Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം എട്ടിടങ്ങളില്‍ സ്ഫോടനം: 207 മരണം; ഏഴ് പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2019, 10:35 am IST
inWorld

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും ഉള്‍പ്പെടെ എട്ടിടത്തുണ്ടായ സ്‌ഫോടനങ്ങളില്‍ മലയാളിയുള്‍പ്പെടെ 207 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. 400ലധികം പേര്‍ക്ക് പരിക്ക്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 

കാസര്‍കോട് മൊഗ്രാല്‍ പുത്തൂരിലെപരേതനായ പി.എസ്. അബ്ദുള്ളയുടെ മകള്‍ റസീനയാണ് കൊല്ലപ്പെട്ടത്.  ഷാന്‍ഗ്രി-ലാ പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിലാണ് റസീന മരിച്ചത്. ഭര്‍ത്താവ് ഖാദര്‍ കുക്കിടുക്കൊപ്പമാണ് റസീന ഈ ഹോട്ടലില്‍ താമസിച്ചിരുന്നത്. ഖാദര്‍ രാവിലെ  ദുബായിയിലേക്ക് പോയിരുന്നു. ഹോട്ടലില്‍ നിന്ന് കൊളംബോയിലെ ബന്ധുവീട്ടിലേക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. 

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, ലങ്കയിലെ ഇസ്ലാമിക ഭീകരസംഘടനയായ നാഷണല്‍ തൗഹീത്ത് ജമാഅത്ത് ആണ് സംഭവത്തിനു പിന്നിലെന്നു സൂചന. ഈസ്റ്റര്‍ ദിനത്തില്‍ പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു പള്ളികളിലെ സ്‌ഫോടനം. കൊല്ലപ്പെട്ടവരില്‍ 35 വിദേശികളുമുണ്ട്. 

രാവിലെ കൊളംബോയിലെ ഷാന്‍ഗ്രി-ലാ, കിങ്‌സ്ബറി, സിനമണ്‍ ഗ്രാന്‍ഡ് ഹോട്ടലുകളിലാണ് ആദ്യം സ്‌ഫോടനമുണ്ടായത്. പിന്നീട്  8.45ന് വടക്കന്‍ കൊളംബോയിലെ സെന്റ് സെബാസ്റ്റ്യന്‍സ്, കിഴക്കന്‍ പ്രവിശ്യയിലെ ഇവാഞ്ചലിക്കല്‍,  കോച്ചിക്കാടിലെ സെന്റ് ആന്റണീസ് പള്ളികളില്‍ സ്‌ഫോടനമുണ്ടായി. ഉച്ചയ്‌ക്കു ശേഷം കൊളംബോയുടെ തെക്ക് ഭാഗത്ത് ദേശീയ മൃഗശാലയ്‌ക്കു സമീപത്തെ ഹോട്ടലിലും ഹൗസിങ് കോളനിയിലും വീണ്ടും സ്‌ഫോടനങ്ങളുണ്ടായി. 

ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് കൊളംബോയില്‍ സുരക്ഷ ശക്തമാക്കി. രാജ്യത്താകെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പോലുള്ള സാമൂഹ്യമാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. സംഭവത്തിനു പിന്നിലുള്ളവരെയും അവരുടെ ലക്ഷ്യവും കണ്ടെത്താന്‍ പോലീസിനും സൈന്യത്തിനും നിര്‍ദേശം നല്‍കിയെന്ന് രാഷ്‌ട്രപതി മൈത്രിപാല സിരിസേന പറഞ്ഞു.

ദീര്‍ഘനാളത്തെ ആഭ്യന്തര യുദ്ധത്തിന്റെ കെടുതിയില്‍ നിന്ന് മുക്തമായി സമാധാനത്തിലേക്ക് പ്രവേശിച്ച സമയത്തുണ്ടായ സ്‌ഫോടനം ലങ്കന്‍ ജനതയെ ഞെട്ടിച്ചു. നയതന്ത്ര കാര്യാലയങ്ങള്‍ക്കും വിമാനത്താവളത്തിനും കാവല്‍ ഏര്‍പ്പെടുത്തി. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. 

സംഭവത്തില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തതായി പ്രതിരോധമന്ത്രി രുവാന്‍ വിജേവര്‍ദ്ധനെ പറഞ്ഞു. എല്ലാ കുറ്റവാളികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സ്‌ഫോടനത്തിനു പിന്നില്‍ മതതീവ്രവാദികളാണെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. എല്ലാ സ്‌ഫോടനങ്ങളും ആസൂത്രണം ചെയ്തത് ഒരേ സംഘമാണ്. അക്രമികളെ പിടികൂടാനുള്ള ശ്രമത്തിനിടെ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു.

അമേരിക്കയില്‍ എഞ്ചിനീയര്‍മാരായ ഫറ, കാന്‍ഫര്‍ എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട റസീനയുടെ  മക്കള്‍. സഹോദരങ്ങള്‍ ബഷീര്‍(ശ്രീലങ്ക), സുലു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

India

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.