Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പുനര്‍ജനിക്കുന്ന പോരാട്ട വീര്യം

കെ. ഹരികൃഷ്ണന്‍byകെ. ഹരികൃഷ്ണന്‍
Mar 31, 2019, 03:30 am IST
inEntertainment

ചരിത്രത്താളുകള്‍ വിസ്മരിച്ച വീരചരിതം അഭ്രപാളിയില്‍ പുനര്‍ജനിച്ചപ്പോള്‍ അത് ചരിത്രപരമായ വിജയമാവുന്നു. പഞ്ചാബി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനുരാഗ് സിങ്ങിന്റെ ഹിന്ദി ചിത്രം ‘കേസരി’ പോരാട്ടവീര്യം തുളുമ്പുന്ന ചരിത്രത്തിന്റെ പുനരാഖ്യാനമാണ്. 

ബ്രിട്ടീഷ് ഇന്ത്യയുടെ അഫ്ഗാന്‍ അതിര്‍ത്തിയിലെ ഹവില്‍ദാറാണ് ഇഷാര്‍ സിങ്. ശരിയത്ത് പ്രകാരം അഫ്ഗാനിലെ അഫ്രിഡി-ഒറക്‌സായി പര്‍വതനിരകളിലെ മുസ്ലിം ചെറുപ്പക്കാരനെ പ്രണയിച്ച  റഷ്യന്‍ യുവതിയുടെ ശിക്ഷ നടപ്പാക്കുകയാണ് ഇന്ത്യ-അഫ്ഗാന്‍ അതിര്‍ത്തിയില്‍.

രംഗത്തിന് സാക്ഷ്യംവഹിക്കേണ്ടി വന്ന ഇഷാര്‍ സിങ് പ്രശ്‌നത്തില്‍ ഇടപെട്ട് പെണ്‍കുട്ടിയെ ധീരമായി രക്ഷിക്കുന്നു. ഇത് മുസ്ലിം വിഭാഗത്തിന്റെ ശത്രുതയിലേക്ക് മാറുന്നു. അതിനൊപ്പം തന്റെ ആജ്ഞ കേള്‍ക്കാതിരുന്ന ഹവില്‍ദാറിനോട് ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ അനിഷ്ടവും. അച്ചടക്കം ലംഘിച്ച ഹവില്‍ദാറിനുള്ള ശിക്ഷയെന്നോണം സാരഗര്‍ഹി സൈനികത്താവളത്തിലേക്ക് സ്ഥലം മാറ്റം. 

സാരഗര്‍ഹി കുത്തഴിഞ്ഞ ഒരു സൈനികത്താവളമാണ്. ആകെയുള്ളത് 20 സൈനികര്‍ മാത്രം. അവിടേക്കെത്തുന്ന ഹവില്‍ദാര്‍ ഇഷാര്‍ അച്ചടക്കത്തിന്റെ പുതിയ പാത തുറക്കുന്നു. സിക്കുകാരായ സൈനികരോട് പൂര്‍വ്വികരുടെ ധീരത മറക്കരുതെന്നും,  ഒരു സിക്കുകാരനു ചേരാത്തവിധം പെരുമാറരുതെന്നും ധരിപ്പിക്കുന്നു. അങ്ങനെ സാരഗര്‍ഹി വീണ്ടും എല്ലാം തികഞ്ഞ ഒരു സൈനികത്താവളത്തിലേക്ക് മാറുകയാണ്. 

ഇതേസമയം മുറിവേറ്റ മുസ്ലിം സമൂഹം ബ്രിട്ടീഷ് ഇന്ത്യക്കെതിരെ ജിഹാദ് പ്രഖ്യാപിക്കുന്നു. അതിനായി അഫ്ഗാന്‍ സുല്‍ത്താന്റെ സഹായവും ലഭിച്ചു. അഫ്ഗാന്‍ അതിര്‍ത്തിയിലെ മൂന്ന് സൈനികത്താവളങ്ങളാണ് അവരുടെ ലക്ഷ്യം.

