കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട വിമാനത്താവളവും ജില്ലയിലെ നദികളെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മലനാട് ക്രൂയിസ് ടൂറിസം പദ്ധതിയും യാഥാര്‍ത്ഥ്യമാകുന്നതോടെ ഉണ്ടാകുന്ന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലക്ക് കഴിയണമെന്ന് ഏകദിന സെമിനാര്‍ അഭിപ്രായപ്പെട്ടു.
നിലനില്ക്കാന് പാടുപെടുന്ന സഹകരണ മേഖലക്ക് വൈവിധ്യവല്‍ക്കരണത്തിലൂടെ ഏറെ മുന്നോട്ട് പോകാന്‍ കഴിയും. അനന്തമായ സാധ്യതകളാണ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നിടുന്നത്. ഇത് പ്രയോജനപ്പെടുത്താന്‍ ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്നും സെമിനാറില്‍ പങ്കെടുത്ത വിദഗ്ധര്‍ ആവശ്യപ്പെട്ടു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ്, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് എന്നിവ സംയുക്തമായാണ് കണ്ണൂര്‍ അന്താരാഷ്ട്രാ വിമാനത്താവളവും സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള സുസ്ഥിര ബിസിനസ്സ് അവസരങ്ങളും എന്ന വിഷയത്തില്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. കണ്ണൂര്‍ ജില്ലാ ബാങ്ക് ഹാളില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സഹകരണമേഖലക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് മന്ത്രി പറഞ്ഞു. ഈ ശില്‍പ്പശാലയുടെ തുടര്‍ച്ചയായി വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരോ സഹകരണസ്ഥാപനങ്ങളും സമഗ്ര ചര്‍ച്ച നടത്തി നിക്ഷേപസാധ്യത കണ്ടെത്തണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജെയിംസ് മാത്യു എംഎല്‍എ നിര്‍ദേശിച്ചു. സണ്ണിജോസഫ് എംഎല്‍എ, നബാര്‍ഡ് ഡിഡിഎം കെ.വി.മനോജ് കുമാര്‍, വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി.അബ്ദുള്‍വഹാബ്, ഐസിഎം ഡയരക്ടര്‍ എം.വി.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ജോയന്റ് രജിസ്ട്രാര്‍ ജെ.വിജയകുമാര്‍ സ്വാഗതവും ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ കെ.പുരുഷോത്തമന് നന്ദിയും പറഞ്ഞു.
വിനോദം, താമസം, ട്രാന്‍സ്പോര്‍ട്ടിങ്ങ് എന്നിവയിലെ സാധ്യതയെക്കുറിച്ച് തലശ്ശേരി കിറ്റ്സിലെ സി.പി.ബീന വിശദീകരിച്ചു. ഡോ.എ.കെ.സക്കീര്‍ ഹുസൈന് മോഡറേറ്ററായി. ഡിഐടിഎസ് ചീഫ് ടെകിനിക്കല് ഓഫീസര്‍ ടോമി ജോണ്‍, ഡെപ്യൂട്ടി രഡിസ്ട്രാര് എം.കെ.ദിനേശ്ബാബു, മാര്‍ക്കറ്റിങ്ങ് ആന്‍ഡ് ഇന്സ്പെക്ഷന് ഡയറക്ടറേറ്റ് അസിസ്റ്റന്റ് മാര്‍ക്കറ്റിങ് അഡൈ്വസര്‍ പി.കെ.ഹമീദ്കുട്ടി എന്നിവര്‍ സംസാരിച്ചു. കവി എന്‍.ബാബു മോഡറേറ്റായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: