Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മ്മം ചെയ്യാനും വിട്ടുനില്‍ക്കാനുമുള്ള കല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2017, 02:30 am IST
in Samskriti

ചക്കപ്പഴം മുറിച്ചു കഴിക്കാന്‍ തരുന്ന സമയത്തു അമ്മമാര്‍ കൈയില്‍ എണ്ണയോ നെയ്യോ പുരട്ടുന്നത് കണ്ടിട്ടില്ലേ.? എന്തിനാണത് ചെയ്യുന്നത്. ചക്കയില്‍ കൈ വെയ്‌ക്കുകയും വേണം എന്നാല്‍ അതിലെ ഒട്ടുന്ന പാല്‍ കയ്യില്‍ പുരണ്ട് ബുദ്ധിമുട്ടുണ്ടാവാനും പാടില്ല. ഇത് തന്നെയാണ് കര്‍മ്മത്തിന്റെ കല സ്വായത്തമാക്കിയ മനുഷ്യനില്‍ മുഖ്യമായും ഈ ഗുണം കാണാം. അയാള്‍ കരുതുന്നു, ഈ കാര്യം ചെയ്യാന്‍ എനിക്ക് കഴിയില്ലെങ്കില്‍ പിന്നെ ആര്‍ക്ക് ചെയ്യാന്‍ കഴിയും? മാത്രമല്ല നേരിടുന്ന വെല്ലുവിളികളെ മുന്നോട്ടുള്ള ഊര്‍ജ്ജമാക്കി മാറ്റാന്‍ അവര്‍ക്കുള്ള കഴിവ് അപാരമാണ്. അതിനാല്‍ സഫലത അത്തരക്കാരുടെ ജന്മസിദ്ധ അധികാരമാണ് എന്ന പ്രതീതി ഉണ്ടാകുന്നു. തോമസ് ആല്‍വാ എഡിസണെ കുറിച്ച് പറയാറുണ്ട്. അദ്ദേഹം വര്‍ഷങ്ങളോളം അദ്ധ്വാനിച്ചുയര്‍ത്തിയ പരീക്ഷണശാല ഒരു രാത്രി കത്തിനശിച്ചു പോയി. എഡിസണ്‍ പറഞ്ഞു ‘ഒത്തിരി വര്‍ഷത്തെ പാഴ്‌വേല കത്തിപ്പോയി, ഇനി പുതിയതായി തുടങ്ങാം.’

വീട്ടിലായാലും ജോലിസ്ഥലത്തായാലും നമുക്ക് രണ്ടു തരത്തിലുള്ള വ്യക്തികളെ കാണാന്‍ കഴിയും. ചിലര്‍ ഇങ്ങനെയാണ്, ഏര്‍പ്പെടുന്ന കാര്യം എത്ര ചെറിയ കാര്യമാണെങ്കില്‍പോലും വളരെയധികം മുഴുകിയിരിക്കുകയും, പിന്നെ ഭാരിച്ച അവസ്ഥയില്‍ കാണപ്പെടുകയും ചെയ്യും. മാത്രമല്ല ഇത്തരക്കാര്‍ കാര്യത്തില്‍ നിന്നും വേറിടാനാകാത്ത വിധം അമിതമായി അതില്‍ ലയിച്ചിരിക്കുന്നു. പിന്നീട് ആ ജോലിയില്‍ അവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പെരുപ്പിക്കുന്നതും വേവലാതിപ്പെടുന്നതും കാണാം. കാര്യവിജയം നേടിക്കഴിഞ്ഞാല്‍ അതിന്റെ പ്രശംസയോ പ്രതിഫലമോ കൈപ്പറ്റാന്‍ വലിയ ഉത്സാഹം കാണിക്കുകയും ചെയ്യും. എന്നാല്‍ കാര്യം പരാജയപ്പെടുമ്പോള്‍ ഉത്തരവാദി ഞാനാണെന്ന് പറയാതെ മറ്റു പലരെയും കുറ്റപ്പെടുത്തും.

