തിരുവനന്തപുരം: ശബരിമലയിലെ പോലീസ് നടപടികളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ശരിയായ ദിശയിലുള്ള ഇടപെടലുകളാണ് ശബരിമലയില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ശബരിമലയില്‍ കയറ്റുന്നത് തടയാനാണ് പോലീസ് നടപടികള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പോലീസിന്റെ പ്രവര്‍ത്തനങ്ങളെ തടയാനാകില്ല. ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അപമാനിക്കാനുള്ള ശ്രമങ്ങളുണ്ട്. ഹൈക്കോടതിയില്‍നിന്നും സര്‍ക്കാരിനു അനുകൂലമായ പരാമര്‍ശമാണ് ഉണ്ടായത്. അക്രമികളെ തടയുന്നതിന് പൂര്‍ണ അധികാരം നല്കുന്ന വിധിയായിരുന്നു. ശബരിമലയില്‍ ഒറ്റയ്ക്കോ കൂട്ടമായോ എത്തുന്നതിനും ശരണം വിളിക്കുന്നതിനും തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്പി യതീഷ് ചന്ദ്രയെ പിന്തുണച്ച മുഖ്യമന്ത്രി അദ്ദേഹത്തിന്റെ നടപടിയില്‍ തെറ്റില്ലെന്നും ആദരവോടെയാണ് കേന്ദ്രമന്ത്രിയോട് സംസാരിച്ചതെന്നും വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: