Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കള്ളപ്പണം കാണാത്ത അന്ധത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2017, 10:10 pm IST
inVicharam

നികുതിവെട്ടിപ്പ് നടത്തി സ്വരൂപിക്കുന്ന കള്ളപ്പണം കൂടുതലും ഉപയോഗപ്പെടുത്തുന്നത് ഭൂമി, സ്വര്‍ണ്ണം, ഊഹക്കച്ചവടം തുടങ്ങിയ നിക്ഷേപങ്ങളിലാണ്. രാജ്യത്തെ ഉല്‍പാദനമേഖലകളില്‍ നിര്‍ണ്ണായകമായ അസംഘടിതമേഖലയുടെയും സവിശേഷത നിയന്ത്രണമില്ലാത്ത ലാഭമാണ്. സ്‌കില്‍ഡും അണ്‍സ്‌കില്‍ഡുമായ തൊഴിലാളികളാണ് ഈ മേഖലയില്‍ ജോലിചെയ്യുന്നത്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അസംഘടിതമേഖലയിലെ പല തൊഴിലിലും ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് മിനിമം വേതനം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് അവര്‍ക്ക് ലഭിക്കാറില്ല. അസംഘടിതമേഖലയായതിനാല്‍ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള ഭീഷണികള്‍ നിലനില്‍ക്കുന്നതിനാല്‍ വേതനത്തിന് വിലപേശാന്‍ അവര്‍ തയ്യാറാകില്ല. ഏറ്റവും കൂടുതല്‍ അദ്ധ്വാന ചൂഷണം നിലനില്‍ക്കുന്ന മേഖലയാണിത്. ഡിമോണിറ്റൈസേഷന്‍ ഈ മേഖലയിലെ കള്ളപ്പണവിനിയോഗത്തിന് ചില നിയന്ത്രണങ്ങള്‍ സൃഷ്ടിച്ചു.

കള്ളപ്പണക്കാര്‍ ബോധപൂര്‍വ്വം ഉല്‍പാദനം മന്ദീഭവിപ്പിക്കുകമൂലം കൂറെയൊക്കെ ഉല്‍പാദന മാന്ദ്യവും തൊഴില്‍രാഹിത്യവും സംജാതമായി. ഇതിനാല്‍ ആഭ്യന്തര ഉല്‍പാദന സൂചികയിലും നേരിയ ഇടിവുണ്ടായി. പക്ഷേ ഇനിയും കള്ളപ്പണവും കള്ളനോട്ടും നയിക്കുന്ന സമാന്തര സമ്പദ്ഘടനയ്‌ക്ക് നിലനിക്കാനാവില്ല. കള്ളപ്പണവിരുദ്ധദിനം എങ്ങനെയാണ് ജനങ്ങളെ അധിക്ഷേപിക്കലാക്കുന്നത്? ജനങ്ങള്‍ കള്ളന്മാരല്ല, എന്നാല്‍ സമൂഹത്തില്‍ കള്ളന്മാരും കുറ്റവാളികളുമുണ്ട്. അതുകൊണ്ടാണല്ലോ നമ്മുടെ പോലീസും കോടതിയും ക്രിമിനല്‍ നിയമങ്ങളും അനിവാര്യമായി വരുന്നത്.

രാഹുല്‍ ഗാന്ധിക്ക് കള്ളന്മാരേയും ജനങ്ങളേയും തിരിച്ചറിയാന്‍ കഴിയാത്തവിധം അന്ധത ബാധിച്ചിരിക്കുന്നു. അല്ലെങ്കില്‍ അദ്ദേഹം ഇപ്പോള്‍ വാദിക്കുന്നത് ജനങ്ങള്‍ക്കു വേണ്ടിയല്ല, കള്ളപ്പണക്കാരുടേയും ചൂഷകരുടേയും പിന്തുണ നേടുന്നതിനാണ്. ഇതാണ് കോണ്‍ഗ്രസ്സിനേയും ബിജെപിയേയും വ്യത്യസ്തമാക്കുന്നതും പ്രധാനമന്ത്രി മോദിയെ ജനപക്ഷത്ത് നിര്‍ത്തുന്നതും.

കെ.ഗുപ്തന്‍

കപിക്കാട്ട്, കോട്ടയം

മലയാളം സര്‍വകലാശാലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം

അഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പു നിലവില്‍ വന്ന തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ തീരെ പരിമിതമാണ്. യുജിസി അനുശാസിക്കുന്ന യോഗ്യതകളുള്ള ഒരാളെ അവിടെ വിസിയായി നിയമിക്കാത്തതാണ് പരാജയങ്ങള്‍ക്ക് പ്രധാനകാരണം. വളരെ പ്രതീക്ഷകളോടെ സ്ഥാപിച്ച ഈ സര്‍വകലാശാലയെ നാളിതുവരെ യുജിസി അംഗീകരിച്ചിട്ടില്ല. തന്മൂലം യുജിസിയുടെ ഗ്രാന്റുലഭിക്കുന്നില്ല. വിസിയുടെ യോഗ്യതയാണ് പ്രശ്‌നം.

റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനായ കെ.ജയകുമാറിനെ സര്‍വീസില്‍ നിന്നുവിരമിച്ച ഉടനെതന്നെ ഇവിടെ വിസിയായി നിയമിച്ചു. അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചിരിക്കുകയാണ്. ഈ സര്‍വകലാശാല നടത്തുന്ന പുതിയ കോഴ്‌സുകള്‍ക്കൊന്നുംതന്നെ സര്‍ക്കാരിന്റെയും പബ്ലിക് സര്‍വീസ് കമ്മീഷന്റെയും അംഗീകാരം ലഭിച്ചിട്ടില്ലയെന്നത് ഒരു ന്യൂനതയാണ്. നിയമസഭയുടെ വിഷയനിര്‍ണയ സമിതിയും പബ്ലിക് സര്‍വീസ് കമ്മിഷനും അംഗീകരിച്ചാലേ വിവിധ വകുപ്പുകളിലുണ്ടാകുന്ന തസ്തികകളുടെ അടിസ്ഥാനയോഗ്യതകളായി അംഗീകരിക്കുന്ന സ്‌പെഷ്യല്‍ റൂള്‍സില്‍പ്പെടുത്തി സര്‍ക്കാരിന് ഉത്തരവിറക്കാന്‍ കഴിയുകയുള്ളൂ.

ഔദ്യോഗിക ഭാഷ മലയാളമാക്കല്‍ നടപടികളെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കുകയോ, അനുബന്ധപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ഈ സര്‍വകലാശാല ചെയ്തിട്ടില്ല. നമ്മുടെ ഭാഷയ്‌ക്ക് 2013ല്‍ ശ്രേഷ്ഠഭാഷാ പദവിലഭിച്ചു. അത് നേടിയെടുക്കാന്‍ വേണ്ടിയും ഈ സര്‍വകലാശാല പ്രവര്‍ത്തിച്ചിട്ടില്ല. ഈ സര്‍വകാലാശാല ഇപ്പോള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുള്ള എംബിഎ കോഴ്‌സ് തികച്ചും അനാവശ്യമാണ്. ഈ കോഴ്‌സിന് ഭാഷയുടെ വളര്‍ച്ചയുമായി യാതൊരു ബന്ധവുമില്ല.

ഇപ്പോള്‍തന്നെ സര്‍വകലാശാലകള്‍ നേരിട്ടും അഫിലിയേറ്റഡ് കോളേജുകള്‍ വഴിയും, വിദൂരവിദ്യാഭ്യാസത്തിലൂടെയും നടത്തിവരുന്ന എംബിഎ കോഴ്‌സ് സര്‍വസാധാരണമാണ്. ബിടെക് ബിരുദധാരികളെപ്പോലെ രൂക്ഷമായ തൊഴിലില്ലായ്‌മ അനുഭവിക്കുന്ന വിഭാഗമാണ് എംബിഎക്കാര്‍. ഈ സര്‍വകലാശാലനടത്തിവരുന്ന സാമൂഹ്യക്ഷേമ പരിപാടികള്‍ക്കും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിനും പ്രസക്തി തീരെയില്ല. കാരണം സാമൂഹ്യക്ഷേമ വകുപ്പും സാമൂഹ്യക്ഷേമ ബോര്‍ഡും, കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിനായി കോളേജുകള്‍ ഉള്‍പ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപാനങ്ങളും പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം.

മലയാളഭാഷയുടെ സര്‍വതോമുഖമായ വളര്‍ച്ചയ്‌ക്കും, ഔദ്യോഗികഭാഷ മലയാളമാക്കല്‍ നടപടികള്‍ക്കും ഊന്നല്‍ നല്‍കി മലയാളികളുടെ സാംസ്‌കാരികോന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലയാണിത്. യുജിസി അനുശാസിക്കുന്ന യോഗ്യതകളുള്ള, ഭരണനൈപുണ്യമുള്ള ഭാഷാ വിദഗ്ധനെ വൈസ് ചാന്‍സലറായി നിയമിച്ച് മലയാളം സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതാണ്.

അഡ്വ.പി.കെ.ശങ്കരന്‍കുട്ടി

കഴക്കൂട്ടം, തിരുവനന്തപുരം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

India

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം
Kerala

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

Kerala

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

പുതിയ വാര്‍ത്തകള്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.