Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തെ നടുക്കി എടിഎം കവര്‍ച്ചകള്‍; മോഷ്ടിക്കപ്പെട്ടത് 35 ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2018, 12:13 pm IST
in Kerala

തൃപ്പൂണിത്തുറയില്‍ 25 ലക്ഷം

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഇരുമ്പനത്ത് എടിഎം കുത്തിപ്പൊളിച്ച് കവര്‍ച്ച. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പുതിയറോഡ് ജങ്ഷനില്‍ എയര്‍പോര്‍ട്ട്-സീപോര്‍ട്ട് റോഡിലെ എസ്ബിഐയുടെ എടിഎം മോഷ്ടാക്കള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത്. ഇരുപത്തിയഞ്ചുലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. 

എടിഎം കൗണ്ടറിലെ സിസി ടിവി ക്യാമറകള്‍ മോഷ്ടാക്കള്‍ മറച്ചുവെങ്കിലും എടിഎമ്മിലെ ക്യാമറയ്‌ക്കുള്ളില്‍ മോഷ്ടാക്കളെന്ന് കരുതുന്ന രണ്ട് പേരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. പതിവ് പരിശോധനക്കായി രാവിലെ ബാങ്കിന്റെ സൂപ്പര്‍വൈസര്‍മാര്‍ എത്തിയപ്പോള്‍ കവര്‍ച്ച നടന്നതായി മനസിലാക്കിയതിനെ തുടര്‍ന്ന് പത്തുമണിയോടെ വിവരം തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.  

അന്വേഷണത്തിനായി പോലീസ് എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി പരിസരവാസികള്‍  അറിയുന്നത്. കൗണ്ടറില്‍ നിന്നും ഒരു ജോഡി ഗ്ലൗസ് പോലീസ് കണ്ടെത്തു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. മോഷ്ടാക്കള്‍ എത്തിയത് പിക്ക്അപ്പ് വാനിലാണെന്ന് പോലീസ് അറിയിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശ്, ഡെപ്യൂട്ടി കമ്മീഷണര്‍ ജെ. ഹിമേന്ദ്രനാഥ്, സ്‌പെഷ്യല്‍ ബ്രാഞ്ച് അസ്സി. കമ്മീഷണര്‍ ജെ. ഉമേഷ്‌കുമാര്‍, അസി. കമ്മീഷണര്‍ പി.പി. ഷംസു, സൗത്ത് സിഐ സിബി ടോം, തൃപ്പൂണിത്തുറ എസ്‌ഐമാരായ കെ.ആര്‍. ബിജു, തങ്കച്ചന്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടാതെ വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി. 

കൊരട്ടിയില്‍ മോഷ്ടിച്ചത് 10 ലക്ഷം

ചാലക്കുടി: കൊരട്ടിയില്‍ എടിഎം കൗണ്ടര്‍ തകര്‍ത്ത് പത്ത് ലക്ഷത്തിലേറെ രൂപ കവര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.50ഓടെയാണ് മോഷണം നടന്നതായി സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരിക്കുന്നത്. കൊരട്ടിയില്‍ ദേശീയ പാതയോരത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രസിന് എതിര്‍വശത്തുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്താണ് മോഷണം. 

ബൊലേറോ ജീപ്പിലെത്തിയ മൂന്ന് അംഗ സംഘമാണ് മോഷണം നടത്തിയത്. ജീപ്പ് എടിഎം കൗണ്ടറിനടുത്തേക്ക് ചേര്‍ത്ത് നിറുത്തിയ ശേഷം ബാങ്കിന്റെ മുന്‍വശത്തെ ക്യാമറ പെയിന്റ് അടിച്ച് മറച്ച ശേഷമാണ് മോഷ്ടാവ് കൗണ്ടറിലേക്ക് പ്രവേശിച്ചത്.

 കൗണ്ടറിലെ രണ്ട് ക്യാമറകളും പെയിന്റ് അടിച്ച് മറച്ചിട്ടുണ്ട്. അതിന് മുന്‍പായുള്ള ദൃശ്യമാണ് ക്യാമറിയില്‍ പതിഞ്ഞിരിക്കുന്നത്. ബര്‍മുഡയും, ബനിയനും ധരിച്ച് മുഖം മറച്ചാണ് മോഷ്ടാവ് എത്തിയത്. അകത്ത് കയറി കട്ടര്‍ ഉപയോഗിച്ച് കൗണ്ടര്‍ മെഷീന്റെ ഇടത്ത് ഭാഗം മുറിച്ചുമാറ്റിയശേഷം പണം ഇരിക്കുന്ന മൂന്ന് ട്രേകളും കട്ട് ചെയ്താണ് മോഷണം. 

രാവിലെ 9.45ന് ബാങ്ക് തുറക്കാന്‍ അസിസ്റ്റന്റ് മാനേജരെത്തിയപ്പോള്‍ എടിഎം കൗണ്ടര്‍ അടഞ്ഞ് കിടക്കുന്നത് കണ്ട് സംശയം തോന്നി ഷട്ടര്‍ തുറന്ന് നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടനെ കൊരട്ടി പോലീസില്‍ വിവിരമറിയിക്കുകയായിരുന്നു. 