ഗുലിസ്ഥാന്‍, ലോക്ഹാര്‍ട്ട്, സാരഗര്‍ഹി. പതിനായിരത്തോളം വരുന്ന ജിഹാദികളുമായി  ആദ്യം പടയെത്തുന്നത് സാരഗര്‍ഹിയിലേക്ക്. ഇരുപത്തിയൊന്ന് സൈനികരും ഒരു പാചകക്കാരനും മാത്രമുള്ള കോട്ടയില്‍നിന്ന് പിന്തിരിഞ്ഞോടാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഇന്ത്യന്‍ രക്തത്തിന് തോറ്റോടാന്‍ മനസ്സില്ലായിരുന്നു. പതിനായിരം ജിഹാദികള്‍ക്കെതിരെ 21 സിക്ക് വീരന്മാരുടെ പോരാട്ടം. 48 മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തില്‍  അയ്യായിരത്തിലധികം ജിഹാദി പോരാളികളെ സിക്ക് വീര്യം കൊന്നുതള്ളി.  

ബ്രിട്ടീഷ് ഇന്ത്യയില്‍ ലോകത്തെ ഞെട്ടിച്ച വീരപുരുഷന്മാരുടെ കഥ, ഭാരതത്തിന്റെ വീര കേസരികളുടെ കഥ. 1897 സെപ്തംബര്‍ 11, 12 ദിനങ്ങളില്‍ ലോകം ആ ഐതിഹാസിക പോരാട്ടത്തിന് സാക്ഷിയായി. 21 പേര്‍ പതിനായിരം പേര്‍ക്കെതിരെ പോരാടി വിജയത്തിനു തുല്യമായ മരണം വരിച്ചു. 

ഇരുപത്തിയൊന്ന് പേര്‍ക്കൊപ്പം താനും പോരാടാമെന്ന പാചകക്കാരന്റെ വാക്കുകള്‍ ഇന്ത്യന്‍ ധീരതയായി  സംവിധായകന്‍ ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ നീ പോരാടേണ്ടതില്ല, മരിച്ചുവീഴുന്നവര്‍ക്ക് വെള്ളം നല്‍കിയാല്‍ മതിയെന്ന ഹവില്‍ദാറുടെ നിര്‍ദ്ദേശം ശിരസാവഹിക്കുന്നു. 

പോരാട്ടത്തിന്റെ അന്ത്യത്തില്‍ മരണത്തോട് മല്ലടിക്കുന്ന ജിഹാദി സൈനികര്‍ക്ക് വെള്ളം നല്‍കുന്ന  പാചകക്കാരന്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതീകമാകുമ്പോള്‍, അവന്റെ ശിരസ്സ് നിഷ്‌ക്കരുണം വെട്ടിമാറ്റുന്ന സുല്‍ത്താന്‍ ജിഹാദിന്റെ ക്രൂരതയെ വിളിച്ചോതുന്നു.

ഈ പരാജയത്തിന് പിന്നില്‍ ഒരു ബ്രിട്ടീഷ് വഞ്ചനയുണ്ടെന്ന് ചിത്രം പറയുന്നു. 48 മണിക്കൂര്‍ സമയം ലഭിച്ചിട്ടും  ഇഷാര്‍ സിങ്ങിനോടുള്ള ശത്രുതമൂലം ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ സൈന്യത്തെ അവിടേക്കയച്ചില്ല. തിരകള്‍പോലും ലഭ്യമാക്കിയില്ലത്രേ. പോരാട്ടവീര്യം ബ്രിട്ടീഷ് പട്ടാളത്തിന്റേതെങ്കിലും പോരാടിയവര്‍ എല്ലാം ഇന്ത്യന്‍ സൈനികരായതിനാല്‍  ഈ വീരചരിത്രത്തെ ബ്രിട്ടന്‍ തമസ്‌കരിച്ചു. 

പഞ്ചാബിയിലും ഹിന്ദിയിലുമായി ഇതിന് മുന്‍പ് ചെയ്ത ചിത്രങ്ങള്‍ക്കെല്ലാം പുരസ്‌കാരങ്ങള്‍ നേടിയ സംവിധായകന്‍ അനുരാഗ് സിങ്ങിന്റെ മറ്റൊരു ദൃശ്യകാവ്യമാണ് കേസരി.  ചാരംമൂടിയ ചരിത്രസത്യം അഭ്രപാളിയില്‍ പുനര്‍ജനിക്കുമ്പോള്‍ പ്രേക്ഷക മനസ്സില്‍ അത് മറ്റൊരു ചരിത്രമാവുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്
World

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

India

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

India

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

World

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.