Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ്യാനത്തിലൂടെ കൈവരുന്ന അത്യുത് കൃഷ്ടാവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2017, 02:45 am IST
in Samskriti

യോഗത്തിലെ പല പടികളും സമാധിയെന്ന ഈ ബോധാതീതാവസ്ഥയിലേക്കു നമ്മെ ശാസ്ത്രീയമായി കൊണ്ടുചെന്നാക്കുവാനുള്ളതാകുന്നു. എന്നുതന്നെയല്ല, ഇവിടെ വളരെ മുഖ്യമായ ഒരു സംഗതി മനസ്സിലാക്കാനുണ്ട്; പുരാതന പ്രബോധകന്മാര്‍ക്കെന്നപോലെ, അത്രതന്നെ, സര്‍വ്വമനുഷ്യര്‍ക്കും പ്രകൃതിയിലുള്ളതാണ് അന്തഃപ്രബോധം. ഈ പ്രബോധകന്മാര്‍ അതിമാനുഷന്മാരായിരുന്നില്ല. നിങ്ങളെപ്പോലെയും എന്നെപ്പോലെയും അവരും മനുഷ്യരായിരുന്നു. (എന്നാല്‍) അവര്‍ മഹായോഗികളായിരുന്നു. അവര്‍ ബോധാതീതാവസ്ഥ നേടിയിരുന്നു: നിങ്ങള്‍ക്കും എനിക്കും അതു നേടുകയും ചെയ്യാം. എന്നെങ്കിലും ഒരാള്‍ ആ അവസ്ഥയില്‍ എത്തി എന്ന വസ്തുതതന്നെ എല്ലാ മനുഷ്യര്‍ക്കും അതിലെത്താമെന്നതിനു തെളിവാണ്.

എത്താമെന്നുമാത്രമല്ല, എത്തിയേ കഴിയൂതാനും. അതാണു മതം. അനുഭവം മാത്രമാണു നമ്മുടെ ഗുരു. നമുക്ക് ആജീവനാന്തം വാദിക്കാം, വിചാരം ചെയ്യാം, എങ്കിലും തത്ത്വം ഒരക്ഷരവും വെളിവാകയില്ല. അതു നാം അനുഭവിച്ചറിയണം.

ഒരാള്‍ക്കു കുറെ പുസ്തകങ്ങള്‍ കൊടുത്താല്‍ അതു കൊണ്ടുമാത്രം അയാളെ ശസ്ര്തക്രിയാവിദഗ്‌ദ്ധനാക്കാനാവില്ല. ഒരു ഭൂവിഭാഗത്തിന്റെ പടം കാണിച്ചുതന്നതുകൊണ്ട് ആ രാജ്യം കാണാന്‍ എനിക്കുള്ള തൃഷ്ണ ശമിപ്പിക്കുവാന്‍ കഴിയില്ല. അതെനിക്കു നേരിട്ടു കാണണം. പടങ്ങള്‍ ജിജ്ഞാസ ജനിപ്പിക്കാന്‍ കൊള്ളാം. അതിനപ്പുറം അവയ്‌ക്കൊരു വിലയുമില്ല. ഗ്രന്ഥങ്ങളെ മാത്രം മുറുകെ പിടിക്കുന്നതു മനുഷ്യമനസ്സിനെ ദുഷിപ്പിക്കുകയേ ഉള്ളു.

ഈശ്വരജ്ഞാനം മുഴുവന്‍ ഈ ഗ്രന്ഥത്തിലോ ആ ഗ്രന്ഥത്തിലോ അടങ്ങിയിരിക്കുന്നു എന്നു പറയുന്നതിനെക്കാള്‍ ഭയങ്കരമായ ഈശ്വരനിന്ദ മറ്റെന്തുണ്ട്? ഈശ്വരനെ അനാദ്യനന്തനെന്നു വര്‍ണ്ണിക്കയും അതോടൊപ്പം ഈശ്വരനെ ചെറിയൊരു ഗ്രന്ഥത്തിന്റെ ആദ്യന്തപുറങ്ങളില്‍ തിക്കിക്കൊള്ളിക്കയും ചെയ്യാന്‍ മനുഷ്യന്‍ എങ്ങനെ ധൈര്യപ്പെടുന്നു! ഒരു പുസ്തകത്തില്‍ പറഞ്ഞതു കൈക്കൊള്ളാഞ്ഞിട്ട്, ഈശ്വരജ്ഞാനം മുഴുവന്‍ ഒരു പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നു എന്നു വിശ്വസിക്കാന്‍ കൂട്ടാക്കാഞ്ഞിട്ട്, അനേക ലക്ഷം ജനങ്ങളെ കൊന്നുകളഞ്ഞിട്ടുണ്ട്. ഈ കൊല്ലും കൊലയുമെല്ലാം പണ്ടേ കഴിഞ്ഞുപോയതാണ് എങ്കിലും ലോകം ഇപ്പോഴും ഗ്രന്ഥവിശ്വാസത്തില്‍ ഭയങ്കരമായി കുടുങ്ങിക്കിടക്കുകയാണ്.

ഈ ബോധാതീതാവസ്ഥ ശാസ്ത്രീയ രീതിയില്‍ പ്രാപിക്കാന്‍ ഞാന്‍ വിവരിച്ച എല്ലാ രാജയോഗാംഗങ്ങളില്‍ക്കൂടെയും കടന്നു പോകേണ്ടതുണ്ട്. പ്രത്യാഹാരവും ധാരണയും കഴിഞ്ഞു നാം ധ്യാനത്തിലെത്തുന്നു. ബാഹ്യമോ ആഭ്യന്തരമോ ആയ ഒരു സ്ഥാനത്തു നില്‍ക്കാന്‍ മനസ്സിനെ അഭ്യസിപ്പിച്ചാല്‍ ആ സ്ഥാനത്തേക്ക് ഇടമുറിയാതെ ഒഴുകിച്ചെല്ലാനുള്ള ഒരു ശക്തി മനസ്സിനുണ്ടാകും. ബോധ വിഷയമായ വസ്തുവിന്റെ ബാഹ്യഭാഗം വിട്ട് ആഭ്യന്തരഭാഗമായ അര്‍ത്ഥത്തെമാത്രം ധ്യാനിക്കാന്‍ തക്കവണ്ണം ധ്യാനശക്തി തീവ്രമാക്കിയാല്‍ ആ അവസ്ഥയ്‌ക്കു സമാധിയെന്നു പറയാം.

ധാരണ, ധ്യാനം, സമാധി എന്ന മൂന്നവസ്ഥയ്‌ക്കുംകൂടി സംയമം എന്ന പേരുണ്ട്. അതായത്, ആദ്യം മനസ്സിന് ഒരു വസ്തുവില്‍ ഏകാഗ്രമാകാനും, പിന്നെ ആ ഏകാഗ്രത (ധാരണ)യില്‍ കുറേനേരം തുടരാനും, അങ്ങനെ തുടര്‍ന്ന ഏകാഗ്രത(ധ്യാനം)കൊണ്ട് ആ വസ്തു ബോധത്തിന്റെ അന്തരംഗത്തില്‍ – അന്തരംഗമായതു കാരണവും വസ്തു അതിന്റെ കാര്യവുമാണ് – മാത്രം മനസ്സു നിര്‍ത്താനും (സംയമം ചെയ്യാന്‍) കഴിവുണ്ടായാല്‍ ആ മനസ്സിനു സര്‍വ്വവും സ്വാധീനമാകുന്നു.