പരീക്ഷയില്‍ തോറ്റുകഴിഞ്ഞാല്‍ സിലബസിനേയും പഠിപ്പിച്ചവരെയും ചോദ്യപേപ്പറിനെയുമെല്ലാം കുറ്റം പറയും. അതെ വ്യക്തി പരീക്ഷയില്‍ വിജയിച്ചാല്‍ അത് എന്റെ മിടുക്കുകൊണ്ടാണെന്നു അവകാശപ്പെടും. ഞാന്‍ വിജയിച്ചത് സിലബസ് നന്നായതുകൊണ്ടാണെന്നോ അധ്യാപകര്‍ നല്ല രീതിയില്‍ പഠിപ്പിച്ചതു കൊണ്ടാണെന്നോ അവര്‍ പൊതുവെ പറയാറില്ല. ഇതാണ് കര്‍മ്മത്തില്‍ ബന്ധിക്കപ്പെട്ടവരുടെ ലക്ഷണങ്ങള്‍.

രണ്ടാമത്തെ തരത്തിലുള്ളവര്‍ ഇങ്ങനെയാണ്, കര്‍ത്തവ്യങ്ങള്‍ ഉണ്ടെങ്കിലും സ്വതന്ത്രരായും നിശ്ചിന്തരായും, അതില്‍നിന്നും സദാ നിവൃത്തരായും കാണപ്പെടുന്നു. സ്വന്തം ഇച്ഛ അനുസരിച്ച് പ്രവൃത്തിയില്‍ ഏര്‍പ്പെടാനും ഉടന്‍ നിവൃത്തമാകാനും അറിയുന്ന രണ്ടാമത്തെ തരം ആളുകള്‍ കുറച്ച് പേരെയുള്ളൂ. അവര്‍ പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും, അതൊരു വിനോദമായി അഥവാ മനസ്സിനെ സന്തോഷിപ്പിക്കുന്ന സംരംഭമായാണ് പരിഗണിക്കുന്നത്. മാത്രമല്ല ജോലിഭാരംകൊണ്ട് ക്ഷീണിക്കപ്പെടുന്നതായോ, ജോലി ഒരു ശല്യമായോ, സമ്മര്‍ദ്ദത്തിനു വഴിപ്പെട്ട് ജോലിചെയ്യുന്നതായോ തോന്നുകയുമില്ല.

കേവലം കുറച്ചുപേരെ മാത്രമാണ് ഒരു കാര്യം ചെയ്യുന്ന സമയത്ത് സമ്പൂര്‍ണ്ണ ആത്മവിശ്വാസം ഉള്ളതായും, ആ കാര്യത്തിന്റെ മേല്‍ അവര്‍ക്ക് പൂര്‍ണ്ണമായ അധികാരം ഉള്ളതായും നിശ്ചിന്തരായും കാണപ്പെടുന്നത്. എന്നിരുന്നാലും ആ കാര്യം ഭംഗിയായി ചെയ്യുന്നതിന്ന് പൂര്‍ണ്ണ രൂപത്തിലുള്ള തയ്യാറെടുപ്പും പ്രയത്‌നവും അവര്‍ ചെയ്യുന്നുമുണ്ട്. കൂടാതെ അന്ത്യം വരെ അവര്‍ തന്റെ പ്രയത്‌നം ഉപേക്ഷിക്കുന്നുമില്ല. ഒരു കര്‍മ്മയോഗിക്കു മാത്രമേ അങ്ങനെ സാധിക്കുകയുള്ളൂ. ഗീതയിലും പറഞ്ഞിട്ടുള്ള കര്‍മ്മകുശലതയുടെ പേരാണ് യോഗം. ഇത് കൂടാതെ ‘യദാ സംഹരതേ ചായം കൂര്‍മ്മോംഗാനീവ സര്‍വശഃ’ എന്ന ശ്ലോകത്തില്‍ യോഗിയുടെ ജീവിതത്തെ ഒരു ആമയുമായാണ് തുലനം ചെയ്യുന്നത്. ആമയില്‍ ഈ ഒരു ഗുണം ഉണ്ട്. അത് സമയം അനുസരിച്ച് കര്‍മ്മം ചെയ്യും. എപ്പോള്‍ ആഗ്രഹിക്കുന്നുവോ അപ്പോള്‍ കര്‍മ്മേന്ദ്രിയങ്ങളെ ഉള്‍വലിച്ച് കര്‍മ്മത്തില്‍ നിന്നും നിവൃത്തമാവുകയും ചെയ്യും. ഇത്തരം വ്യക്തിത്വങ്ങളില്‍ പല ഗുണങ്ങളും ദര്‍ശിക്കാനാവും. ജോലിയെ ഒരുക്കാനുള്ള ശക്തി, അതീവ ഏകാഗ്രത, സര്‍വ്വ കാര്യങ്ങളിലും കുശലത പ്രാപ്തമാക്കാനുള്ള ആവേശം, എത്ര കടുപ്പമേറിയ ജോലിയാണെങ്കിലും ലഘുവായി കൊണ്ടുനടത്താനുള്ള കഴിവ്, തികഞ്ഞ ആത്മവിശ്വാസം ഇതൊക്കെ അവരില്‍ കാണാം.

