Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിയേണ്ടത് വാക്കിനെയല്ല, വക്താവിനെ

മുഖ്യ പ്രാണനും ബ്രഹ്മത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അത് മാത്രമല്ല ഇവിടെ ബ്രഹ്മം എന്ന അര്‍ത്ഥം തന്നെയാണ് യോജിക്കുക.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Mar 8, 2019, 01:05 am IST
in Samskriti

‘പ്രാണന്‍’എന്ന് പറഞ്ഞത് ബ്രഹ്മത്തെ തന്നെയെന്ന് അടുത്ത സൂത്രത്തിലും സ്ഥാപിക്കുന്നു.

സൂത്രം- ജീവമുഖ്യപ്രാണ ലിംഗാന്നേതി ചേന്ന ഉപാസാത്രൈവിധ്യാദാശ്രിതത്വാദിഹ തദ്യോഗാത്

(ജീവമുഖ്യ പ്രാണലിംഗാത് ന ഇതി ചേത് ന ഉപാസാത്രൈവിധ്യാത് ആശ്രിതത്വാത് ഇഹ തദ് യോഗാത്)

ജീവന്റെയും മുഖ്യ പ്രാണന്റെയും ലക്ഷണങ്ങള്‍ കാണുന്നതിനാല്‍ ബ്രഹ്മമെന്ന് പറയാനാകില്ല എന്നാണെങ്കില്‍ അത് ശരിയല്ല. അങ്ങനെയെങ്കില്‍ മൂന്നു വിധം ഉപാസനകളെ പറയുന്നു എന്നു വരും. അത് യുക്തമല്ല. ജീവനും

മുഖ്യ പ്രാണനും ബ്രഹ്മത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അത് മാത്രമല്ല ഇവിടെ ബ്രഹ്മം എന്ന അര്‍ത്ഥം തന്നെയാണ് യോജിക്കുക.

ഇന്ദ്രന്‍ പ്രതര്‍ദനന് നല്‍കുന്ന ഉപദേശത്തില്‍ പ്രാണ ശബ്ദത്തെ ഉപയോഗിച്ചത് ബ്രഹ്മം എന്ന അര്‍ത്ഥത്തിലല്ല എന്ന്  കൗഷീതകി ഉപനിഷത്തിലെ തന്നെ ഒരു മന്ത്രം ചൂണ്ടിക്കാട്ടി മറ്റൊരു തരത്തില്‍ പൂര്‍വ്വ പക്ഷം വാദിക്കുന്നു.

‘ന വാചം വിജിജ്ഞാസീത, വക്താരം വിജാനീയാത്’- വാക്കിനെ അറിയാനാഗ്രഹിക്കരുത് വക്താവിനെ അറിയുക എന്ന് പറയുന്നു. ഇത് ജീവനെയാണ് ഉദ്ദേശിക്കുന്നതെന്നാണ് അവരുടെ വാദം.

അതുപോലെ ‘അഥ ഖലു പ്രാണ ഏവ പ്രജ്ഞാത്മേദം ശരീരം പരിഗൃഹ്യോത്ഥാപയതി’- പ്രാണാനാകുന്ന ഈ പ്രജ്ഞാത്മാവ് ഈ ശരീരത്തെ ഉത്ഥാപനം ചെയ്യുന്നു എന്ന് പറയുന്നു. ഇത് മുഖ്യ പ്രാണനെയാണ് പറയുന്നതെന്നാണ് മറ്റൊരു വാദം.

പ്രശ്‌നോപനിഷത്തില്‍ പ്രാണന്റെ ഒരു പ്രസ്താവനെയെയും തങ്ങളുടെ വാദത്തിന് ശക്തിയായി പൂര്‍വ്വ പക്ഷം എടുത്തുകാട്ടുന്നു. ഇന്ദ്രിയങ്ങള്‍ അവരുടെ ശ്രേഷ്ഠതയെ വാദിക്കുമ്പോള്‍ പ്രാണന്‍ പറയുന്നു.

‘മാ മോഹമാപദ്യഥ. അഹമേവൈതത് പഞ്ചധാത്മാനം പ്രവിഭജ്യ ഏതത് ബാണമവഷ്ടഭ്യ വിധാരയാമി’ – നിങ്ങള്‍ വ്യാമോഹിക്കേണ്ട. ഞാന്‍ എന്റെ സ്വരൂപത്തെ അഞ്ചായി ഭാഗിച്ച് ഈ ശരീരത്തെ തളര്‍ച്ചയില്ലാതെ നിലനിര്‍ത്തുന്നു. ഇത് സൂചിപ്പിക്കുന്നത് മുഖ്യ പ്രാണനും പ്രജ്ഞാത്മാവും ഒന്ന് തന്നെയെന്നാണ്. അതുകൊണ്ട് ജീവന്‍, മുഖ്യ പ്രാണന്‍ എന്നീ അര്‍ത്ഥങ്ങളാണ് പ്രാണശബ്ദത്തിന് യോജിക്കുക എന്നതാണ് പൂര്‍വ്വപക്ഷ വാദം.

ഇങ്ങനെയെടുത്താല്‍ വലിയ കുഴപ്പമുണ്ട്. മൂന്ന് ഉപാസനകള്‍ ഉണ്ട് എന്ന അവസ്ഥ വരും. ജീവനേയും പ്രാണനേയും ബ്രഹ്മത്തേയും ഉപാസിക്കണം. ഉപാസനകള്‍ മൂന്ന് വിധത്തിലാകുന്നത് ശരിയല്ല. ബ്രഹ്മം മാത്രമാണ് ഉപാസ്യമായിട്ടുള്ളത് അഥവാ ഉപാസിക്കേണ്ടത്. ജീവനും പ്രാണനും സ്വതന്ത്രങ്ങളല്ല. അവ ബ്രഹ്മത്തെ ആശ്രയിച്ചു നില്‍ക്കുന്നവയാണ്.

മന്ത്രത്തില്‍ പ്രാണ ശബ്ദം ബ്രഹ്മത്തിന്റെ ലക്ഷണങ്ങളെ കൊണ്ടാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഇന്ദ്രന്റെ ഉപദേശത്തിന്റെ തുടക്കവും ഒടുക്കവും ബ്രഹ്മോപാസനയെക്കുറിച്ച് മാത്രമാണ് പറയുന്നത്.കഠോപനിഷത്തില്‍ ‘ന പ്രാണേന നാ പാനേന മര്‍ത്ത്യോ ജീവതി കശ്ചന ഇതരേണ തു ജീവന്തി യസ്മിന്നേതാവുപാശ്രിതൗ’ പ്രാണനെ കൊണ്ടോ അപാനനെ കൊണ്ടോ അല്ല ഒരാള്‍ ജീവിക്കുന്നത്. അവ രണ്ടിനും ആശ്രയമായ മറ്റൊന്നു കൊണ്ടാണ് ജീവിക്കുന്നത്. അതിനാല്‍ ജീവനും പ്രാണനുമെല്ലാം ബ്രഹ്മത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.

ബ്രഹ്മമെന്നാണ് ‘പ്രാണന്‍’ എന്ന് ഇന്ദ്രന്‍ പറഞ്ഞതിനെ അര്‍ത്ഥമായെടുക്കേണ്ടത്. അതായിരിക്കും യുക്തവും.

ഇതോടെ പ്രതര്‍ദനാധികരണവും ഒന്നാം അധ്യായമായ സമന്വയത്തിലെ ആദ്യ പാദവും കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

India

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

Kerala

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

Kerala

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.