ഈ ധ്യാനമത്രേ ജീവിതത്തിന്റെ അത്യുത്കൃഷ്ടാവസ്ഥ. ആഗ്രഹവുമുള്ളിടത്തോളം കാലം മനുഷ്യനു യഥാര്‍ത്ഥസുഖമില്ല. ധ്യാനിക്കുന്നവിധം സാക്ഷിയുടെ നിലയില്‍ വസ്തുക്കളുടെ തത്ത്വം ഗ്രഹിക്കുന്നതാണ്, യഥാര്‍ത്ഥ സുഖവും ആനന്ദവും തരുന്നത്. മൃഗത്തിന് ആനന്ദം ഇന്ദ്രിയങ്ങളിലാണ്. മനുഷ്യനു ബുദ്ധിയില്‍, ദേവന് ആദ്ധ്യാത്മധ്യാനത്തിലും. ഈ ധ്യാനാവസ്ഥയിലെത്തിയ ജീവനു മാത്രമേ ലോകം യഥാര്‍ത്ഥത്തില്‍ സുന്ദരമാകുന്നുള്ളു. ഒന്നും ആഗ്രഹിക്കാത്തവനും (നിഷ്‌കാമനും) അവയിലൊന്നിലും കൂടിക്കുഴയാത്തവനു (നിഃസംഗനു)മായ മനുഷ്യനു പ്രകൃതിയുടെ അനന്ത പരിണാമങ്ങള്‍ സൗന്ദര്യഗാംഭീര്യങ്ങളുടെ പ്രദര്‍ശനപരമ്പരയാണ്.

ധ്യാനത്തിന്റെ കാര്യത്തില്‍ ഈ സംഗതികള്‍ മനസ്സിലാക്കിയിരിക്കണം. ഒരു ശബ്ദം കേള്‍ക്കുന്നു. അതില്‍ ആദ്യം ഒരു ബാഹ്യസ്പന്ദമുണ്ട്. രണ്ടാമത് ആ സ്പന്ദത്തെ മസ്തിഷ്‌കത്തിലെത്തിക്കുന്ന നാഡീചലനം: മൂന്നാമതു ചിത്തത്തിന്റെ പ്രതികരണം. അതോടു കൂടി ആകാശസ്പന്ദം മുതല്‍ ചിത്തപ്രതികരണംവരെയുണ്ടായ വികാരങ്ങളുടെ ബാഹ്യകാരണമായ പദാര്‍ത്ഥത്തിന്റെ ജ്ഞാനം മനസ്സില്‍ സ്ഫുരിക്കുന്നു. ഈ മൂന്നവസ്ഥകള്‍ക്കു യോഗശാസ്ത്രത്തില്‍ ശബ്ദം, അര്‍ത്ഥം, ജ്ഞാനം എന്നു പേര്‍ പറയുന്നു. ഭൗതികശാസ്ത്രത്തിന്റെയും ശരീരശാസ്ത്രത്തിന്റെയും ഭാഷയില്‍ അവ വായുവിലുണ്ടായ സ്പന്ദവും നാഡീമസ്തിഷ്‌കചലനവും ചിത്ത പ്രതികരണവുമാണ്. ഇവയോരോന്നും നടക്കുന്നതു വെവ്വേറെയാണെങ്കിലും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവിധം സമ്മിശ്രമാകുന്നു.

വാസ്തവത്തില്‍ നമുക്കിപ്പോള്‍ ഇതില്‍ ഒന്നിനെയും വെവ്വേറെ അറിയാന്‍ കഴിയുന്നില്ല: അവയുടെ ഫലമായ ബാഹ്യപദാര്‍ത്ഥബോധ മേ ഉണ്ടാകുന്നുള്ളു, ഓരോ പ്രത്യക്ഷജ്ഞാനത്തിലും ഈ മൂന്നും അടങ്ങിയിരിപ്പുണ്ട്. അവയെ വേര്‍തിരിക്കാന്‍ നമുക്കു കഴിയാത്തതിനു ന്യായവുമില്ല.

(വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തില്‍ നിന്ന്. കടപ്പാട്.www.sreyas.in)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

Kerala

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

India

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു
India

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

പുതിയ വാര്‍ത്തകള്‍

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.