സ്‌പെയിനിൽ മൊറാക്കോയിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹത്തെക്കുറിച്ച് പ്രതികരണവുമായി എഴുത്തുകാരൻ ജിതിൻ ജേക്കബ്.
അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:
സ്പെയിനിന്റെ വീഴ്ചയിൽ സുഡാപ്പികൾക്ക് ഒപ്പം ചേർന്ന് ആഘോഷിക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം.
കാലം എല്ലാത്തിനും മറുപടി നൽകും. ചരിത്രപരമായി, ഇന്നത്തെ സ്പെയിനിന്റെയും പോർച്ചുഗലിന്റെയും വലിയ ഭാഗം ഏകദേശം 711 മുതൽ 1492 വരെ വിവിധ മുസ്ലിം ഭരണാധികാരികളുടെ നിയന്ത്രണത്തിലായിരുന്നു.
ക്രിസ്ത്യൻ രാജ്യങ്ങളുടെ Reconquista (പുനർഅധിനിവേശം) എന്ന പ്രക്രിയയിലൂടെ മുസ്ലിം ഭരണപ്രദേശങ്ങൾ ക്രമേണ നഷ്ടപ്പെട്ടു എന്നതാണ് ചരിത്രം.
സ്പെയിനിന്റെ അധീനതയിലുള്ള അതിർത്തിമേഖലയായ സെയൂട്ട യിലേക്ക് മൊറോക്കോയിൽ നിന്ന് അഭയാർഥിപ്രവാഹം എന്ന് പറയുന്നത് തന്നെ ചരിത്രപരമായി തെറ്റാണ്.
സെയൂട്ട (Ceuta) ഭൂമിശാസ്ത്രപരമായി വടക്കേ ആഫ്രിക്കയിലെ മൊറോക്കോ തീരത്തുള്ള ഒരു നഗരമാണ്.
എന്നാൽ സ്പെയിൻ അതിനെ സ്വന്തം പരമാധികാര പ്രദേശമായി കണക്കാക്കുന്നു.
മൊറോക്കോ ‘സെയൂട്ട’യുടെയും ‘മെലില്ല’ യുടെയും മേൽ അവകാശവാദം ഉന്നയിച്ചുവരുന്നു, അവ കോളനിവൽക്കരണത്തിന്റെ ശേഷിപ്പാണെന്നാണ് മൊറോക്കോയുടെ നിലപാട്. സ്പെയിൻ ആ അവകാശവാദം അംഗീകരിക്കുന്നില്ല; സ്പെയിനിന്റെ സ്വയംഭരണ നഗരമാണത് ഇപ്പോൾ.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും ‘ഗോവ’ പോർച്ചുഗീസുകാർ കുറെക്കാലം കയ്യടക്കി വെച്ചത് പോലെ.
ലോകം മുഴുവൻ കോളനികൾ ആക്കി ചെന്ന് കയറിയ നാടുകളെ മുഴുവൻ കൊള്ളയടിച്ച് സമ്പാദിച്ചതാണ് ഇന്നത്തെ യൂറോപ്പിന്റെ പളപളപ്പ്. ഇനിയിപ്പോൾ അത് നേരെ മറിയും.
വലത് പക്ഷ രാഷ്‌ട്രീയത്തിലേക്ക് പൂർണമായും മാറിയില്ല എങ്കിൽ യൂറോപ്പിനെ ഇസ്ലാം കീഴടക്കും എന്നതിൽ തർക്കം ഒന്നും വേണ്ട.
2006 ൽ ലിബിയൻ ഏകാദിപധി മുഹമ്മദ് ഗദ്ദാഫി പറഞ്ഞത് ഓർക്കുന്നു :-
“യൂറോപ്പിൽ 50 ദശലക്ഷം മുസ്ലിംകളുണ്ട്. അല്ലാഹു യൂറോപ്പിൽ ഇസ്‌ലാമിന് വിജയം നൽകുമെന്നതിന് സൂചനകളുണ്ട് — വാളുകളില്ലാതെ, തോക്കുകളില്ലാതെ, സൈനിക അധിനിവേശമില്ലാതെ. ഏതാനും ദശാബ്ദങ്ങൾക്കുള്ളിൽ യൂറോപ്പ് ഒരു മുസ്ലിം ഭൂഖണ്ഡമായി മാറും.”
