: എഡിജിപി സുധേഷ് കുമാറിന്റെ പീഡനത്തെക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്തലുമായി ഡ്രൈവര്‍ ഗവാസ്കര്‍ രംഗത്ത്. എഡിജിപി ജീവനക്കാരെക്കൊണ്ട് വീട്ടുവേല ചെയ്യിക്കുകയാണെന്നും നായയെ കുളിപ്പിക്കാന്‍ വരെ നിര്‍ബന്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു തയാറാകാത്തവരെ ഭാര്യയും മകളും ചേര്‍ന്ന് ചീത്തവിളിക്കും. മകളുടെ മുന്നില്‍ വച്ച് ചിരിച്ചെന്ന് ആരോപിച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായും ഗവാസ്കര്‍ പറഞ്ഞു.
മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നു കാണിച്ചാണ് ഗവാസ്കറിനെതിരെ സുദേഷ് കുമാര്‍ കേസ് കൊടുത്തിരിക്കുന്നത്. എന്നാല്‍ ഈ കേസ് നിലനില്‍ക്കില്ല എന്ന പരിപൂര്‍ണ വിശ്വാസം ഉണ്ട്. സംഭവം നടന്ന കനകക്കുന്ന് പരിസരത്ത് സി.സി.ടി.വി. ക്യാമറകള്‍ ഉണ്ട്. അതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് ഗവാസ്കര്‍ പറഞ്ഞു. നീതി ലഭിക്കാനായി കേസുമായി ഏതറ്റം വരെയും പോകും.
സുദേഷിന്റെ കൂടെ ജോലിക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരെ കൊണ്ട് വീട്ടു ജോലികള്‍ വരെ ചെയ്യിക്കുന്നുണ്ട്.വീടു തുടപ്പിക്കുക, വീട്ടുസാധനങ്ങള്‍ വാങ്ങിപ്പിക്കുക, സ്വിമ്മിങ് പൂള് കഴുകിക്കുക തുടങ്ങിയ ജോലികള്‍ പോലീസുകാരെക്കൊണ്ട് ചെയ്യിക്കാറുണ്ടായിരുന്നു.പലരും പരാതി പറയുകയും സുദേഷിന്റെ കീഴില്‍ നിന്നും ജോലി മാറ്റിത്തരണം എന്നു പേപ്പര്‍ നല്‍കിയിട്ടുള്ളതുമായി ഗവാസ്കര്‍ പറയുന്നു. ഇവരോടൊക്കെ പിന്നീടും വൈരാഗ്യത്തോടെയാണ് സുദേഷ് പെരുമാറിയിട്ടുള്ളതെന്നും ഗവാസ്കര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: