Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ധ്യേയനിഷ്ഠനായ കര്‍മ്മയോഗി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 09:15 pm IST
in Vicharam

ഭാരതീയ മസ്ദര്‍ സംഘം (ബിഎംഎസ്) സ്ഥാപകന്‍ ദത്തോപാന്ത് ഠേംഗിഡി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 13 വര്‍ഷം പൂര്‍ത്തിയാകുന്നു. 2005 ഒക്‌ടോബര്‍ 14 നാണ് അദ്ദേഹം അന്തരിച്ചത്. 1920 നവംബര്‍ 10 ന് മഹാരാഷ്‌ട്രയില്‍ വാര്‍ദ്ധക്ക് സമീപത്തുള്ള ആര്‍വിയിലാണ് ജനിച്ചത്. 1940-കളുടെ തുടക്കത്തില്‍ ആര്‍എസ്എസ് പ്രചാരകനായിത്തീര്‍ന്ന അദ്ദേഹമാണ് 1942 ല്‍ കോഴിക്കോട്ടെത്തി കേരളത്തില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചത്. പിന്നീട് അദ്ദേഹത്തെ ആര്‍എസ്എസ് ബംഗാളിലേക്ക് നിയോഗിച്ചു.

ആര്‍എസ്എസിന്റെ ദര്‍ശനം സ്വീകരിക്കുന്ന പ്രസ്ഥാനങ്ങള്‍ ജീവിതത്തിന്റെ സമസ്ത മേഖലയിലും ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന ചിന്ത ആര്‍എസ്എസ് രണ്ടാമത്തെ സര്‍സംഘചാലക് ഗുരുജി (മാധവസദാശിവ ഗോള്‍വല്‍ക്കര്‍) യുടെ നേതൃത്വത്തില്‍ സംഘത്തില്‍ ശക്തമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം പ്രത്യേകിച്ചും ജനജീവിതത്തിന്റെ എല്ലാ മേഖലയിലും തീവ്രമായ ദേശഭക്തി ഉണര്‍ത്തിവിടേണ്ടത് രാഷ്‌ട്രത്തിന്റെ പരമവൈഭവം നേടിയെടുക്കുന്നതിന് അത്യന്താപേക്ഷിതമാണ് എന്ന തിരിച്ചറിവില്‍നിന്നാണ് ആര്‍എസ്എസില്‍നിന്ന് ഊര്‍ജം സ്വീകരിക്കുന്ന നിരവധി പ്രസ്ഥാനങ്ങള്‍ ഉണ്ടായത്.

രാജ്യത്തിന്റെ അധ്വാനിക്കുന്ന കരങ്ങളാണ് തൊഴിലാളികള്‍. തികഞ്ഞ ദേശഭക്തിയോടെയും കര്‍ത്തവ്യനിഷ്ഠയോടെയും അവകാശബോധത്തോടെയും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനാണ് ഠേംഗിഡിയുടെ നേതൃത്വത്തില്‍ 1955 ജൂലായ് 23 ന് ലോകമാന്യ ബാലഗംഗാധര തിലകന്റെ ജന്മദിനത്തില്‍ ബിഎംഎസിന് ആരംഭം കുറിച്ചത്. അന്നുമുതല്‍ അന്തരിക്കുന്നതുവരെ ഠേംഗിഡിയും ബിഎംഎസും ഒന്നായി ഒഴുകി.

സമാനതകൡല്ലാത്ത സംഘാടകന്‍, ആദര്‍ശത്തിന്റെ ആള്‍രൂപം, കാലത്തിനു മുന്‍പെസഞ്ചരിച്ചയാള്‍, അഗാധ പാണ്ഡിത്യവും അതിസൂക്ഷ്മമായ വിശകലനബുദ്ധിയുമുള്ളയാള്‍, ഏത് പ്രതിസന്ധിഘട്ടത്തെയും ധീരമായി അഭിമുഖീകരിക്കുന്നയാള്‍ തുടങ്ങിയ നിരവധി വിശേഷണങ്ങള്‍ പുതിയ തലമുറയ്‌ക്കായി ഠേംഗിഡിയെ പരിചയപ്പെടുത്തുമ്പോള്‍ ഉപയോഗിക്കാന്‍ കഴിയും. ഈ വിശേഷണങ്ങള്‍ പോരാതെ വരികയും ചെയ്യും.

