Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അതിര്‍ത്തികളിലെ മിന്നലാക്രമണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2017, 10:15 am IST
in Vicharam

രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ കേന്ദ്രസര്‍ക്കാരും സുരക്ഷാ സേനകളും തുടരുകയാണ്. മ്യാന്മര്‍, പാക്ക് അതിര്‍ത്തികളില്‍ ഇന്ത്യന്‍ സൈന്യം വീണ്ടും സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കിന് സമാനമായ നടപടികള്‍ സ്വീകരിച്ചിരിക്കുന്നു. മ്യാന്മര്‍ അതിര്‍ത്തിയില്‍ നാഗാ ഭീകരര്‍ക്ക് നേരെ ബുധനാഴ്ച രാവിലെ ആരംഭിച്ച സൈനിക നടപടിയില്‍ മുപ്പതിലേറെ ഭീകരരാണ് കൊല്ലപ്പെട്ടത്. പാക്ക് അതിര്‍ത്തിയില്‍ ഒരാഴ്ച നീണ്ട ഓപ്പറേഷന്‍ അര്‍ജ്ജുന്‍ പാക്കിസ്ഥാന്റെ ഗ്രാമങ്ങളില്‍ വലിയ നാശനഷ്ടങ്ങളുണ്ടാക്കി. രാജ്യാതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ എന്തു നടപടിയും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിരോധ സേനകള്‍ക്ക് നല്‍കിയിരിക്കുന്നത്.

രണ്ടുവര്‍ഷം മുമ്പ് ജൂണില്‍ നാഗാ ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇന്ത്യ-മ്യാന്മര്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരുന്ന ഭീകരര്‍ക്കെതിരായ നടപടി മ്യാന്മാറിലേക്കും നീണ്ടു. അതിര്‍ത്തി മറികടന്ന് മ്യാന്മറില്‍ പ്രവേശിച്ച ഇന്ത്യന്‍ പാരാകമാണ്ടോകള്‍ അറുപതിലേറെ എന്‍എസ്‌സിഎന്‍(കെ) ഭീകരരെയാണ് കൊന്നൊടുക്കിയത്. സമാനമായ ആക്രമണം തന്നെയാണ് ബുധനാഴ്ച രാവിലെ നാഗാലാന്റ് സെക്ടറില്‍ നടന്നതെന്നാണ് പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നത്.

പെട്രോളിങ് ട്രൂപ്പിന് നേര്‍ക്ക് നാഗാ ഭീകരര്‍ വെടിവച്ചതിനെ തുടര്‍ന്നാണ് സൈനിക നടപടി ആരംഭിച്ചതെന്നാണ് കരസേനയുടെ കിഴക്കന്‍ കമാണ്ട് അറിയിച്ചിരിക്കുന്നത്. മുന്‍തവണത്തെ പോലെ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും ഇന്ത്യന്‍ പ്രദേശത്തു തന്നെയാണ് നാഗാ ഭീകരര്‍ക്കെതിരായ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും സൈന്യം വ്യക്തമാക്കുകയും ചെയ്തു. പാരാകമാണ്ടോകളെ ഉപയോഗിക്കാതെ പ്രദേശത്ത് വിന്യസിച്ചിട്ടുള്ള മൗണ്ടന്‍ ഡിവിഷനെ ഉപയോഗിച്ചുതന്നെയായിരുന്നു നാഗാ ഭീകരര്‍ക്ക് തിരിച്ചടി നല്‍കിയതെന്നാണ് വിവരം.

സുസജ്ജമായ സൈനിക വിഭാഗങ്ങളാണ് ഞൊടിയിടയില്‍ തിരിച്ചടി നല്‍കാന്‍ കരസേനയെ പ്രാപ്തമാക്കുന്നത്. അതത് കമാണ്ടുകള്‍ക്ക് കീഴില്‍ തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യവും സൈന്യത്തെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.

ഏറെ ശ്രദ്ധേയമായ സൈനിക നടപടി വടക്കു-പടിഞ്ഞാറന്‍ അതിര്‍ത്തിയിലാണ് ഉണ്ടായിരിക്കുന്നത്. ഒരാഴ്ച മുമ്പ് ആരംഭിച്ച ഓപ്പറേഷന്‍ അര്‍ജ്ജുന്‍ ആണ് പാക് അതിര്‍ത്തി രക്ഷാ സേനയായ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിനെയും പാക് കരസേനയെയും നാണം കെടുത്തിയത്. ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം താമസമാക്കിയ ഐഎസ്‌ഐ ഉദ്യോഗസ്ഥരുടേയും പാക് റേഞ്ചേഴ്‌സിന്റെയും മുന്‍ സൈനിക ഉദ്യോഗസ്ഥരുടേയും വീടുകളും കൃഷി സ്ഥലങ്ങളും ലക്ഷ്യമിട്ട് നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷന്‍ അര്‍ജ്ജുന്‍.

ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ സാധാരണക്കാര്‍ക്ക് നേരെ പാക് അതിര്‍ത്തി സേന അകാരണമായി നടത്തുന്ന മോര്‍ട്ടാര്‍ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് ഓപ്പറേഷന്‍ അര്‍ജ്ജുന്‍ നടപ്പാക്കിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചാണക്യ തന്ത്രത്തില്‍ തയ്യാറായതാണ് ഓപ്പറേഷന്‍ അര്‍ജ്ജുന്‍ എന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഓപ്പറേഷന്‍ അര്‍ജ്ജുന്‍ അതിന്റെ ലക്ഷ്യം കാണുന്നതില്‍ വിജയിച്ചു എന്നതിന്റെ തെളിവാണ് പാക് റേഞ്ചേഴ്‌സ് ഡയറക്ടര്‍ ജനറല്‍ അസ്ഗര്‍ നവീദ് ഹയാത് ഖാന്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ ശര്‍മ്മയുമായി ഫോണില്‍ ബന്ധപ്പെട്ട് സൈനിക നടപടികള്‍ നിര്‍ത്തിവെയ്‌ക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. പാക് റേഞ്ചേഴ്‌സിലെ 7 സൈനികരും അതിര്‍ത്തിയില്‍ താമസമാക്കിയ 11 സിവിലിയന്മാരുമാണ് പാക് ഭാഗത്തുനിന്ന് കൊല്ലപ്പെട്ടത്. വലിയ നാശനഷ്ടവും പാക്കിസ്ഥാന് ഉണ്ടാക്കാനായി. അതിര്‍ത്തികള്‍ സുരക്ഷിതമാക്കി നിര്‍ത്തുന്നതില്‍ പുലര്‍ത്തുന്ന നിതാന്ത ജാഗ്രത സൈനിക വിഭാഗങ്ങളും കേന്ദ്രസര്‍ക്കാരും രാജ്യത്തിന്റെ അഭിമാനമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

പുതിയ വാര്‍ത്തകള്‍

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.