Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അതിര്‍ത്തികളിലെ മിന്നലാക്രമണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2017, 10:15 am IST
in Vicharam

രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ കേന്ദ്രസര്‍ക്കാരും സുരക്ഷാ സേനകളും തുടരുകയാണ്. മ്യാന്മര്‍, പാക്ക് അതിര്‍ത്തികളില്‍ ഇന്ത്യന്‍ സൈന്യം വീണ്ടും സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കിന് സമാനമായ നടപടികള്‍ സ്വീകരിച്ചിരിക്കുന്നു. മ്യാന്മര്‍ അതിര്‍ത്തിയില്‍ നാഗാ ഭീകരര്‍ക്ക് നേരെ ബുധനാഴ്ച രാവിലെ ആരംഭിച്ച സൈനിക നടപടിയില്‍ മുപ്പതിലേറെ ഭീകരരാണ് കൊല്ലപ്പെട്ടത്. പാക്ക് അതിര്‍ത്തിയില്‍ ഒരാഴ്ച നീണ്ട ഓപ്പറേഷന്‍ അര്‍ജ്ജുന്‍ പാക്കിസ്ഥാന്റെ ഗ്രാമങ്ങളില്‍ വലിയ നാശനഷ്ടങ്ങളുണ്ടാക്കി. രാജ്യാതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ എന്തു നടപടിയും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിരോധ സേനകള്‍ക്ക് നല്‍കിയിരിക്കുന്നത്.

രണ്ടുവര്‍ഷം മുമ്പ് ജൂണില്‍ നാഗാ ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇന്ത്യ-മ്യാന്മര്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരുന്ന ഭീകരര്‍ക്കെതിരായ നടപടി മ്യാന്മാറിലേക്കും നീണ്ടു. അതിര്‍ത്തി മറികടന്ന് മ്യാന്മറില്‍ പ്രവേശിച്ച ഇന്ത്യന്‍ പാരാകമാണ്ടോകള്‍ അറുപതിലേറെ എന്‍എസ്‌സിഎന്‍(കെ) ഭീകരരെയാണ് കൊന്നൊടുക്കിയത്. സമാനമായ ആക്രമണം തന്നെയാണ് ബുധനാഴ്ച രാവിലെ നാഗാലാന്റ് സെക്ടറില്‍ നടന്നതെന്നാണ് പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നത്.

പെട്രോളിങ് ട്രൂപ്പിന് നേര്‍ക്ക് നാഗാ ഭീകരര്‍ വെടിവച്ചതിനെ തുടര്‍ന്നാണ് സൈനിക നടപടി ആരംഭിച്ചതെന്നാണ് കരസേനയുടെ കിഴക്കന്‍ കമാണ്ട് അറിയിച്ചിരിക്കുന്നത്. മുന്‍തവണത്തെ പോലെ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും ഇന്ത്യന്‍ പ്രദേശത്തു തന്നെയാണ് നാഗാ ഭീകരര്‍ക്കെതിരായ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും സൈന്യം വ്യക്തമാക്കുകയും ചെയ്തു. പാരാകമാണ്ടോകളെ ഉപയോഗിക്കാതെ പ്രദേശത്ത് വിന്യസിച്ചിട്ടുള്ള മൗണ്ടന്‍ ഡിവിഷനെ ഉപയോഗിച്ചുതന്നെയായിരുന്നു നാഗാ ഭീകരര്‍ക്ക് തിരിച്ചടി നല്‍കിയതെന്നാണ് വിവരം.

സുസജ്ജമായ സൈനിക വിഭാഗങ്ങളാണ് ഞൊടിയിടയില്‍ തിരിച്ചടി നല്‍കാന്‍ കരസേനയെ പ്രാപ്തമാക്കുന്നത്. അതത് കമാണ്ടുകള്‍ക്ക് കീഴില്‍ തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യവും സൈന്യത്തെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.

ഏറെ ശ്രദ്ധേയമായ സൈനിക നടപടി വടക്കു-പടിഞ്ഞാറന്‍ അതിര്‍ത്തിയിലാണ് ഉണ്ടായിരിക്കുന്നത്. ഒരാഴ്ച മുമ്പ് ആരംഭിച്ച ഓപ്പറേഷന്‍ അര്‍ജ്ജുന്‍ ആണ് പാക് അതിര്‍ത്തി രക്ഷാ സേനയായ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിനെയും പാക് കരസേനയെയും നാണം കെടുത്തിയത്. ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം താമസമാക്കിയ ഐഎസ്‌ഐ ഉദ്യോഗസ്ഥരുടേയും പാക് റേഞ്ചേഴ്‌സിന്റെയും മുന്‍ സൈനിക ഉദ്യോഗസ്ഥരുടേയും വീടുകളും കൃഷി സ്ഥലങ്ങളും ലക്ഷ്യമിട്ട് നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷന്‍ അര്‍ജ്ജുന്‍.

ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ സാധാരണക്കാര്‍ക്ക് നേരെ പാക് അതിര്‍ത്തി സേന അകാരണമായി നടത്തുന്ന മോര്‍ട്ടാര്‍ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് ഓപ്പറേഷന്‍ അര്‍ജ്ജുന്‍ നടപ്പാക്കിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചാണക്യ തന്ത്രത്തില്‍ തയ്യാറായതാണ് ഓപ്പറേഷന്‍ അര്‍ജ്ജുന്‍ എന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഓപ്പറേഷന്‍ അര്‍ജ്ജുന്‍ അതിന്റെ ലക്ഷ്യം കാണുന്നതില്‍ വിജയിച്ചു എന്നതിന്റെ തെളിവാണ് പാക് റേഞ്ചേഴ്‌സ് ഡയറക്ടര്‍ ജനറല്‍ അസ്ഗര്‍ നവീദ് ഹയാത് ഖാന്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ ശര്‍മ്മയുമായി ഫോണില്‍ ബന്ധപ്പെട്ട് സൈനിക നടപടികള്‍ നിര്‍ത്തിവെയ്‌ക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. പാക് റേഞ്ചേഴ്‌സിലെ 7 സൈനികരും അതിര്‍ത്തിയില്‍ താമസമാക്കിയ 11 സിവിലിയന്മാരുമാണ് പാക് ഭാഗത്തുനിന്ന് കൊല്ലപ്പെട്ടത്. വലിയ നാശനഷ്ടവും പാക്കിസ്ഥാന് ഉണ്ടാക്കാനായി. അതിര്‍ത്തികള്‍ സുരക്ഷിതമാക്കി നിര്‍ത്തുന്നതില്‍ പുലര്‍ത്തുന്ന നിതാന്ത ജാഗ്രത സൈനിക വിഭാഗങ്ങളും കേന്ദ്രസര്‍ക്കാരും രാജ്യത്തിന്റെ അഭിമാനമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

Entertainment

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

Kerala

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

India

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

Kerala

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

പുതിയ വാര്‍ത്തകള്‍

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് എം.കെ സ്റ്റാലിൻ

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

ED ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് സിപിഎം; ഇത്തവണ പോഞ്ഞിക്കര പോസ്റ്റ് ഓഫീസ് രക്ഷപെട്ടെന്ന് സോഷ്യൽ മീഡിയ

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.