Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

പഴയ ആചാരം പരിശോധിക്കേണ്ടതില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2026, 06:07 am IST
in Kerala, India
ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ന്യൂദല്‍ഹി: യുവതി പ്രവേശനം സംബന്ധിച്ച കേസില്‍ ഇന്നലെ സുപ്രധാന വാദങ്ങളാണ് സുപ്രീംകോടതിയില്‍ നടന്നത്. ആര്‍ത്തവം, അശുദ്ധി, ആത്മപരിശോധന തുടങ്ങി പലതരം വാദമുഖങ്ങളാണ് ഉന്നയിക്കപ്പെട്ടത്. കോടതിയുടെ പല ചോദ്യങ്ങളും വളരെ രസകരവുമായിരുന്നു. ബിന്ദു അമ്മിണി, കനക ദുര്‍ഗ എന്നിവര്‍ക്കായി ഹാജരായ ഇന്ദിരാ ജയ്‌സിങ്ങിന്റെ വാദമായിരുന്നു ഇന്നലെ പ്രധാനം.

ഇന്ദിര: എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശന(യുവതികള്‍ക്ക്) നിയന്ത്രണം? ആ സമയത്ത് (ആര്‍ത്തവകാലം) ഞാന്‍ അശുദ്ധയാണെന്ന അടിസ്ഥാനത്തിലാണത്. ഞാന്‍ അകത്തു കയറിയാല്‍ അവിടം അശുദ്ധമാകുമെന്നാണ്.

ജസ്റ്റിസ് നാഗരത്‌ന: അത് അശുദ്ധമാണെന്ന് ചിന്തിക്കേണ്ടതില്ല

ഇന്ദിര: 50 വയസുവരെ കാത്തിരിക്കാമെന്ന് പറയുന്ന സ്ത്രീകളുണ്ട്, അത് ശരിയാണ്. പക്ഷെ പത്ത് മുതല്‍ 50 വരെ ഞാന്‍ എന്തിന് പോകാതിരിക്കണം എന്ന് ചിന്തിക്കുന്ന സ്ത്രീകളുമുണ്ട്. രണ്ട് തരം ആള്‍ക്കാരെയും കൈകാര്യം ചെയ്യേണ്ടതുണ്ട്. എനിക്ക് ശബരിമലയില്‍ പോകണമെന്ന് യുവതികള്‍ പറയുന്നത് ഒരു കുറ്റമൊന്നുമല്ല.

ജസ്റ്റിസ് നാഗരത്‌ന: ആ മൂര്‍ത്തിയുടെ തത്വശാസ്ത്രം അവര്‍ക്ക് അറിയാമോ?

ഇന്ദിര: അത് ഈ കോടതിയില്‍ പലകുറി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഞാന്‍ അത് ശാസ്ത്രങ്ങളില്‍ (ആഗമ ശാസ്ത്രം) വായിച്ചിട്ടുമുണ്ട്. ഇത് വ്യക്തി ജീവിതത്തിലും ബാധകമാണ്. ആര്‍ത്തവകാലത്ത് എനിക്ക് എന്റെ അമ്മയെ തൊടാന്‍ പോലും കഴിയുമായിരുന്നില്ല. സ്ത്രീകള്‍ക്ക് ചിതയുടെ അടുത്ത് പോകാന്‍ പറ്റില്ല. പക്ഷെ പിന്നെ മാറ്റം വന്നു, എന്റെ കുടുംബത്തില്‍ സ്ത്രീകള്‍ ശവസംസ്‌കാരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഞങ്ങളുടെ മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ ഞങ്ങള്‍ തന്നെയാണ് തോളിലേറ്റിയത്. ഒരു പുരോഹിതനും തടഞ്ഞില്ല. നിയന്ത്രണങ്ങള്‍ പോയിക്കഴിഞ്ഞു. ഇത്തരം മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ആത്മപരിശോധനയാണ് മതങ്ങളുടെ സാരം.

ജസ്റ്റിസ് നാഗരത്‌ന: വിശ്വാസിയല്ലാത്ത ഒരാള്‍ (ബിന്ദു) അവിടെ പോയത് ഒരു കോടതി വിധിയുള്ളതിനാലാണ്. (ആത്മപരിശോധനയല്ലെന്ന് സൂചന)

ഇന്ദിര: ഞാന്‍ ആരാണ് എന്നതാണ് നിരന്തരമായ ചോദ്യം( ആത്മാവിലുയരുന്ന ചോദ്യം)

ജസ്റ്റിസ് നാഗരത്‌ന: ആത്മപരിശോധനയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. പക്ഷെ അത് ഒരു ദിവസം പൊടുന്നനെ വരുന്നതല്ലല്ലോ? അത് മനുഷ്യ മനസാക്ഷിയില്‍ നിരന്തരം ഉയരേണ്ടതാണ്.

ഇന്ദിര: മനസാക്ഷിയനുസരിച്ച് പോയതാണ് (ബിന്ദു) എന്നു പറഞ്ഞാല്‍ അങ്ങേയ്‌ക്ക് തൃപ്തിയാകുമോ?

ജസ്റ്റിസ് നാഗരത്‌ന: ഹിന്ദു കുടുംബങ്ങളില്‍ ജനനവും മരണവും ഉണ്ടാകുമ്പോള്‍ അവിടെ നിന്ന് ആരും ക്ഷേത്രങ്ങളില്‍ പോകാറില്ല. ഇതാണ് ബഹുമാനവും നിയന്ത്രണവും. ഞങ്ങള്‍ക്കും പോകണമെന്നു പറഞ്ഞ് ഇനി അവര്‍ ഹര്‍ജി നല്‍കും.
അവര്‍( ബിന്ദു) ഒരു വിശ്വാസിയാണോ?

ഇന്ദിര: ഞാന്‍ അങ്ങേയ്‌ക്ക് ഒരു ഉത്തരം തരാം.

ജസ്റ്റിസ്: ഞാന്‍ ചോദിച്ചത് കടുപ്പമുള്ള ഒരു ചോദ്യമാണല്ലോ…

ഇന്ദിര: ആത്മപരിശോധനയ്‌ക്ക് വേണ്ടിയാണ് അവര്‍ പോയതെന്ന് പറഞ്ഞാല്‍ തൃപ്തിയാണോ. ബിന്ദു കയറിയ ശേഷം
(ക്ഷേത്രത്തില്‍) അവിടെ ശുദ്ധിക്രിയ നടത്തി. അവര്‍ അവിടെ പോയ സമയത്ത് 40 വയസ് കഴിഞ്ഞിട്ടുണ്ടാകും. ഞാന്‍ പരാതി നല്‍കിയിരുന്നു. അത് പ്രകാരമാണ് പോലീസ് സംരക്ഷണം നല്‍കിയത്. പക്ഷെ പിന്നെ അവര്‍ അവിടെ പോയിട്ടില്ല. അത് അവസാനമായിരുന്നു. ഒരിക്കല്‍ കൂടി പോകാനുള്ള ധൈര്യം അവര്‍ക്ക് ഇല്ലായിരുന്നു.

ജസ്റ്റിസ്: നേരത്തെ അവര്‍ പോയിട്ടുണ്ടോ?

ഇന്ദിര: പതിനൊന്ന് വയസുള്ളപ്പോള്‍ അച്ഛന്റെയും അമ്മയുടെയും കൂടെ.

ജസ്റ്റിസ് അരവിന്ദകുമാര്‍: 11നും 41നും ഇടയ്‌ക്ക് അവര്‍ എന്താണ് ചെയ്തത്?

ഇന്ദിര: അവര്‍ അഭിഭാഷകയായി, നിയമ അദ്ധ്യാപികയായി.
വിധിക്കു ശേഷം അവര്‍ വീണ്ടും ശബരിമലയില്‍ പോയി.
ജസ്റ്റിസ് അരവിന്ദകുമാര്‍: പെട്ടെന്ന് അവര്‍ ഉണര്‍ന്നെഴുന്നറ്റു അല്ലേ?

ഇന്ദിര: കോടതി വിധിയാണ് ഞങ്ങളെ ഉണര്‍ത്തിയത്.

ശബരിമലയില്‍ പോയതിന് ബിന്ദു അമ്മിണി ആള്‍ക്കൂട്ട ആക്രമണം നേരിടേണ്ടി വന്നുവെന്നും അവര്‍ പറഞ്ഞു.
പരിഷ്‌കാരത്തിന്റെ പേരില്‍ മതത്തിന്റെ അന്തസത്ത ഇല്ലാതാക്കാനാകില്ലെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളെ തുറന്നുവച്ച് പരിശോധിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടു. അവിശ്വാസിക്ക് മതവിഷയങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നും നാഗരത്‌ന ചൂണ്ടിക്കാട്ടി.

Tags: Supreme CourtSabarimala templeJustice Nagarathna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.
India

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

India

എല്ലാ റോഡുകളിലും സുരക്ഷിതമായ നടപ്പാതകള്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി, പൊതുഇടങ്ങള്‍ വാഹനങ്ങളുടെ കുത്തകയല്ല

India

സൈബര്‍ കുറ്റവാളികള്‍ പണം തട്ടുന്ന ‘പരാദങ്ങളെ’ന്ന് സുപ്രീം കോടതി, അവര്‍ക്കുള്ള ഇടം ജയില്‍

പുതിയ വാര്‍ത്തകള്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.