ന്യൂദല്‍ഹി : രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചു എന്നതുകൊണ്ട് ബിജെപിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായെന്ന് അര്‍ത്ഥമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു. തെരഞ്ഞെടുപ്പിലെ സീറ്റുവിഹിതത്തെ സംബന്ധിച്ച് ആരുമൊന്നും പറഞ്ഞിട്ടില്ല. വോട്ടിങ് ശതമാനത്തിലും കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു. സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രാജസ്ഥാന് തെരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസ്സിനും ഇടയ്ക്കുണ്ടായ വോട്ടിങ് 0.2 ശതമാനമാണ്. സംസ്ഥാനത്തിന് ബിജെപിയില്‍ വിശ്വാസം നഷ്ടമായെന്ന് അതുകൊണ്ടുതന്നെ അര്‍ത്ഥം വെയ്ക്കുന്നില്ല. 2014ല്‍ മോദി അധികാരത്തില്‍ എത്തിയതിനുശേഷം രാജ്യത്ത് നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ സര്‍ക്കാരിന് ആയിട്ടുണ്ട്. എല്ലാ വീടുകള്‍ക്കും പാചക വാതക കണക്ഷനും, സ്കൂളുകളില്‍ ശുചിമുറി, സ്വച്ഛ് ഭാരത് പദ്ധതി തുടങ്ങിയവ മോദി നടപ്പിലാക്കി.
ജില്ലാ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള പദ്ധതിയും എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കിയതാണെന്നും സുരേഷ് പ്രഭു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: