Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മറയ്‌ക്കപ്പെട്ട പിതൃദുഃഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2017, 02:45 am IST
in Vicharam

മതതീവ്രവാദശക്തികളുടെ കൈകളില്‍പ്പെട്ട് ഇസ്ലാമിലേക്ക് പരാവര്‍ത്തനം ചെയ്ത യുവതി വര്‍ത്തമാനകാല കേരളത്തിന്റെ മുന്നില്‍ ചോദ്യചിഹ്നമാണെന്ന് ചിലര്‍ വരുത്തിത്തീര്‍ത്തിരിക്കുന്നു. പൗരാവകാശങ്ങളെയും മതവിശ്വാസം തെരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തെയും മറയാക്കി, പരാവര്‍ത്തനം ചെയ്യപ്പെട്ട വൈക്കം സ്വദേശി അഖിലയ്‌ക്കു വേണ്ടി വാദിക്കുന്നവര്‍ ഒരുകാര്യം മറന്നുപോയി.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ രൂപം കൊണ്ടപ്പോള്‍ മുതല്‍ മതം മാറ്റപ്പെടുന്ന 24 വയസ്സുവരെ അവളെ കാക്കയ്‌ക്കും കഴുകനും കൊടുക്കാതെ കണ്ണിലെണ്ണയൊഴിച്ച് പരിപാലിച്ച് വേണ്ടതെല്ലാം നല്‍കി വളര്‍ത്തിവലുതാക്കിയ അച്ഛനമ്മമാരുടെ ത്യാഗവും സ്‌നേഹവും. ഇത്രയുംകാലം ആരാധിച്ചിട്ടും വൈക്കത്തപ്പനും നിങ്ങളുടെ ദൈവങ്ങളും എന്തുനല്‍കിയെന്ന് അഖിലയെക്കൊണ്ട് ചോദിപ്പിച്ച മതപരിവര്‍ത്തകരുടെ തന്ത്രം താത്കാലികമായെങ്കിലും വിജയിച്ചു. പക്ഷേ, ആ അച്ഛനമ്മമാര്‍ മകളെ ജനിപ്പിച്ച് വളര്‍ത്തിയതിലൂടെ അനുഭവിച്ച സന്തോഷവും സുഖവും ദുഃഖവും മകളെ പ്രതിയുള്ള പ്രതീക്ഷയും ഒന്നും ഇക്കൂട്ടരെ അല്‍പ്പം പോലും സ്വാധീനിച്ചില്ല.

മതംമാറ്റി ആളെക്കൂട്ടി ബഹുസ്വരസമൂഹത്തില്‍ സൃഷ്ടിക്കുന്ന സ്‌ഫോടനാത്മക അന്തരീക്ഷത്തെ തന്‍കാര്യത്തിന് ഉപയോഗിക്കുന്ന കുടിലബുദ്ധിക്കാര്‍ക്ക് സ്‌നേഹം, സാഹോദര്യം, ശാന്തി, സമാധാനം എന്നീ വാക്കുകളുടെ അര്‍ഥം അറിയില്ലെന്ന് വ്യക്തം. മതം വളര്‍ത്താന്‍ എന്തു കൊള്ളരുതായ്‌മയ്‌ക്കും കൂട്ടുനില്‍ക്കുന്ന ഇവര്‍ക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലെന്നും അഖില സംഭവം തെളിയിക്കുന്നു. മതത്തെ വൈകാരികമായി ഉപയോഗിച്ച് സമൂഹത്തില്‍ അന്തഃഛിദ്രം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അഖിലയെപ്പോലുള്ളവരുടെ മതപരിവര്‍ത്തനമെന്ന് ഇന്ന് സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു.