സംഭവമറിഞ്ഞ് ചാലക്കുടി ഡിവൈഎസ്പി സി.ആര്‍. സന്തോഷ്, കൊരട്ടി എസ്‌ഐ സുബീഷ്‌മോന്‍, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. 

തൃശ്ശൂര്‍ റൂറല്‍ എസ്പി എം.കെ. പുഷ്‌ക്കരന്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. 

ബൊലേറോ ഉപേക്ഷിച്ച നിലയില്‍

എടിഎം കവര്‍ച്ച നടത്തിയതായി കരുതുന്ന ബോലേറോ പിക് അപ്പ് ചാലക്കുടി സര്‍ക്കാര്‍ ബോയ്‌സ് സ്‌ക്കൂളിന് സമീപത്തെ ഗ്രൗണ്ടില്‍ ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടു. കെഎല്‍ 5എ 4458 നമ്പര്‍  രജിസ്‌ട്രേഷനിലുള്ള വാഹനം എറണാകുളം ഭാഗത്ത് നിന്ന് മോഷ്ടിച്ചതാണെന്നാണ് സൂചന. പിജെജെ എന്ന പച്ചക്കറി സ്ഥാപനത്തിന്റെ വാഹനമാണിതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ വാഹനം മോഷണം പോയതായി പറയുന്നു.  

ഉത്തരേന്ത്യന്‍  സംഘമെന്ന് പോലീസ്

ചാലക്കുടി: എടിഎം കവര്‍ച്ചയ്‌ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ പ്രൊഫഷണല്‍ സംഘമെന്ന് പോലീസ് നിഗമനം. എറണാകുളത്തെ എടിഎം കവര്‍ച്ചയും, കോട്ടയത്തെ ശ്രമവും നടത്തിയത് ഒരേ സംഘമെന്നാണ് സൂചന. വിദഗ്ധരായ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമാണ്. പതിനഞ്ച് മിനിറ്റ് മുതല്‍ അര മണിക്കൂര്‍ സമയത്തിനുള്ളില്‍ മോഷണം നടത്തി സംഘം പോയിരിക്കുവാന്‍ സാധ്യതയുണ്ട്. എടിഎം മെഷീന്‍ ഉണ്ടാക്കുവാന്‍ ഉപയോഗിച്ചിരിക്കുന്ന ഇരുമ്പുപാളി തകര്‍ക്കാന്‍ പറ്റാത്ത പ്രത്യേക മെറ്റലുപയോഗിച്ചാണ് നിര്‍മിക്കുന്നത് എന്ന് പറയുന്നു. അത് മുറിച്ച് ശേഷം അതിന്റെ ഉള്ളിലുള്ള മറ്റൊരു ഇരുമ്പുപാളിയും കട്ട് ചെയ്ത് മാറ്റിയ ശേഷം പണം ഇരിക്കുന്ന ട്രേ മുറിച്ചെടുത്തിരിക്കുകയാണ്. അതിന് മുന്‍പായി സെന്‍സര്‍ സംവിധാനവും തകര്‍ത്തിട്ടുണ്ട്. അതി വിദഗ്ധരായവര്‍ക്ക് മാത്രമെ ഇത് പോലെ മോഷണം നടത്താന്‍ കഴിയു എന്നാണ് പോലീസ് പറയുന്നത്.

കുറവിലങ്ങാട്ട് രണ്ടിടത്ത് കവര്‍ച്ചാശ്രമം

കുറവിലങ്ങാട്: കുറവിലങ്ങാട് വെമ്പള്ളിയിലും മോനിപ്പള്ളിയിലും എടിഎമ്മുകളില്‍ മോഷണശ്രമം. വെമ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം, മോനിപ്പള്ളി സ്റ്റേറ്റ് ബാങ്ക് എടിഎം എന്നിവിടങ്ങളിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. വെമ്പള്ളിയില്‍ പുലര്‍ച്ച 1.10നും മോനിപ്പള്ളിയില്‍ 1.37നും ആണ് കവര്‍ച്ചാ ശ്രമം നടന്നതെന്ന് പോലീസ് പറഞ്ഞു. 

സിസിടിവിയില്‍ പതിഞ്ഞ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന സംഘമാണ് കവര്‍ച്ചാശ്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. മോനിപ്പള്ളിയിലെ എടിഎമ്മിന് പുറത്തുള്ള സിസിടിവി ക്യാമറ സ്‌പ്രേ ഉപയോഗിച്ച് മറച്ചാണ് മോഷണശ്രമം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് നിരീക്ഷണം ശക്തമായുള്ള സ്ഥലമാണ് ഇവിടം. പോലീസ് വരുന്നത് കണ്ട് മോഷ്ടാക്കള്‍ കടന്നുകളഞ്ഞതാകാമെന്നാണ് നിഗമനം.

ഇരുമ്പനത്തെയും കൊരട്ടിയിലേയും എംടിഎമ്മുകളില്‍ കവര്‍ച്ച നടത്തിയ സംഘം തന്നെയായിരിക്കും കുറവിലങ്ങാട്ടെ മോഷണ ശ്രമത്തിന് പിന്നിലെന്നും സംശയിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.