സ്പെയിനിന്റെ വീഴ്ചയിൽ സന്തോഷം വരുന്നതിന് കാരണങ്ങൾ പലതാണ്. ഏറ്റവും പ്രധാനം ഇവറ്റകളുടെ ഇരട്ടത്താപ്പാണ്. ഇതിപ്പോൾ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ ഇവറ്റകൾ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ.. ഇതിപ്പോൾ ‘അഭയാർത്ഥികളെ’ തടയാൻ അതിർത്തിയിൽ ആർമിയെ നിർത്തിയിരിക്കുന്നു..! ഇപ്പോൾ ഇവറ്റകൾക്ക് മനുഷ്യാവകാശം തള്ളേണ്ട..!
പലസ്തീൻ രാഷ്‌ട്രം രൂപീകരിക്കാൻ സ്പെയിൻ പിന്തുണ നൽകും, പക്ഷെ മൊറൊക്കോയുടെ ഭൂമിയിൽ നിന്ന് ഒഴിഞ്ഞു പോകാൻ പറഞ്ഞാൽ പോകില്ല. 😁
ഇതിന് പിന്നിൽ ഇസ്രായേൽ ആണെന്ന് പല അന്താരാഷ്‌ട്ര മാധ്യമങ്ങളിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. പലസ്തീൻ വിഷയത്തിൽ ഇസ്രായേലിനെ സ്പെയിൻ ചൊറിഞ്ഞപ്പപ്പോൾ തന്നെ ഉറപ്പായിരുന്നു മറുപണി.
ഇസ്രായേൽ അനുകൂല വിശകലന വിദഗ്ധർ ഈ വർഷം ആദ്യം പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ സ്പെയിനിനെ സമ്മർദ്ദത്തിലാക്കുന്നതിനായി സെയൂട്ടയിലും, മെലില്ലയിലും മൊറോക്കോയുടെ അവകാശവാദത്തെ ഇസ്രായേലും അമേരിക്കയും പിന്തുണയ്‌ക്കണമെന്ന് വാദിച്ചിരുന്നു.
ഇസ്രായേൽ അനുകൂലികൾ മാർച്ചിൽ മൊറോക്കോ സെയൂട്ടയിലേക്കും മെലില്ലയിലേക്കും പുതിയൊരു “ഗ്രീൻ മാർച്ച്” സംഘടിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. മൊറോക്കോക്കാർ ബുൾഡോസറുകളുമായി, ആയുധങ്ങളില്ലാതെ ഈ പ്രദേശങ്ങളിലേക്ക് കടന്ന് മൊറോക്കോയുടെ പതാക ഉയർത്തണമെന്ന് ഒക്കെ ആഹ്വാനങ്ങൾ ഉണ്ടായിരുന്നു.
മൊറോക്കോ, അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രധാന തന്ത്രപ്രധാന പങ്കാളിയാണ്. അബ്രഹാം കരാറുകളുടെ ഭാഗമായി 2020-ൽ മൊറോക്കോ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം സാധാരണനിലയിലാക്കിയിരുന്നു എന്നതും എടുത്ത് പറയണം.
ഇസ്രായേൽ ചെയ്തത് ആണെങ്കിലും, ആര് ചെയ്തത് ആണെങ്കിലും സന്തോഷം മാത്രം. തീവ്രവാദികളുടെ മാനവികതയും, മനുഷ്യാവകാശവും തള്ളുന്ന യൂറോപ്പിന്റെ മുഖം മൂടി അഴിഞ്ഞു വീഴട്ടെ.
നമ്മൾ ചെയ്യേണ്ടത് എല്ലാ അന്താരാഷ്‌ട്ര മാധ്യമങ്ങളുടെയും പേജിൽ പോയി ഈ വാർത്തയുടെ താഴെ മൊറൊക്കോയിൽ നിന്ന് സ്പെയിലേക്ക് ചെന്ന 60000 ത്തോളം ‘അഭയാർത്ഥികളുടെ’ ‘മനുഷ്യാവകാശത്തെ’ കുറിച്ച് എഴുതി സായിപ്പിനെ ചൊറിയുക എന്നതാണ്..😁😁
നമ്മുടെ പൂർവികരെ അടിമകൾ ആക്കി ഭരിച്ചവർ ഇപ്പോൾ കിടന്ന് അനുഭവിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷം ഉണ്ട്. കുറച്ചു കൂടി ‘അഭയാർത്ഥികളെ’ യൂറോപ്പിലേക്ക് കയറ്റി അവിടെ ഒരു ‘സ്വർഗം’ ആക്കി തീർക്കാൻ നമ്മളെ കൊണ്ട് ആകുന്ന സഹായങ്ങൾ നമ്മളും ചെയ്യണം.
















