Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ധീര ജനനായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 02:30 am IST
in Vicharam

മടിക്കൈ കമ്മാരന്‍ ഓര്‍മയായി. 60 വര്‍ഷം നീണ്ട സാമൂഹ്യരാഷ്‌ട്രീയരംഗത്തെ അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതത്തിന് തിരശീല വീണു. സ്വന്തം രാഷ്‌ട്രീയനിലപാടുകളില്‍ ഉറച്ചുനിന്നപ്പോഴും എതിര്‍പക്ഷത്തുള്ളവരോട് സൗഹൃദവും സ്‌നേഹവും പങ്കുവയ്‌ക്കാന്‍ കഴിഞ്ഞതുകൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും ആദരവ് പിടിച്ചുപറ്റാന്‍ കമ്മാരന് കഴിഞ്ഞു. പൊതുപ്രവര്‍ത്തനരംഗത്ത് വലിയൊരു നഷ്ടമാണ് ഈ ദേഹവിയോഗം ഉണ്ടാക്കിയത്.

കാസര്‍കോട് ജില്ലയ്‌ക്ക് വേണ്ടിയുള്ള നിരന്തര പോരാട്ടമാണ് കമ്മാരേട്ടനെ വ്യത്യസ്തനാക്കിയത്. ജില്ലാ കേന്ദ്രത്തില്‍ നീണ്ടുനിന്ന സത്യഗ്രഹസമരം അധികാരികളുടെ കണ്ണുതുറപ്പിച്ചു. ലക്ഷ്യബോധവും നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന് അനിവാര്യമാണെന്ന പൊതുതത്വം സ്വജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ച സന്ദര്‍ഭങ്ങള്‍ ഒട്ടേറെ ഉണ്ടായിരുന്നു. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് എന്നെന്നും ചെവികൊടുക്കുകയും അവരോടൊപ്പം സമരമുഖങ്ങളില്‍ നിറസാന്നിദ്ധ്യമായി നിലകൊള്ളുകയും ചെയ്തു.

അവകാശസമരവേദികളില്‍ കമ്മാരന്‍ ജ്വാലിച്ചുനിന്നു. ഒരിക്കല്‍ ബിജെപി സംസ്ഥാന കമ്മറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയത് വലിയൊരു കെട്ട് ഫയലുമായാണ്. തുറന്നപ്പോള്‍ കണ്ടത് 25 ല്‍പരം നിവേദനങ്ങള്‍. എല്ലാം ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍. അന്ന് അദ്ദേഹം ഏഴുമന്ത്രിമാരെ കണ്ട് നിവേദനം നല്‍കി. ജനകീയപ്രശ്‌നങ്ങളോട് ഒരിക്കലും മുഖം തിരിഞ്ഞുനിന്നിട്ടില്ല. അവ പരിഹരിക്കുന്നതുവരെ ഏതറ്റംവരെ പോകാനും ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാനും അദ്ദേഹം മടികാട്ടിയില്ല.

തെറ്റുകളെ എതിര്‍ക്കുന്നതില്‍ മുഖം നോക്കിയില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ ശരിയായ ദിശയിലേക്ക് നയിച്ചത് പോരായ്‌മകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു. ആത്മവിശ്വാസവും ആത്മാഭിമാനവും പകര്‍ന്നുകൊടുത്തു. ധീരമായ നേതൃത്വവും അചഞ്ചലമായ നിലപാടും അണികള്‍ക്ക് ആവേശം പകര്‍ന്നു. കാസര്‍കോട് ചെല്ലുമ്പോഴെല്ലാം കമ്മാരേട്ടന്റെ സാന്നിധ്യം പ്രചോദനമായി എനിക്ക് അനുഭവപ്പെട്ടിരുന്നു.

അനാരോഗ്യം അവസാനനാളുകളില്‍ വല്ലാതെ അലട്ടിയപ്പോഴും പൊതുവിഷയങ്ങളിലുള്ള ഇടപെടലുകളില്‍ ഒട്ടും കുറവുവരുത്തിയില്ല. ഒരാഴ്ചമുമ്പ് സ്വകാര്യ ആശുപത്രിയില്‍വച്ച് കാണുകയുണ്ടായി. സ്വയം എഴുന്നേറ്റിരിക്കാന്‍പോലും വയ്യാതെ അവശനായി കിടക്കുകയായിരുന്നു. എന്നെ കണ്ടമാത്രയില്‍ സര്‍വശക്തിയും സമാഹരിച്ച് എഴുന്നേറ്റിരിക്കാന്‍ പ്രയാസപ്പെടുന്നത് കണ്ടു. ഞാന്‍ ആശ്വസിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് വരുമ്പോള്‍ തല ഉയര്‍ത്തിയെങ്കിലും ബഹുമാനിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

അവസാനനാളുകളില്‍പോലും പ്രസ്ഥാനത്തോടുകാട്ടിയ വിധേയത്വവും ആദരവും പ്രതേ്യകം സ്മരണീയമാണ്. അവസാനശ്വാസംവരെ ജനങ്ങള്‍ക്കുവേണ്ടി ചിന്തിക്കുകയും ശബ്ദിക്കുകയും ചെയ്ത ആ മഹാത്മാവിന്റെ സ്മരണയ്‌ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.