Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വന-പരിസ്ഥിതി നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി അട്ടിമറിക്കപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2018, 03:18 am IST
inVicharam

പരിസ്ഥിതിയോടു മനുഷ്യന്‍ കാട്ടുന്ന അനീതികളുടെ പരിണതിയെന്ന പോലെ ഭീകരമായ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായിട്ടും പരിസ്ഥിതിക്ക് തീര്‍ത്തും ഹാനികരമാകുന്ന രീതിയില്‍ തോട്ടങ്ങളെയും തണ്ണീര്‍ത്തടങ്ങളെയും സംബന്ധിച്ച് സര്‍ക്കാര്‍ ചില ആശങ്കപ്പെടുത്തുന്ന തീരുമാനങ്ങളുമായി മുന്നോട്ടു പോകാന്‍ ശ്രമിക്കുന്നതായി ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാന സമിതി നിരീക്ഷിച്ചു.

കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് & മാനേജ്‌മെന്റ് ഓഫ് എക്കോളജിക്കലി ഫ്രജൈല്‍ ലാന്‍ഡ്) ആക്ടിന്റെ പരിധിയില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കിയത്, പരിസ്ഥിതിക്ക് സാരമായ പരുക്കേല്‍പ്പിക്കുന്നതാണെന്ന് ഭാരതീയ വിചാരകേന്ദ്രം അഭിപ്രായപ്പെട്ടു. ഈ നടപടി വ്യാപകമായ പരിസ്ഥിതി നശീകരണത്തിന് ഇടയാക്കുന്നതാണ്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. നിയമപരമായി പാറഖനനം സാധ്യമല്ലാത്തയിടത്തേക്ക് കോര്‍പ്പറേറ്റ് ലോബികള്‍ക്ക് പ്രവേശനം നല്‍കി പരിസ്ഥിതിയെ ആകെ നശിപ്പിക്കാനുള്ള ഗൂഢ തന്ത്രമാണ് ഇത്തരത്തിലൊരു തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നു.

സീനിയറേജ് അടച്ച് മുറിക്കേണ്ട റബര്‍ മുറിക്കാന്‍ തോട്ടങ്ങള്‍ തയ്യാറാണെന്നിരിക്കേ സൗജന്യമായി മുറിക്കാന്‍ അനുവാദം കൊടുക്കുന്നത് പൊതുഖജനാവിന് കോടിക്കണക്കിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതു കൂടാതെ തോട്ടഭൂമിക്കുമേല്‍ സര്‍ക്കാരിനുള്ള അധികാരം നഷ്ടപ്പെടുത്താന്‍ വഴിതെളിക്കുന്നതുമാണ്. ഇതിന്റെ പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നു സംശയിക്കുന്നു.

വന്‍ തോട്ടങ്ങളിലെ ലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തൊഴിലാളുകള്‍ക്കു വീടു വച്ചു നല്‍കുന്നതിന് തോട്ടം കൈവശം വച്ചിരിക്കുന്നവരുമായി കരാറുണ്ടാക്കാനുള്ള നീക്കം തര്‍ക്കഭൂമിയായ തോട്ടങ്ങളുടെ മേല്‍ സ്വകാര്യമുതലാളിമാരുടെ അവകാശവാദത്തെ അംഗീകരിച്ചു കൊടുക്കുന്നതിലേക്കാകും നയിക്കുക. ഇതുവഴി തൊഴിലാളികളെ സംരക്ഷിക്കാനുള്ള തോട്ടം കൈവശം വച്ചിരിക്കുന്നവരുടെ ഉത്തരവാദിത്വം ലഘൂകരിച്ചുകൊടുക്കാനുള്ള നീക്കമാണു സര്‍ക്കാര്‍ നടത്തുന്നത്.

പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ക്ക് പാട്ടം പുതുക്കി നല്‍കാനുള്ള നീക്കവും ലേലത്തിലൂടെ സര്‍ക്കാരിനു ലഭിക്കാവുന്ന വന്‍ തുക നഷ്ടപ്പെടുത്തുവാനിടയാക്കുമെന്നും വനനിയമത്തില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കുന്നത് ക്വാറി മുതലാളിമാരെയും വനവിഭവത്തില്‍ താത്പര്യമുള്ള മറ്റു തത്പരകക്ഷികളെയും സഹായിക്കാനാണെന്നും വിചാരകേന്ദ്രം നിരീക്ഷിച്ചു. 

പരിസ്ഥിതിയോടു കാട്ടുന്ന ക്രൂരതയുടെ പരിണതിയെന്നപോലെ ഉരുള്‍ പൊട്ടലില്‍ കട്ടിപ്പാറയില്‍ 14 പേര്‍ മരിച്ചിട്ടും സര്‍ക്കാര്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിനാശത്തിലേക്കു നയിക്കുന്ന തീരുമാനങ്ങളിലേക്കു പോകുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്.

തൊഴിലാളികളുടെ പേരുപറഞ്ഞ്, പരമ്പരാഗത വ്യവസായമേഖലയെ രക്ഷിക്കാനെന്ന വ്യാജേന വന്‍ അഴിമതിക്കുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷവും ഒത്തുകളിക്കയാണെന്നു സംശയിക്കുന്നു. പരിസ്ഥിതിയോടുള്ള ക്രൂരതയ്‌ക്കു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് കേരളജനതയോടു സര്‍ക്കാര്‍ കാട്ടുന്ന ക്രൂരതയാണെന്നും അതിനായി തൊഴിലാളിക്ഷേമത്തെയും തോട്ടങ്ങളുടെ പുനരുജ്ജീവനത്തെയും മറ്റും കൂട്ടുപിടിക്കുന്നത് വന്‍ അഴിമതിയുടെ മേല്‍ ആരുടെയും ദൃഷ്ടി പതിയാതിരിക്കാനാണെന്നും ഭാരതീയവിചാരകേന്ദ്രം ആശങ്ക രേഖപ്പെടുത്തി. പരിസ്ഥിതിനശീകരണത്തിനുള്ള ഈ ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും വിചാരകേന്ദ്രം ആവശ്യപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)
India

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

Kerala

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

പുതിയ വാര്‍ത്തകള്‍

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ആകെ 124 കേസുകള്‍, ഒന്നില്‍ പോലും കുറ്റപത്രമായിട്ടില്ലെന്ന് വിജിലന്‍സ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.