാഷ്‌ട്രീയ സംസ്‌കാരം കൂടിയാണ്. അത് മനസ്സിലാക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ എതിര്‍ത്തവരും അനുകൂലിച്ചവരുമില്ല, ജനങ്ങള്‍ മാത്രമേയുള്ളു എന്ന വിശാലമായ കാഴ്‌ച്ചപ്പാടാണ് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമുള്ളത്. അത് മറവില്ലാതെ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുമുണ്ട്. പക്ഷെ, ഭരണത്തെ രാഷ്‌ട്രീയ അടവായിമാത്രം കാണുന്ന പഴഞ്ചന്‍ സമീപനമാണ് പ്രതിപക്ഷങ്ങള്‍ ഇന്നും പുലര്‍ത്തിപ്പോരുന്നത്. 

ഈ വ്യത്യാസം കൃത്യമായി വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രി മോദി ഗുരുവായൂരിലും രാഹുല്‍ഗാന്ധി വയനാട്ടിലും നടത്തിയ പ്രസംഗങ്ങള്‍. തെരഞ്ഞെടുപ്പില്‍ തങ്ങളെ എതിര്‍ത്തവരെയും ഒപ്പം നിര്‍ത്തി മുന്നോട്ടു പോകുമെന്നാണ് മോദി പറഞ്ഞത്. കേരളത്തില്‍നിന്ന് ഒരു സീറ്റും കിട്ടിയില്ലെങ്കിലും കേരളീയരോടൊപ്പം ഈ സര്‍ക്കാര്‍ ഉണ്ടാവും. തെരഞ്ഞെടുപ്പുകാലത്തും അല്ലാത്ത കാലത്തും രാഷ്‌ട്രീയത്തിനപ്പുറം രാഷ്‌ട്രനന്മ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപി എന്നും മോദി ഓര്‍മ്മിപ്പിച്ചു. കക്ഷി, പ്രാദേശിക, ജാതി, മത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കുമായി പ്രവര്‍ത്തിക്കാനാണ് മോദി എംപിമാരോട് പറഞ്ഞത്.

അതേസമയം, മോദിയെയും കേന്ദ്രസര്‍ക്കാരിനെയും അടച്ച് ആക്ഷേപിക്കുന്ന രാഷ്‌ട്രീയപ്രസംഗമാണ് രാഹുല്‍ നടത്തിയത്. വിഷലിപ്തമായ പ്രചാരണത്തിലൂടെ പകയും വിദ്വേഷവും വിതറിയാണ് മോദി അധികാരം പിടിച്ചതെന്നും മോദിയോടൊപ്പം സത്യമില്ലെന്നുമായിരുന്നു വിമര്‍ശനം. രണ്ടുപേരുടെയും നിലവാരത്തിന്റെ വ്യത്യാസം തിരിച്ചറിയാനുള്ള മാനസിക പക്വത ഇന്ത്യന്‍ ജനത ആര്‍ജ്ജിച്ചുകഴിഞ്ഞു. അത് രാഹുലും കോണ്‍ഗ്രസ്സും മനസ്സിലാക്കിയിട്ടില്ല. കേവലം പ്രസംഗങ്ങള്‍ക്കപ്പുറം കാര്യങ്ങള്‍ നടപ്പാക്കി, നേരിട്ടുള്ള സംവാദത്തിലൂടെ അത് ജനങ്ങളെ മനസ്സിലാക്കി പരസ്പരവിശ്വാസത്തോടെ മുന്നോട്ടുപോകുന്ന ഈ സര്‍ക്കാര്‍ സംവിധാനം പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. ആ ട്രാക്കിലേക്ക് അവര്‍ വരാന്‍ ഇനിയും ഏറെ സമയമെടുക്കും. ആരും ശ്രദ്ധിക്കാത്ത താഴെത്തട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങളിലേക്കാണ് ബിജെപി സര്‍ക്കാര്‍ ഇറങ്ങി ചെന്നത്. ഉപരിപ്ലവമായ പ്രസംഗങ്ങളിലൂടെ അവരുടെ വിശ്വാസത്തെ തകിടം മറിക്കാനാവില്ല.

രാജ്യാന്തര പ്രശ്‌നങ്ങളും വന്‍ വികസനപദ്ധതികളും ഒരുവശത്തും, തീര്‍ത്തും പാവപ്പെട്ടവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മറുവശത്തുമായി ഒരേസമയം ഒരേപോലെ കൈകാര്യം ചെയ്യുമ്പോഴാണ് യഥാര്‍ഥ ഭരണാധികാരി രൂപം കൊള്ളുന്നത്. മോദി ചെയ്യുന്നത് അതാണ്. മന്‍ കീ ബാത്ത് എന്ന റേഡിയോ പരിപാടി, ഭരണകര്‍ത്താവും സാധാരണക്കാരനും തമ്മിലുള്ള അകലം കുറച്ചു.

പ്രധാനമന്ത്രിയെ തങ്ങള്‍ക്കിടയിലുള്ള ഒരാളായി  ഏതൊരു ഇന്ത്യക്കാരനും കാണാനാവുന്ന വിധം അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മോദിക്ക് കഴിഞ്ഞിരിക്കുന്നു. ആ പരസ്പരവിശ്വാസത്തെ, റോഡ്‌ഷോ കൊണ്ടും റാലികള്‍കൊണ്ടും മൈതാന പ്രസംഗങ്ങള്‍കൊണ്ടും തകര്‍ക്കാനാവില്ല. ശരിയായ ഭരണമെന്താണെന്ന് ജനം കണ്ടുകഴിഞ്ഞു.

ഭാരതത്തെ ഒന്നായും മാതൃഭാവത്തിലും കാണുന്നവര്‍ക്കേ ഇത്തരം ആശയങ്ങള്‍ വഴങ്ങുകയുള്ളു. ഭാരതീയരെ ന്യൂനപക്ഷമായും ഭൂരിപക്ഷമായും വോട്ടുബാങ്കായും മാത്രം കാണുന്നവര്‍ക്ക് അതിനുള്ള മാനസിക വികാസമുണ്ടാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

Kerala

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

Kerala

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.
India

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.