Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാരായി രാജന്റെ പരിശീലനം പ്രാവര്‍ത്തികമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 03:16 am IST
in Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്തെ സിപിഎം പ്രവര്‍ത്തകര്‍ക്ക് കണ്ണൂരിലെ നേതാവ് കാരായി രാജന്‍ നല്‍കിയ പരിശീലനത്തിന്റെ ബാക്കി പാഠങ്ങളും പ്രാവര്‍ത്തികമാക്കി തുടങ്ങി. കൊലപാതകത്തിനു പുറമെ കണ്ണൂര്‍ മോഡലില്‍ പ്രതിയോഗികളെ എങ്ങനെ കീഴ്‌പ്പെടുത്താം എന്ന പദ്ധതിയാണ് കാരായി രാജന്‍ തലസ്ഥാനത്ത് തമ്പടിച്ച് പരിശീലനം നല്‍കിയത്. കഴിഞ്ഞ രണ്ടുദിവസമായി തലസ്ഥാനത്ത് സിപിഎം നടത്തിയ അക്രമസംഭവങ്ങള്‍ കണ്ണൂര്‍ മോഡലിലേക്ക് വിരല്‍ ചൂണ്ടുന്നു.

പ്രതിയോഗികളെ ആദ്യം മാനസികമായി കീഴ്‌പ്പെടുത്തുക, സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്തുക, എന്നിട്ടും തങ്ങളുടെ ചൊല്‍പ്പടിക്ക് നിന്നില്ലെങ്കില്‍ അവരെ വധിക്കുക. ഇതാണ് സിപിഎം കണ്ണൂരില്‍ നടത്തിവരുന്നത്. ആദ്യപടിയായി രാഷ്‌ട്രീയ ശത്രുക്കളുടെ വീടുകളിലെ കിണറുകളില്‍ തലമുടി കൊണ്ടിടും, കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കും. ഇതില്‍ നിന്നു പാഠം പഠിച്ചില്ലെങ്കില്‍ വീട്ടിലെ അംഗങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായി പ്രസ്താവനകള്‍ ഇറക്കി സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തും. ഇതും മനസ്സിലാക്കിയില്ലെങ്കില്‍ ജീവനു ഭീഷണിയാണെന്ന് വരുത്തിതീര്‍ക്കുന്ന തരത്തില്‍ ശത്രുവിന്റെ വീടിനുമുന്നിലെ ഗേറ്റില്‍ റീത്ത് വയ്‌ക്കും, ജന്തുക്കളെ കൊന്ന് വീടിനു മുന്നില്‍ കൊണ്ടിടും, കൂടാതെ ചുമപ്പ് പട്ടും വെള്ളതുണിയും ചേര്‍ത്ത് വിരിച്ചിടും.

കണ്ണൂരിലെ സിപിഎം അക്രമങ്ങളിലെ സൂത്രധാരന്‍ കാരായി രാജനെന്ന് സിബിഐ കണ്ടെത്തിയിരുന്നു. അറസ്റ്റിലാക്കി ജയിലിലടച്ച രാജന് കോടതി ജാമ്യം നല്‍കിയപ്പോള്‍ കണ്ണൂരില്‍ പ്രവേശിക്കരുതെന്ന് വിലക്ക് ഏര്‍പ്പെടുത്തി എറാണാകുളത്തേക്ക് മാറ്റി. എന്നാല്‍ പാര്‍ട്ടി പ്രസിദ്ധീകരണമായ ചിന്തയുടെ പ്രൂഫ് റീഡര്‍ ജോലി കിട്ടിയെന്ന വ്യാജേന കോടതി അനുമതിയോടെയാണ് തലസ്ഥാനത്ത് എത്തിയത്. തുടര്‍ന്ന് സിപിഎം ഗുണ്ടകളെ വിളിച്ചുകൂട്ടി കണ്ണൂര്‍ മോഡല്‍ അക്രമത്തിന് പരിശീശനം നല്‍കി. ഇതിനിടയില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ സിപിഎം ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് തുടര്‍ന്ന് കോടതി ഇടപെട്ട് കാരായിയെ തലസ്ഥാനത്തു നിന്നു മാറ്റിയിരുന്നു. ഇപ്പോള്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ അക്രമങ്ങളാണ് കരായി നടത്തിവരുന്നത്. ഇതിന് സിപിഎം ജില്ലാ നേതൃത്വത്തിന്റെ അനുമതിക്ക് കാത്ത് നില്‍ക്കുന്നുമില്ല.

ബിജെപി വനിതാ ജില്ലാ സെക്രട്ടറിയുടെ വീട്ടിലും നെടിയാം കോട്ട് ക്ഷേത്രത്തിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സിപിഎം കാട്ടികൂട്ടിയത് കാരായി രാജന്റെ പരിശീലനത്തിലെ പാഠങ്ങളാണെന്ന് വ്യക്തമാകുന്നു. കഴിഞ്ഞ ദിവസം ബിജെപി നേതാവിന്റെ വീട്ടില്‍ പട്ടും കച്ചയും കെട്ടിയെങ്കില്‍ ഇന്നലെ ക്ഷേത്ര കൊടിമരത്തില്‍ ചുവപ്പ് കൊടി കെട്ടി.

നെടിയാംകോട് കുരുന്തിയൂര്‍ അര്‍ദ്ധനാരീശ്വരി ക്ഷേത്രത്തില്‍ സിപിഎം ആക്രമണം നടത്തിയ ശേഷം ക്ഷേത്ര കൊടിമരത്തില്‍ സിപിഎം കൊടി കെട്ടി. ആറാട്ട് രഥം തകര്‍ത്തു. ക്ഷേത്ര ആചാരങ്ങള്‍ ലംഘിച്ച് കൊണ്ടുള്ള പ്രവര്‍ത്തികളായിരുന്നു സിപിഎം കാട്ടിക്കൂട്ടിയത്. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് കുരുന്തിയൂര്‍ ക്ഷേത്രം പ്രവര്‍ത്തിക്കുന്നത്. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി അടുക്കുമോ എന്ന ഭയമാണ് സിപിഎം ക്ഷേത്രത്തിന് എതിരെ തിരിയാന്‍ കാരണം. ഇത്തരം അക്രമങ്ങള്‍ നടക്കുമ്പോള്‍ ഭക്തജനങ്ങളെ ക്ഷേത്രത്തില്‍ വരാതെ അകറ്റി നിര്‍ത്താനുള്ള നീക്കമാണ് ഇതിനു പിന്നില്‍.

ബിജെപി ജില്ലാ സെക്രട്ടറി അഞ്ജന രഞ്ജിത്തിന്റ വീട്ടില്‍ കടുത്ത ക്രൂരതയാണ് സിപിഎം കാട്ടിയത്. വീടിന്റെ സിറ്റൗട്ടിലുളള തൂണില്‍ മരണം നടന്ന വീട്ടിലെന്നവണ്ണം ചുവപ്പ് പട്ടും വെളളത്തുണിയും കൂട്ടികെട്ടി. രക്തം ചിന്തുന്ന വിധത്തില്‍ ചുവന്ന പെയിന്റ് ചുമരിലും തറയിലും ഒഴിച്ചു.

അഞ്ജനയ്‌ക്ക് അപായ സൂചന നല്‍കുന്നത് ഇത് മൂന്നാം തവണ. കഴിഞ്ഞ ഓഗസ്റ്റില്‍ കാലുകള്‍ ഒടിഞ്ഞ നിലയിലുളള പട്ടിയെ വീടിനു മുന്നില്‍ കൊണ്ടിട്ടു. രണ്ട് മാസം മുമ്പ് പട്ടിയെ കൊന്ന് കൊണ്ടിട്ടു. സംഭവങ്ങള്‍ക്ക് വലിയ ഗൗരവം നല്‍കാത്തതിനെ തുടര്‍ന്നാണ് ചുവപ്പ് പട്ടുമായി എത്തിയത്. അഞ്ജനയുടെ വീട് സ്ഥിതിചെയ്യുന്ന പരുത്തിപ്പാറ പ്രദേശം സിപിഎം കോട്ടയായിരുന്നു. പ്രദേശത്ത് സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച സിപിഎമ്മിനെ കഴിഞ്ഞ കുറച്ച് നാളുകളായി വേട്ടയാടുന്നു. നഗരസഭയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഎം നടത്തിയ പ്രകടനത്തിനു പിന്നാലെ മറുപടിയായി ബിജെപിയും പ്രകടനം നടത്തിയിരുന്നു. നേതൃത്വം നല്‍കിയത് അഞ്ജനയും. അതിനാലാണ് വനിതാ നേതാവിനെ മാനസികമായി തളര്‍ത്താന്‍ തരംതാണ രാഷ്‌ട്രീയവുമായി സിപിഎം രംഗത്ത് ഇറങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kerala

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

World

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

Kerala

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

” ലർക്ക് ” തിയേറ്ററുകളിൽ

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.