Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പരീക്ഷണം നായയിലും പൂച്ചയിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 02:30 am IST
in Vicharam

മോക്ഷമില്ലാതെ… ചെറിയനാട് കടയിക്കാട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും 12 വര്‍ഷമായി അടഞ്ഞുകിടക്കുന്ന വാതകശ്മശാനം

വഴിയരികില്‍ ചത്തുകിടക്കുന്ന നായയ്‌ക്കും പൂച്ചയ്‌ക്കും അന്ത്യകര്‍മത്തിന് അവസരമുണ്ട് ആലപ്പുഴയില്‍. അതുപക്ഷേ, മൃഗസ്‌നേഹം കൊണ്ടൊന്നുമല്ല. കോടികള്‍ മുടക്കി നിര്‍മിച്ച ആധുനിക ശ്മശാനം പ്രവര്‍ത്തിക്കുന്നുവോയെന്നറിയാന്‍.

മാവേലിക്കര നഗരസഭയുടെ കീഴിലുള്ള പൊതുശ്മശാനത്തിലാണ് ഈ അസാധാരണ പരീക്ഷണം. പത്ത് വര്‍ഷം മുമ്പ് നിര്‍മിച്ച, ഗ്യാസ് ഉപയോഗിക്കുന്ന ശ്മശാനത്തില്‍ ഇതുവരെ അഞ്ച് മൃതദേഹങ്ങള്‍ മാത്രമേ സംസ്‌ക്കരിച്ചിട്ടുള്ളൂ. ഇതുതന്നെ പിടിപ്പുകേടിന്റെ പ്രധാന ഉദാഹരണം. ഈ അഞ്ചില്‍ രണ്ടെണ്ണം പാതിവഴിയില്‍ പുറത്തിറക്കി വീണ്ടും സംസ്‌കരിക്കേണ്ടിവന്നു. നിലവാരം കുറഞ്ഞ കോയിലും ബര്‍ണറുമാണ് ഇവിടെ വില്ലനായത്.

നഗരസഭയിലെ 28 വാര്‍ഡുകള്‍ക്കുവേണ്ടി നിര്‍മിച്ച ശ്മശാനം അധികൃതര്‍ക്ക് നല്ലൊരു കറവപ്പശുവായിരുന്നു. വര്‍ഷംതോറും അറ്റകുറ്റപ്പണിക്കായി ലക്ഷങ്ങള്‍ പൊടിച്ചു.

ചെങ്ങന്നൂര്‍ നഗരസഭയില്‍ തൊഴുത്തും പെരുവഴിയും അന്ത്യകര്‍മങ്ങള്‍ക്കു വേദിയായി. സ്ഥലമില്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്കു നല്‍കിയ സംഭവങ്ങളുമുണ്ട്.

കീഴ്‌ച്ചേരിമേല്‍ കുറവന്‍പറമ്പില്‍ ശശിയുടെ മൃതദേഹമാണ് മുനിസിപ്പല്‍ റോഡില്‍ സംസ്‌ക്കരിച്ചത്. കീഴ്‌ച്ചേരിമേല്‍ മോഹന്റെയും, മൂലപ്പടവില്‍ ഒരു യുവാവിന്റെയും മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്ക് സ്ഥലമില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജിന് വിട്ടുകൊടുത്തു. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിന് സമീപം നെടുംപുറത്ത് പൊന്നമ്മാളിന്റെ മൃതദേഹമാണ് വീട്ടുമുറ്റത്തെ തൊഴുത്തില്‍ സംസ്‌ക്കരിച്ചത്. 20 വര്‍ഷമായി നഗരസഭാ ബജറ്റില്‍ തുക വകയിരുത്തുന്നതിലൊതുങ്ങുന്നു ശ്മശാന നിര്‍മാണം.

വിവിധ സമുദായങ്ങള്‍ തമ്മില്‍ ശവസംസ്‌ക്കാര ചടങ്ങുകളുടെ പേരില്‍ തര്‍ക്കങ്ങള്‍ നിത്യസംഭവമാകുമ്പോള്‍ അപ്പുറത്ത് നോക്കുകുത്തിയായി മറ്റൊരു ശ്മശാനം. താലൂക്കിലെ ചെറിയനാട് കടയിക്കാട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വാതക ശ്മശാനം അടഞ്ഞിട്ട് 12 വര്‍ഷമാകുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ആദ്യദിനംതന്നെ ബര്‍ണര്‍ കത്തി നശിച്ചു. പ്രതിഷേധം ശക്തമായതോടെ അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചു. ലോക ബാങ്ക് സഹായത്തോടെ കോസ്റ്റ് ഫോര്‍ഡിന് 20.35 ലക്ഷം രൂപയുടെ കരാര്‍ നല്‍കിയിട്ടുണ്ട്.

ചേര്‍ത്തലയ്‌ക്ക് പറയാനുള്ളതും തുരുമ്പെടുത്ത അവഗണനയുടെ കഥ. 18 ലക്ഷം രൂപ ചെലവഴിച്ച് കെവിഎം ആശുപത്രിക്കടുത്ത് അനാഥര്‍വെളിക്ക് സമീപമാണ് നഗരസഭയുടെ ഭൂമിയില്‍ ആധുനിക സൗകര്യങ്ങളോടെ കെട്ടിടം പണിതു. 2000ല്‍ ഇതു പൂര്‍ത്തിയായി. എന്നാല്‍, നടത്തിപ്പില്‍ അനിശ്ചിതത്വം. ഇതോടെ, പ്രമുഖ സമുദായ സംഘടന ചുമതല ഏറ്റെടുക്കാന്‍ തയാറായെങ്കിലും നടപടികള്‍ തടസ്സപ്പെട്ടു. ഇപ്പോള്‍ ഇവിടെ മൃതദേഹങ്ങള്‍ കുഴിച്ചിടുന്നു. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സൗകര്യങ്ങള്‍ നിലവിലുള്ളപ്പോള്‍ മൃതദേഹം മണ്ണില്‍ കുഴിച്ചിടുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധവും ശക്തം.