സ്വസ്ഥവും ശാന്തവുമായിരുന്ന കേരളത്തെ ഭീകരവാദത്തിന്റെ സര്‍വകലാശാലയാക്കി, രാഷ്‌ട്രത്തെ ശിഥിലീകരിക്കാന്‍ നേതൃത്വം നല്‍കുന്നവര്‍ക്ക് അഖില ചൂണ്ടയില്‍ കൊരുത്ത ഇരയാണ്. എന്നാല്‍ ഇത്തരം വിധ്വംസകശക്തികളുടെ കളിപ്പാവയായി സര്‍ക്കാരും ഒരുകൂട്ടം മാധ്യമങ്ങളും മാറിയിരിക്കുന്നത് സമൂഹത്തെ ഭീതിപ്പെടുത്തുന്നു. അതിന്റെ ഉത്തമദൃഷ്ടാന്തമാണ് കഴിഞ്ഞദിവസം അഖില കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴുണ്ടായത്. അച്ഛനമ്മമാരുടെ ദുഃഖം കാണാന്‍ കൂട്ടാക്കാത്തവര്‍ അഖിലയുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മാത്രം അമിതപ്രാധാന്യം നല്‍കുന്നത് ദുഷ്ടലാക്കോടെയാണെന്ന് നിസ്സംശയം പറയാം.

വിഷയത്തെ നിഷ്പക്ഷമായി സമീപിക്കുന്നതിന് പകരം അശാന്തി വിതയ്‌ക്കുന്ന ഛിദ്രശക്തികളുടെ ചട്ടുകമായി ചില മാധ്യമങ്ങളും ഭരണവര്‍ഗവും അധഃപതിച്ചിരിക്കുന്നു. സുശക്തമായ സമൂഹത്തിന്റെ അടിത്തറ ഈടുറ്റ കുടുംബബന്ധങ്ങളുടെ നിലനില്‍പ്പിലാണെന്ന സത്യം വാര്‍ത്തകളുടെ റേറ്റിങ്ങിന് പിന്നാലെ പോകുന്നവരും ഭരണകൂടങ്ങളും തിരിച്ചറിയേണ്ടതുണ്ട്. ഉറങ്ങുന്നവരെ ഉണര്‍ത്താം, ഉറക്കം നടിക്കുന്നവരെയോ ? ആപത്ത് അടുത്തെത്തിയിട്ടും ആര്‍ക്കുവേണ്ടിയാണ് ഈ ഉറക്കം നടിക്കലെന്നുകൂടി ഭരണാധികാരികള്‍ വെളിപ്പെടുത്തണം.

ചെറുപ്പത്തിന്റെ വികാരത്തള്ളിച്ചയില്‍ നീതി വേണമെന്ന് വിലപിക്കുന്ന അഖിലയ്‌ക്കു മാത്രമല്ല മകളുടെ സുരക്ഷിതഭാവി സ്വപ്‌നം കാണുന്ന അച്ഛനമ്മമാര്‍ക്കും പൗര, വ്യക്തിസ്വാതന്ത്ര്യങ്ങളുണ്ട്. മകളുടെ സന്തോഷകരമായ ഭാവിജീവിതത്തെക്കുറിച്ച് പ്രതീക്ഷകളുമുണ്ട്. ജന്മം നല്‍കല്‍ മാത്രമല്ല, സന്തതികളെ സ്വന്തംകാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുണ്ടാക്കല്‍ അച്ഛനമ്മമാരുടെ കടമയായി മൃഗങ്ങള്‍ പോലും നിര്‍വഹിക്കുന്നതായി ചുറ്റുപാടുകളിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാകും. പരമോന്നത കോടതി, നിയമത്തിനുപരിയായി അഖിലയുടെ അച്ഛന്‍ അശോകന്റെയും അമ്മ പൊന്നമ്മ അമ്മയുടെയും തീവ്രദുഃഖം പരിഗണിക്കുമെന്ന് പ്രത്യാശിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

Football

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം
Football

ചരിത്രം കുറിച്ച് ബഫാന ബഫാന

Football

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

Football

981 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം… മഞ്ഞക്കുപ്പായത്തില്‍

പുതിയ വാര്‍ത്തകള്‍

വിനീഷ്യസ് ബ്രസീല്‍… സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ബ്രസീല്‍ (3-0) നോക്കൗട്ടില്‍

വീല്‍ചെയറില്‍ ആരാധകരെ കാണാനെത്തി ഇസ്മയില്‍ കോനെ

ബോസ്‌നിയ മികച്ച മൂന്നാംസ്ഥാനക്കാര്‍

മൊറോക്കോ നായകന്‍ ഹക്കിമിയും സംഘവും ആഹ്ലാദത്തില്‍

വീറോടെ മൊറോക്കോ; ഹെയ്തിയെ പരാജയപ്പെടുത്തിയത് 4-2ന്

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.