മേല്‍ പറഞ്ഞ രീതിയില്‍ കാര്യങ്ങളില്‍ ഇടപെടാനും ഏറ്റെടുത്തു ചെയ്യുവാനും അതിന്റെ പ്രഭാവത്തില്‍ നിന്നു പരിപൂര്‍ണ്ണമായി വിട്ടുനില്‍ക്കാനും നിത്യസാധകരായവര്‍ക്കു മാത്രമേ കഴിയുകയുള്ളൂ. കാരണം അവര്‍ മാത്രമേ ഭാരരഹിതമായി അതായത് ലഘുത്വത്തോടെയും ആത്മവിശ്വാസത്തോടെയും ആ കാര്യം ചെയ്യുന്നുള്ളൂ. അവര്‍ സദാ കര്‍മ്മം ചെയ്തുകൊണ്ടും വേറിട്ട് ഇരിക്കുന്നു. കാര്യത്തില്‍ വ്യപൃതമായിരിക്കുമ്പോഴും കാര്യനിവൃത്തമായിരിക്കുന്ന പ്രതീതി ഉണ്ടാവുന്നു. യോഗീജീവിതം നയിക്കുന്നവര്‍ക്കു മാത്രമേ സഫലതയില്‍ സംശയിക്കാതെ സന്തോഷത്തൊടെയും ഉത്സാഹത്തോടെയും ഏകാഗ്രതയോടെയും കര്‍ത്തവ്യം നിര്‍വഹിക്കാനാവൂ. പിന്നെ കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന കാര്യങ്ങളെപ്പോലും തന്റെ സരള സ്വഭാവത്തില്‍ കൂടി ലഘുവും അതുപോലെ സഫലവുമാക്കിത്തീര്‍ക്കുന്നു. അതായത് യോഗത്തില്‍ കൂടി തന്നെയാണ് ജീവിതത്തില്‍ കര്‍മ്മകലയുടെ അറിവും വികാസവും ഉണ്ടാകുന്നത്. യോഗി ജീവിതം കര്‍മ്മശേഷിയും അതിന്റെ പ്രഭാവത്തില്‍ നിന്നു വേറിട്ടു നില്‍ക്കാനുള്ള ശേഷിയും പ്രദാനം ചെയ്യുന്നു.

ഭഗവാന്‍ ഭഗവത്ഗീതയില്‍ പറയുന്നു, കര്‍മ്മത്തില്‍ നിന്നുണ്ടാവുന്ന വിഷമതകള്‍ ഭയന്നിട്ടു ആ കര്‍മ്മത്തെത്തന്നെ വര്‍ജ്ജിക്കുന്നവര്‍ താമസ സ്വാഭാവികളാണ്. യോഗികള്‍ എല്ലാ കര്‍മ്മവും ഈശ്വരനില്‍ അര്‍പ്പിച്ചു ചെയ്യുന്നു. ഈശ്വരന്റെ ഉപകരണം മാത്രമാണ് ഞാന്‍ എന്ന മനോഭാവം കൊണ്ടുനടക്കുന്നു. ഈശ്വരനില്‍ മനസ്സിനെ മുഴുകിക്കുവാന്‍ നിരന്തരം ശ്രമിക്കുന്നതിനാല്‍ കര്‍മ്മത്തില്‍ അമിതമായി മുഴുകാതെ അദ്ദേഹം കര്‍മ്മം ചെയ്യുന്നു. അതിനാല്‍ കര്‍മ്മം ശ്രേഷ്ഠമാവുകയും കര്‍മ്മമൊരു ഭാരമാവാതിരിക്കുകയും ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

Kerala

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

India

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു
India

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

പുതിയ വാര്‍ത്തകള്‍

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.