Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

യഥാര്‍ത്ഥ നവഭാരത ശില്‍പ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 09:20 pm IST
inVicharam

സര്‍ദാര്‍ വല്ലഭഭായിപട്ടേലിന്റെ ജന്മദിനം ആഘോഷിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്യുകയുണ്ടായി. പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കുവാനും അദ്ദേഹം മുന്‍കൈയെടുക്കുന്നു. ജീവിതത്തില്‍ ആദ്യവസാനം പട്ടേല്‍ ഒരു കോണ്‍ഗ്രസ്സുകാരനായിരുന്നുവല്ലോ. അപ്പോള്‍ മോദിയുടെ നിലപാടിന്റെ രഹസ്യമെന്ത് ?

ഒരു കോണ്‍ഗ്രസ്സുകാരനാണ് ഈ ലേഖകനോടു ഇങ്ങനെ ചോദിച്ചത്. ചോദ്യം പ്രസക്തമാണ്. ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ്സുകാരനായിരുന്നു എന്നുമാത്രമല്ല, ഒരു നിമിഷം പോലും ജനസംഘത്തിലോ ബി ജെ പി യിലോ പ്രവര്‍ത്തിച്ചിട്ടുളള വ്യക്തിയുമല്ല സര്‍ദാര്‍ പട്ടേല്‍. (ഈ പാര്‍ട്ടികള്‍ രണ്ടും അക്കാലത്തുണ്ടായിരുന്നുമില്ല.)

ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ്സിന് വ്യത്യസ്തസ്വഭാവത്തോടുകൂടിയ മൂന്നു കാലഘട്ടങ്ങളുണ്ടായിരുന്നു. 1885-ല്‍ കോണ്‍ഗ്രസ്സ് രൂപീകരിക്കപ്പെട്ടതുമുതല്‍ 1905 -ലെ ബംഗാള്‍ വിഭജനംവരെ അതു പ്രവര്‍ത്തിച്ചിരുന്നത് അഭ്യസ്തവിദ്യരായ ഭാരതീയരുടെ ഒരു ക്ലബ്ബ് എന്ന നിലയിലായിരുന്നു. ബംഗാള്‍ വിഭജനത്തെ തുടര്‍ന്നുണ്ടായ ജനകീയപ്രക്ഷോഭമാണ് സ്വാതന്ത്ര്യസമരമായി മാറിയത്. സ്വാതന്ത്ര്യപ്രാപ്തി വരെ അതു തുടര്‍ന്നു. 42 വര്‍ഷം നീണ്ടുനിന്ന ആ കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സ് ഒരു പാര്‍ട്ടിയായിട്ടല്ല, പ്രസ്ഥാനമായിട്ടാണ് പ്രവര്‍ത്തിച്ചത്. അരവിന്ദഘോഷ്, ലോകമാന്യതിലകന്‍, മഹാത്മാഗാന്ധി എന്നിവര്‍ ആ കാലത്തെ മൂന്നുഘട്ടങ്ങളില്‍ നേതൃത്വംകൊടുത്ത മഹാരഥന്മാരാണ്. അതില്‍ ഗാന്ധിജിയാണ് 27 വര്‍ഷം തുടര്‍ച്ചയായി പ്രസ്ഥാനത്തെ നയിച്ചത്. സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലെത്തിച്ചതും ഗാന്ധിജിയാണ്.