1955 ല്‍ ബിഎംഎസ് ആരംഭിച്ചതിനുശേഷം ഠേംഗിഡിയെന്ന ഒറ്റയാള്‍ രാജ്യം മുഴുവന്‍ ചുറ്റിസഞ്ചരിച്ച് ചെറുതും വലുതുമായ യൂണിയനുകള്‍ രൂപീകരിച്ചു. ഒരു വ്യാഴവട്ടത്തിനുശേഷം 1967 ലാണ് ആദ്യത്തെ ദേശീയ സമ്മേളനം ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്തത്. ഔപചാരികമായി ആ സമ്മേളനത്തില്‍വച്ചാണ് ഠേംഗിഡിയെ ബിഎംഎസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

1975 ജൂണ്‍ മാസത്തില്‍ ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തെ ചെറുക്കാന്‍ ആഗ്രഹിച്ച ഇന്ത്യയിലെ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ഒരുമിച്ചുചേര്‍ക്കാന്‍ രൂപീകരിച്ച ലോകസംഘര്‍ഷസമിതിയുടെ ജനറല്‍ കണ്‍വീനര്‍ എന്ന ചുമതലയിലേക്ക് ഠേംഗിഡിയാണ് നിയുക്തനായത്. രാജ്യം മുഴുവന്‍ ചുറ്റിസഞ്ചരിച്ച് അടിയന്തരാവസ്ഥാവിരുദ്ധ സമരത്തിന് അദ്ദേഹം നേതൃത്വം വഹിച്ചു. ഇന്ദിരാഗാന്ധിയുടെ പോലീസിന്റെ കഴുകന്‍ കണ്ണുകളെ വെട്ടിച്ചുകൊണ്ടാണ് അത്യന്തം അപകടം നിറഞ്ഞ ഈ ചുമതല അദ്ദേഹം നിര്‍വ്വഹിച്ചത്.

സാമ്പത്തികശാസ്ത്രത്തില്‍ ആഴത്തിലുള്ള അറിവുള്ള ഠേംഗിഡി ആഗോളീകരണത്തെ തീവ്രമായി എതിര്‍ത്തു. രാജ്യം മുഴുവന്‍ ചുറ്റിസഞ്ചരിച്ച് കാര്യകാരണസഹിതം ആഗോളീകരണത്തോടുള്ള എതിര്‍പ്പിനെപ്പറ്റി വിശദീകരിച്ചു. ആഗോളീകരണത്തെ ചെറുക്കാന്‍ സ്വദേശീമന്ത്രം അദ്ദേഹം മുന്നോട്ടുവച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്വദേശി മുദ്രാവാക്യം ഏറ്റവും ശക്തമായി ഉയര്‍ന്നത് തൊണ്ണൂറകളില്‍ ആഗോളീകരണത്തെ ചെറുക്കാന്‍ വേണ്ടിയായിരുന്നു. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 2010 നപ്പുറത്തേക്ക് ലോക സാമ്പത്തിക ശക്തിയായി അമേരിക്ക നിലനില്‍ക്കില്ലെന്ന് അദ്ദേഹം പ്രവചിച്ചു. 2002 ഫെബ്രുവരി 23 ന് ബിഎംഎസ് പതിമൂന്നാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പൊതുസമ്മേളനത്തിലാണ് അദ്ദേഹം ഇത് പ്രസ്താവിച്ചത്. ഈ പ്രവചനം യാഥാര്‍ത്ഥ്യമാകുന്നതിന് ലോകം സാക്ഷിയായി.

കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും ബദലായി ഹിന്ദുദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നാം മാര്‍ഗ്ഗം ഉരുത്തിരിഞ്ഞുവരണം എന്നദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. അതിനായി നിരന്തരം പരിശ്രമിച്ചു. പഠനങ്ങള്‍ക്കായി ആളുകളെ പ്രേരിപ്പിച്ചു. രാജ്യം അദ്ദേഹത്തിന് പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിക്കാന്‍ തീരുമാനിച്ചപ്പോള്‍ സവിനയം അദ്ദേഹമത് നിരസിച്ചു. ബഹുമതികള്‍ക്കുവേണ്ടിയായിരുന്നില്ല പ്രചാരകനായ തന്റെ ജീവിതം. കര്‍ത്തവ്യനിര്‍വ്വഹണം മാത്രമാണ് താന്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

രാഷ്‌ട്രം ഇന്ന് ഠേംഗിഡിയെയും അദ്ദേഹത്തിന്റെ സംഭാവനകളെയും സ്‌നേഹബഹുമാനാദികളോടെ ഒരിക്കല്‍ക്കൂടി അനുസ്മരിക്കുകയാണ്. ദത്തോപാന്ത് ഠേംഗിഡിയെന്ന കര്‍മ്മയോഗിയുടെ ജീവിതവും കര്‍മ്മവും ഭാരതത്തെ പരമവൈഭവത്തിലെത്തിക്കാന്‍ പ്രയത്‌നിക്കുന്ന ഓരോരുത്തരും പൂര്‍ണമായും മനസ്സിലാക്കേണ്ടതായിട്ടുണ്ട്.

(ബിഎംഎസ് സംസ്ഥാന  പ്രസിഡന്റാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

Entertainment

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

Kerala

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

India

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

Kerala

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

പുതിയ വാര്‍ത്തകള്‍

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് എം.കെ സ്റ്റാലിൻ

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

ED ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് സിപിഎം; ഇത്തവണ പോഞ്ഞിക്കര പോസ്റ്റ് ഓഫീസ് രക്ഷപെട്ടെന്ന് സോഷ്യൽ മീഡിയ

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.