ആലപ്പുഴ: കലോത്സവത്തിന്റെ ഇരുപതാം നമ്പര്‍ വേദി ആദ്യ ദിനം തന്നെ പ്രതിഷേധത്തിനു വേദിയായി. വേദിയില്‍ മത്സരങ്ങള്‍ ആരംഭിക്കേണ്ട പ്രഖ്യാപിത സമയം ഒമ്പതിനായിരുന്നെങ്കിലും പിന്നീട് പത്തിലേക്ക് മാറ്റി. പതിനൊന്നരയായിട്ടും മത്സരങ്ങള്‍ ആരംഭിച്ചില്ല. ഇതോടെ മത്സരാര്‍ഥികള്‍ പ്രതിസന്ധിയിലായി.
വേദിക്ക് കര്ട്ടനില്ലാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. കര്‍ട്ടനില്ലാതെ തുറന്ന വേദിയില്‍ തന്നെ പരിപാടി നടത്താന്‍ സംഘാടകര്‍ തയാറായി. ഇതിനെ മത്സരാര്‍ഥികള്‍ എതിര്‍ത്തു. തുടര്‍ന്ന് രക്ഷാകര്‍ത്താക്കളും അധ്യാപകരും നാടന്‍പാട്ട് കലാകാരന്മാരും പ്രതിഷേധിച്ചു. ആസ്വാദകരും പ്രതിഷേധക്കാരോടൊപ്പം ചേര്‍ന്ന് നാടന്‍പാട്ടുപാടി.
പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ പോലീസുകാര്‍ ശ്രമം നടത്തിയതോടെ പ്രതിഷേധ സൂചകമായി നാടന്‍പാട്ടിന്റെ ശീലുകള്‍ മുറുകുകയായിരുന്നു. പതിനൊന്നരയോടെ കര്ട്ടനെത്തിച്ച ശേഷമാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. നാടന്പാട്ടിലൂടെയുള്ള പ്രതിഷേധ സമരം ആസ്വാദകര്‍ക്ക് ഇരട്ടി മധുരമാണ് സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: