Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചരാചരങ്ങളെ സംഹരിക്കുന്നത് പരമാത്മാവ്

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Mar 14, 2019, 05:41 am IST
inSamskriti

അത്ത്രധികരണം

രണ്ടാം പാദത്തിലെ രണ്ടാം അധികരണമായ അത്ത്രധികരണത്തില്‍ രണ്ട് സൂത്രങ്ങളാണ് ഉള്ളത്. അത്താവെന്ന് പറഞ്ഞത് പരമാത്മാവിനെ തന്നെയാണെന്ന് സ്ഥാപിക്കുകയാണ് ഈ സൂത്രങ്ങളിലൂടെ.

സൂത്രം- അത്താ ചരാചരഗ്രഹണാത്

ഭക്ഷിക്കുന്നവന്‍ ചരങ്ങളേയും അചരങ്ങളേയും ഗ്രഹിച്ചിട്ടുള്ളതുകൊണ്ട്.

ചരാചര സ്വരൂപമായ ജഗത്തിനെ ഗ്രഹിച്ചിട്ടുള്ളതിനാല്‍ അത്താവ് ബ്രഹ്മം തന്നെയാണ്.

അത്താവ് എന്നാല്‍ കഴിക്കുന്നവന്‍, ഭക്ഷിക്കുന്നവന്‍ എന്നര്‍ത്ഥം.

ശ്രുതി വാക്യങ്ങളെ ഉദ്ധരിച്ച് പൂര്‍വ്വ പക്ഷം പരമാത്മാവ് അത്താവല്ല എന്ന് വാദിക്കുന്നു. കഠോപനിഷത്തില്‍ ‘യസ്യബ്രഹ്മ…വേദയത്ര സ: ‘എന്ന മന്ത്രത്തില്‍ ബ്രഹ്മവും ക്ഷത്രവും ആര്‍ക്ക് അന്നമായിരിക്കുന്നുവോ സര്‍വ്വ സംഹാരകനായ മൃത്യു ആര്‍ക്ക് ഉപദംശമായിരിക്കുന്നുവോ ആ അത്താവ് എവിടെയിരിക്കുന്നുവെന്ന് ആര്‍ക്കറിയാം എന്ന് പറയുന്നു.ഇവിടെ പറഞ്ഞതായ അത്താവ് ആരാണ് എന്നാണ് സംശയം. ബൃഹദാരണ്യകത്തില്‍ ‘അഗ്‌നിരന്നാദ:’എന്ന് പറയുന്നതിനാലും എല്ലാം കഴിക്കുന്നവനായി അഗ്‌നിയെ കണക്കാക്കുന്നതിനാലും അത്താവ് അഗ്‌നിയെന്ന് കരുതണമെന്നാണ് പൂര്‍വ പക്ഷം വാദിക്കുന്നത്.

മുണ്ഡകത്തില്‍ ‘തയോരന്യ: പിപ്പലം സ്വാദ്വത്തി’ എന്ന മന്ത്രത്തില്‍ ജീവന്‍ കര്‍മഫലത്തെ സ്വാദുള്ളതായി കഴിക്കുന്നു എന്ന് പറഞ്ഞതിനാല്‍ അത്താവ് ജീവന്‍ ആണെന്നും കരുതാം. ഒരിക്കലും പരമാത്മാവാകില്ല എന്നാണ് ഇവരുടെ വാദം. കാരണം ‘അനശ്‌നന്നന്യോ അഭിചാകശീതി’ എന്നിടത്ത് അന്യനായ പരമാത്മാവ് ഒന്നും കഴിക്കാതെ ശോഭിച്ചിരിക്കുന്നു എന്ന് പറയുന്നുണ്ട്. അതിനാല്‍ പരമാത്മാവിനെ അത്താവെന്ന് വിളിക്കാനാവില്ലെന്ന് പൂര്‍വ്വപക്ഷം പറയുന്നു.

