ഫ്ലോറിഡ:: 2024ലെ കോപ അമേരിക്ക കപ്പില്‍ ക്വാര്‍ട്ടറില്‍ ഉറുഗ്വേയ്‌ക്ക് മുന്‍പില്‍ ബ്രസീലിന്റെ മോഹങ്ങള്‍ തകര്‍ന്നടിഞ്ഞു. കാനറിപ്പടയ്‌ക്ക് കിരീടത്തില്‍ മുത്തമിടാന്‍ സാധിക്കാത്തതിന് ബ്രസീലുകാര്‍ കുറ്റം ചാര്‍ത്തിയത് ഒരു താരത്തിന്റെ മേലാണ്- വിനീഷ്യസ് ജൂനിയര്‍. ഇന്ന് 2026ലെ ലോകകപ്പില്‍ അതേ വിനീഷ്യസ് ജൂനിയര്‍ ബ്രസീലിന്റെ കുതിപ്പിന് കരുത്തുപകരന്നു. ഇന്ന് എല്ലാവരും വിനീഷ്യസിനെ ആരാധിക്കുന്നു, പ്രശംസിക്കുന്നു. പരിക്ക് മൂലം നെയ്‌മര്‍ പോലുമില്ലാത്ത ബ്രസീലിനെയാണ് വിനീഷ്യസ് ജൂനിയര്‍ നെഞ്ചേറ്റുന്നത്.
ലോകകപ്പിലെ ആദ്യമത്സരത്തില്‍ മൊറോക്കയെ 1-1 സമനിലയില്‍ പിടിച്ചത് വിനീഷ്യസ് ജൂനിയറിന്റെ ഗോള്‍ മൂലമായിരുന്നു. ഹെയ്തിക്കെതിരായ രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്രസീല്‍ തോല്‍പിച്ചത്. രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് വിനീഷ്യസ് ആണെങ്കില്‍ മൂന്നാം ഗോള്‍ വിനീഷ്യസ് തന്നെ അടിച്ചു.
അവസാനഗ്രൂപ്പ് മത്സരത്തില്‍ സ്കോട്ട്ലാന്‍റിനെ മൂന്ന് ഗോളുകള്‍ക്ക് മുക്കിക്കൊന്നാണ് ബ്രസീല്‍ അവസാന 32 ടീമുകളിലേക്ക് കടന്നത്. ബ്രസീലിന് വേണ്ടി വിനി ജൂനിയര്‍ നേടിയത് രണ്ട് ഗോള്‍.
ഇക്കുറി ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നവര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് വിനീഷ്യസ് ജൂനിയര്‍ നേടുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുകയാണ്. മെസ്സിയെപ്പോലെ, എംബാപ്പെയെപ്പോലെ, ഹാളണ്ടിനെപ്പോലെ വിനീഷ്യസും ഇക്കുറി ലോകമെങ്ങും ആരാധകരെ നേടുന്നു. ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ മെസ്സി ആറ് ഗോളുകള്‍നേടിയപ്പോള്‍ വിനീഷ്യസ് ജൂനിയര്‍ നാല് ഗോളുകള്‍ നേടി തൊട്ട് പിന്നിലുണ്ട്. രണ്ട് ഗോള്‍ അസിസ്റ്റുകളും വിനീഷ്യസിന് അനുകൂലമായുണ്ട്.
















