നെയ്യാറ്റിന്‍കര: സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരി എന്ന വിപത്തിനെതിരെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ പരിപാടിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളിലെ വിവിധ സ്കൂളുകളിലെ എസ്പിസിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളും അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും എക്സൈസ് ഉദ്യോഗസ്ഥരും ചേര്‍ന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നെയ്യാറ്റിന്‍കര ബിഎച്ച്എസ്എസ്, പാറശാല എച്ച്എസ്എസ്, മാരായമുട്ടം എച്ച്എസ്എസ് തുടങ്ങിയ സ്കൂളുകളിലെ 500 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
മുന്കാലാല് കളിക്കാം ഫുട്ബോള്‍, പിന്‍കാലാല്‍ തൊഴിക്കാം ലഹരിയെ എന്ന സന്ദേശം ഉള്‍ക്കൊണ്ട് വിദ്യാര്‍ഥി സമൂഹത്തെയും പെതുജനങ്ങളെയും ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ബിഎച്ച്എസ്എസ് അങ്കണത്തില്‍ കൂട്ടയോട്ടവും നടന്നു. നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യു.ആര്. ഹീബ കൂട്ടയോട്ടം ഫ്ളാഗ്ഒാഫ് ചെയ്തു. നെയ്യാറ്റിന്‍കര പട്ടണം ചുറ്റി ഓടിയെത്തിയ എസ്പിസി കേഡറ്റുകള്‍ നഗരസഭ സ്റ്റേഡിയത്തിലെത്തി. കെ. ആന്‍സലന്‍ എംഎല്‍എ പ്രാവിനെ ആകാശത്തേക്ക് പറത്തി ലഹരിക്കെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സന്തോഷ് ട്രോഫി ഫുട്ബോള്‍ താരം ഡീസന് സെല്വന് ആദ്യ ഗോളടിച്ച് ലഹരിക്കെതിരെ 1000 ഗോള്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: