Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വീട്ടമ്മയുടെ ശരീരം കത്തിക്കരിഞ്ഞ നിലയില്‍; ദുരൂഹതയെന്നു പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2017, 12:17 pm IST
in Thiruvananthapuram

പേരൂര്‍ക്കട: ഇരുനില വീടിനു പുറത്ത് ഷെഡ്ഡിനു സമീപം വീട്ടമ്മയുടെ ശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നു പോലീസ്. മകനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നു. അമ്പലമുക്ക് മണ്ണടി ലെയിന്‍ എംആര്‍എ-11 ദ്വാരകയില്‍ ദീപ അശോക് (50) ആണ് മരിച്ചത്.

ഇന്നലെ പുലര്‍ച്ചെ ഒന്നിനും അഞ്ചിനും ഇടയിലാണ് സംഭവമെന്നാണു പോലീസ് പറയുന്നത്. തിരുവനന്തപുരത്തെ എല്‍ഐസി ഏജന്റാണ് മരിച്ച ദീപ. ഇവരുടെ ഭര്‍ത്താവ് അശോക് 6 വര്‍ഷമായി കുവൈറ്റിലാണ്. കഴിഞ്ഞ ജനുവരിയിലാണ് ഏറ്റവും ഒടുവില്‍ വീട്ടിലെത്തിയത്. വീട്ടില്‍ ദീപയും മകനും മാത്രമാണ് താമസിച്ചിരുന്നത്. മൂന്നാഴ്ചയായി മകനും അമ്മയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്നാണ് നാട്ടുകാരുടെ മൊഴി. കഴിഞ്ഞരാത്രിയാണ് അമ്മയെ ഏറ്റവും ഒടുവില്‍ വീട്ടില്‍ കണ്ടതെന്നാണ് മകന്‍ പോലീസിനോടു പറഞ്ഞത്. പുലര്‍ച്ചെ 5 മണിക്ക് എണീറ്റപ്പോള്‍ അമ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനു പുറകില്‍ കത്തിക്കരിഞ്ഞ എന്തോ ഒന്ന് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് സുഹൃത്തുക്കളെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. മകന്‍ അക്ഷയ് പറയുന്നു.

പേരൂര്‍ക്കട പോലീസ് സ്ഥലത്തെത്തുകയും തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയുമായിരുന്നു. മൃതദേഹത്തില്‍ രണ്ടു കാലുകളുടെയും മുട്ടിനു താഴെ പാദം വരെയുള്ള ഭാഗത്തെ എല്ലുമാത്രമാണ് ഉണ്ടായിരുന്നത്. തലയോട്ടി ഉള്‍പ്പെടെയുള്ള ഭാഗം കരിഞ്ഞ് ചാരമായ നിലയിലായിരുന്നു. ദീപയുടെ മകന്‍ അക്ഷയിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇയാളില്‍ നിന്നു കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ചോദ്യംചെയ്യലിനോടു പൂര്‍ണമായി സഹകരിക്കുന്ന യുവാവ് തനിക്ക് കൂടുതലൊന്നും അറിയില്ലെന്ന നിഗമനത്തില്‍ത്തന്നെയാണ്. അമ്മ മരണപ്പെട്ടതിന്റെ യാതൊരു ഭാവഭേദവും ഇയാളുടെ മുഖത്തു കാണാനുമില്ല. പെട്രോളോ അതിനെക്കാള്‍ വീര്യംകൂടിയതോ ആയ എന്തോ ഒന്ന് ഉപയോഗിച്ചാണ് കത്തിച്ചിരിക്കുന്നതെന്ന് വ്യക്തമാണെന്നു പോലീസ് പറയുന്നു.

മൃതദേഹം കത്തിക്കരിഞ്ഞു കിടന്ന ഭാഗത്തെ ഉയരംകൂടിയ തെങ്ങിന്റെ ഇലകളും ചില മരങ്ങളും കരിഞ്ഞ നിലയിലായിരുന്നു. ചുറ്റുപാടുമായി അഞ്ചോളം വീടുകള്‍ അടുത്തടുത്തു സ്ഥിതിചെയ്യുന്നുണ്ടെങ്കിലും മൃതദേഹം കരിഞ്ഞതിന്റെ മണമോ മറ്റുള്ള ഒച്ചപ്പാടുകളോ കേട്ടതായി ഇവര്‍ പറയുന്നില്ല. ഫിംഗര്‍പ്രിന്റ് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പോലീസ് നടപടികള്‍ക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അക്ഷയ് പോലീസ് കസ്റ്റഡിയിലാണ്. ഇയാളില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാല്‍ മാത്രമേ വീട്ടമ്മയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീങ്ങുകയുള്ളൂവെന്ന് പേരൂര്‍ക്കട പോലീസ് പറഞ്ഞു. അനഘയാണ് മരിച്ച ദീപയുടെ മകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

Kerala

ക്ഷേത്ര ഭാരവാഹികളെ ക്ഷണിച്ച് ഈദ് സോഷ്യലുമായി ജമാഅത്തെ ഇസ്ലാമി ; ക്ഷണം നിരസിച്ച് അരയ സമാജം ; മാറാട്ടെ മണൽത്തരികൾ പോലും ക്ഷമിക്കില്ലെന്ന് ശശികല ടീച്ചർ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമം: പ്രതികളെ കൊണ്ടുവന്ന് തെളിവെടുത്തു

Entertainment

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

India

ദർഗ ഉള്ളതുകൊണ്ട് മാത്രം ഭൂമി വഖഫ് സ്വത്തായി മാറില്ല ; നിർണ്ണായക നിലപാടുമായി മദ്രാസ് ഹൈക്കോടതി ; ദർഗയ്‌ക്ക് മുതവല്ലിയെ നിയമിച്ച നീക്കം റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ വീട്ടില്‍ റെയ്ഡ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ആറ് മുതല്‍ 10 വരെയുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയില്‍ കാല് വയ്‌ക്കുന്ന നിലപാടെന്ന് പി ജയരാജന്‍

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കിയില്ല; എസ്ഐടിയുടെ ഹർജി ഹൈക്കോടതി തള്ളി

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

‘ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ പറഞ്ഞത് ; ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചു , അവിടെ പുറത്ത് തോക്കുമായി ആളുകൾ നിൽക്കുകയായിരുന്നു ‘ ; ലിറ്റൺ ദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.