സ്വാതന്ത്ര്യം നേടി ആറുമാസത്തിനകം ഗാന്ധിജി ബലിദാനിയായി. അതിനുശേഷമാണ് കോണ്‍ഗ്രസ്സ് ഒരുരാഷ്‌ട്രീയ പാര്‍ട്ടിയായി മാറിയത്. പിന്നീട് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു മാറ്റത്തിന്റെ ശില്‍പിയും നേതാവും. സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിജിയുടെ വലംകൈയായിരുന്ന സര്‍ദാര്‍പട്ടേല്‍ ആയിരുന്നു ആഭ്യന്തരമന്ത്രി. 1950 -ല്‍ അദ്ദേഹം അന്തരിച്ചതോടെ നെഹ്‌റുയുഗം ആരംഭിച്ചു. സ്വാതന്ത്ര്യസമരത്തില്‍ തോളോടുതോള്‍ ചേര്‍ന്നുനിന്ന നേതാക്കള്‍ പലരും കോണ്‍ഗ്രസ്സ് വിട്ടുപോയി. നെഹ്‌റുവുമായി വിയോജിപ്പുള്ള ജയപ്രകാശ് നാരായണ്‍, ഡോ.ശ്യാമപ്രസാദ് മുഖര്‍ജി, ആചാര്യ കൃപലാനി, ഡോ.അംബേദ്കര്‍ എന്നിവര്‍ വേറെ പാര്‍ട്ടികളുണ്ടാക്കി.

മുഖര്‍ജിയും പട്ടേലും കാബിനറ്റില്‍ യോജിച്ചു പ്രവര്‍ത്തിച്ചിരുന്നവരാണ്. അന്ന,് നെഹ്‌റുവിന്റെ നയങ്ങളോട്, അവര്‍ക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ടിബറ്റ്, കശ്മീര്‍, ഹൈദരാബാദ്, ജുനഗഢ് പ്രശ്‌നങ്ങളില്‍ അഭിപ്രായവ്യത്യാസം പ്രകടമായിരുന്നു. ഹൈദരാബാദ്-ജുനഗഢ് പ്രശ്‌നങ്ങള്‍ ആഭ്യന്തരമന്ത്രി എന്നനിലയില്‍ പട്ടേല്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ചു പരിഹരിച്ചു. ടിബറ്റും കശ്മീരും നെഹ്‌റു നേരിട്ടു കൈകാര്യം ചെയ്തു. അങ്ങനെ കൈലാസം ഉള്‍പ്പെട്ട ടിബറ്റ് നമുക്ക് നഷ്ടമായി. കശ്മീര്‍ നിത്യവും തലവേദന സൃഷ്ടിക്കുന്ന പ്രശ്‌നമായി തുടര്‍ന്നു.

അധികാരത്തിലേറാനുള്ള നെഹ്‌റുവിന്റെ തിടുക്കമാണ് വിഭജനത്തിനിടയാക്കിയത്. ഗാന്ധിജി അവസാനനിമിഷംവരെ വിഭജനത്തിനെതിരായിരുന്നു. ‘എന്നെ വെട്ടിമുറിക്കൂ, എന്നാലും ഭാരതമാതാവിനെ വെട്ടിമുറിക്കരുത്’ എന്ന ഗാന്ധിജിയുടെ അഭിപ്രായം വനരോദനമായിത്തീര്‍ന്നു. അതിന്റെ കെടുതികള്‍ ഭാരതമിന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു.

സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനം രാഷ്‌ട്രീയ ഏകതാദിനമായാണ് രാഷ്‌ട്രം ആചരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ ആഘോഷങ്ങളെ അതിശയിക്കുന്ന രീതിയില്‍ അതിവിപുലമായാണ് ഈ വര്‍ഷം രാഷ്‌ട്രീയ ഏകതാ ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ ദേശീയഐക്യം ഉറക്കെ പ്രഖ്യാപിക്കുന്നതിനുള്ള പ്രതിജ്ഞയെടുക്കല്‍, ബഹുജന റാലികള്‍, അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ പരേഡ്, കൂട്ടയോട്ടം, പോസ്റ്റര്‍-ക്വിസ് മത്സരങ്ങള്‍, ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായക ഘട്ടത്തില്‍ സര്‍ദാര്‍ പട്ടേല്‍ വഹിച്ച പങ്ക് പ്രത്യേകമായി അവതരിപ്പിക്കുന്ന പ്രദര്‍ശനങ്ങള്‍ എന്നിവയാണ് ഈ ദിനാചരണത്തിന്റെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നത്.

(ബിജെപിയുടെ മുതിര്‍ന്ന നേതാവാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.