ആലപ്പുഴ മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്ന അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ സ്ഥിതിയാകട്ടെ അതിദയനീയം. മെഡിക്കല്‍ കോളേജില്‍ മരിക്കുന്ന അജ്ഞാത വ്യക്തികളുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുകയെന്നത് ആശുപത്രി, പഞ്ചായത്ത് അധികൃതര്‍ക്കും പോലീസിനും തലവേദന. ഇതിന് ആലപ്പുഴ നഗരസഭാ ശ്മശാനത്തിലേക്ക് കൊണ്ടുപോകണം. അതിനുള്ള കടമ്പകള്‍ കഠിനം. വളഞ്ഞവഴി, കൊപ്പാറക്കടവ് ഭാഗത്തെ പട്ടികജാതി കോളനികളില്‍ രണ്ട് സെന്റിലും, മൂന്നു സെന്റിലും കഴിയുന്ന നൂറുകണക്കിനു കുടുംബങ്ങളില്‍ പലരും ഉറ്റവരുടെ മൃതദേഹങ്ങള്‍ ബന്ധുവീടുകളിലോ വീടിനകത്തുതന്നെയോ സംസ്‌ക്കരിക്കേണ്ട അവസ്ഥയിലാണ്.

തീരദേശവാസികളും ദുരിതത്തിലാണ്. ആദ്യകാലത്ത് കടല്‍ത്തീരത്തുതന്നെ അന്ത്യകര്‍മങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, കടല്‍ക്ഷോഭവും മറ്റും മൂലം കര നഷ്ടപ്പെട്ടതോടെ ഇവരും പ്രതിസന്ധിയില്‍. വെള്ളക്കെട്ടുകള്‍ നിറഞ്ഞ സ്ഥലങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെയും അവസ്ഥ ഇതുതന്നെ. പുറക്കാട് പഞ്ചായത്തില്‍ മണ്ണുംപുറം കോളനിയില്‍ ഒന്നര ഏക്കര്‍ ഉണ്ടായിരുന്ന പൊതുശ്മശാനം ഇന്ന് 40 സെന്റിലേക്ക് ചുരുങ്ങി. അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക് പഞ്ചായത്തുകളില്‍ സ്ഥിതിചെയ്യുന്ന ശ്മശാനങ്ങള്‍ അത്യാധുനിക രീതിയില്‍ സംരക്ഷിക്കാന്‍ തയാറാകാത്തത് ഭൂമി കൈയേറ്റത്തിനും കാരണമായി.

കുട്ടനാട്ടിലാകട്ടെ സമുദായ ശ്മശാനങ്ങളാണ് ആശ്രയം. ആധുനിക സജ്ജീകരണങ്ങളില്ലാത്തത് മഴക്കാലത്തെ സംസ്‌ക്കാരച്ചടങ്ങുകള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇപ്പോള്‍ ഇരുമ്പുപെട്ടികള്‍ ഉപയോഗിക്കുന്നതാണ് ആശ്വാസം. ജില്ലയിലെ മറ്റു പല പഞ്ചായത്തുകളിലും ശ്മശാനങ്ങള്‍ പേരില്‍ മാത്രം ഒതുങ്ങുന്നു. മാന്നാറില്‍ പലതും കാടുകയറിയ നിലയില്‍.

പാവുക്കരയില്‍ പൊതുശ്മശാനം നവീകരിക്കുന്നതിനു ബജറ്റില്‍ തുക അനുവദിച്ചെങ്കിലും ഇതുവരെ നടപടിയില്ല. ശ്മശാനത്തിനായി മതിയായ ഭൂമിപോലുമില്ല. കടപ്ര പഞ്ചായത്ത് പരിധിയിലുള്ള പരുമലയിലെ പൊതുശ്മശാനം വൈദ്യുതീകരിക്കണമെന്ന ആവശ്യവും ശക്തം. ഭരണിക്കാവ് ബ്ലോക്കില്‍ ആറു പഞ്ചായത്തുകളുണ്ടെങ്കിലും ഒരിടത്തും പൊതുശ്മശാനമില്ല. ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ പൊതുശ്മശാനത്തിന് 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.

ആലപ്പുഴ നഗരത്തില്‍ നഗരത്തില്‍ രണ്ടു പൊതുശ്മശാനങ്ങളും, സമുദായ ശ്മശാനങ്ങളും ഉണ്ട്. പൊതുശ്മശാനങ്ങളിലാകട്ടെ അടിസ്ഥാനസൗകര്യങ്ങള്‍ കുറവ്.

(നാളെ: കോട്ടയത്തിന് പരിമിതിയുടെ കഥകള്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

India

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

Kerala

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

Kerala

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

പുതിയ വാര്‍ത്തകള്‍

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് എം.കെ സ്റ്റാലിൻ

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

ED ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് സിപിഎം; ഇത്തവണ പോഞ്ഞിക്കര പോസ്റ്റ് ഓഫീസ് രക്ഷപെട്ടെന്ന് സോഷ്യൽ മീഡിയ

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: രണ്ട് പേർ കൂടി പിടിയിൽ , ലാത്തൂരിലെ ഡോക്ടറെയും പൂനെയിലെ കോച്ചിംഗ് അധ്യാപകനെയും സിബിഐ കസ്റ്റഡിയിലെടുത്തു

ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും, അടുത്ത ആഴ്‌ച്ച സത്യപ്രതിജ്ഞ: നിർണ്ണായക നീക്കങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.