എന്നാല്‍ ഈ വാദങ്ങളെ പൊളിക്കുകയാണ് സൂത്രം. അത്താവായി സ്വീകരിക്കേണ്ടത് പരമാത്മാവിനെയാണ്. എന്തെന്നാല്‍ ചരാചരങ്ങളായ എല്ലാ വസ്തുക്കളേയും സംഹരിക്കുന്നത് പരമാത്മാവാണ്. എല്ലാറ്റിനെയും ഇല്ലാതാക്കുന്ന മൃത്യുവിനെ തൊട്ടുകൂട്ടുന്ന കറിയായി പറഞ്ഞിട്ടുള്ളതിനാല്‍ ആ മൃത്യുവിനെ കൂടി സംഹരിക്കുന്നത് പരമാത്മാവാണ്.

 ജഗത്തിനെ സംഹാര കാലത്തില്‍ തന്നില്‍ ലയിപ്പിക്കുന്നു എന്നുള്ളതിനെയാണ് ഇവിടെ ഭോക്തൃത്വത്തിന്റെ ലക്ഷണമായി പറയുന്നത്. എന്നാല്‍ അത് സുഖദു:ഖരൂപത്തിലുള്ള സംസാരഫലങ്ങളെ അനുഭവിക്കുന്നത് പോലെയുള്ള ഭോക്തൃത്വമല്ല. നാനാത്വത്തിന്റെ സംഹാരമാണ്.

ജീവനെപ്പോലെ കര്‍മ്മഫലത്തെ അനുഭവിക്കുന്നവനല്ല എന്നാണ് മനസ്സിലാക്കേണ്ടത്. മൃത്യുവിനെ ഭക്ഷിക്കുകയെന്നാല്‍ ചരാചര പ്രപഞ്ചത്തെ മുഴുവന്‍ ഗ്രഹിക്കുന്നുവെന്നറിയണം.ഭോക്തൃത്വ ശബ്ദം ഉപയോഗിച്ചത് ചമത്കാരത്തിന് വേണ്ടി മാത്രമാണ്. ഈശ്വരന്‍ അഭോക്താവ് തന്നെയാണ്.

സൂത്രം – പ്രകരണാച്ച

(പ്രകരണാത് ച)

പ്രകരണം കാരണമായും.

പരമാത്മാവിനെപ്പറ്റി പറയുന്ന ഭാഗത്ത് തന്നെയാണ് അത്താവിനെപ്പറ്റി പറയുന്നത് എന്നതിനാല്‍ പരമാത്മാവ് തന്നെയാണ് അത്താവ് എന്ന് അറിയണം.

കഠോപനിഷത്തിലെ രണ്ടാം വല്ലിയിലെ 20 മുതല്‍ 24 ഉള്‍പ്പെടെയുള്ള മന്ത്രങ്ങളില്‍ പരമാത്മാവിനെ പറയുന്നു. തുടര്‍ന്നുള്ള മന്ത്രത്തിലാണ് അത്താവിനെക്കുറിച്ച് പറയുന്നത്.

ആദ്യ മന്ത്രങ്ങളില്‍ ഈശ്വര മഹിമ, കാരുണ്യം, ദാതൃത്വം, ആശ്രിത വാല്‍സല്യം തുടങ്ങിയ ഗുണങ്ങള്‍ പറയുന്നു. പിന്നീട് ഈശ്വരനെ അറിയാനുള്ള വിഷമവും ഭഗവദ് ദര്‍ശനത്തിന്റെ ദുര്‍ല്ലഭതയും കാണിക്കുന്നു. ഈശ്വരാനുഗ്രഹം, കരുണ എന്നിവയാലേ അദ്ദേഹത്തെ അറിയാനാകൂ. ഇങ്ങനെ പൂര്‍വ്വാപരബന്ധം (മുന്‍പും പിന്നെയും പറഞ്ഞത്) ഉള്ളതിനാല്‍ ഈ പ്രകരണം കൊണ്ട് ഇവിടെ പരമാത്മാവിനെ തന്നെയാണ് പറഞ്ഞത് എന്ന് ഉറപ്പായും ചെയ്യാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.