Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പച്ചനുണകള്‍ക്ക് ചുട്ടമറുപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 09:24 pm IST
in Vicharam

ഇന്ത്യയുമായി നേര്‍ക്കുനേര്‍ യുദ്ധം ചെയ്തപ്പോഴൊക്കെ പാക്കിസ്ഥാന്‍ പരാജയത്തിന്റെ കയ്‌പുനീര്‍ കുടിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കുമേല്‍ വിജയം അസാധ്യമാണെന്നുകണ്ടാണ് സ്വന്തം മണ്ണില്‍ മതഭീകരരെ പാലൂട്ടി വളര്‍ത്തി അതിര്‍ത്തി കടത്തിവിട്ട് പരോക്ഷയുദ്ധം ചെയ്യിക്കുന്നത്. എന്നിട്ടും വിജയിക്കാനാവില്ലെന്ന് വരുമ്പോഴുള്ള നിരാശ വളരെ വലുതാണ്. ഇതിന് മറയിടാനുള്ള ശ്രമമാണ് ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പാക്കിസ്ഥാന്‍ നടത്തിയത്. അസത്യങ്ങളെ കൂട്ടുപിടിച്ച് ഒട്ടും മാന്യമല്ലാത്ത ഭാഷയില്‍ ആ രാജ്യത്തിന്റെ പ്രതിനിധികള്‍ ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ച ദുരാരോപണങ്ങള്‍ക്ക് ഉരുളയ്‌ക്കുപ്പേരിയായി മറുപടി ലഭിച്ചു.

പാക് പ്രധാനമന്ത്രി ഖഗാന്‍ അബ്ബാസിയാണ് ഇന്ത്യയ്‌ക്കെതിരെ ദുരുപദിഷ്ടമായ ആരോപണങ്ങള്‍ ആദ്യം ഉന്നയിച്ചത്. പാക്കിസ്ഥാനിലെ ‘സ്വാതന്ത്ര്യസമര’ത്തെ ഇന്ത്യന്‍ ഭരണകൂടം അടിച്ചമര്‍ത്തുകയാണെന്നും, കശ്മീരില്‍ പ്രത്യേക യുഎസ് ദൂതനെ അയയ്‌ക്കണമെന്നുമാണ് അബ്ബാസി പറഞ്ഞത്. ഇതിന് മറുപടി പറഞ്ഞ ഇന്ത്യന്‍ പ്രതിനിധി ഈനം ഗംഭീര്‍ പാക്കിസ്ഥാന്റെ തൊലിയുരിച്ചു. പാക്കിസ്ഥാന്റെ ചരിത്രം തന്നെ ഭീകരവാദത്തിന്റേതാണെന്നും, ‘വിശുദ്ധനാട്’ ആവശ്യപ്പെട്ടവര്‍ യഥാര്‍ത്ഥത്തില്‍ ശുദ്ധഭീകരവാദമാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്നും ഈനം തിരിച്ചടിച്ചു. ഭീകരവാദം കയറ്റി അയയ്‌ക്കുന്ന രാജ്യമായ പാക്കിസ്ഥാന്‍ ഇപ്പോള്‍ ‘ടെററിസ്ഥാന്‍’ ആയി മാറിയിരിക്കുകയാണെന്നുകൂടി ഈനം പ്രഖ്യാപിച്ചത് പാക്കിസ്ഥാന് മുഖത്തേറ്റ അടിയായി.

ഈനം നിര്‍ത്തിയേടത്തുനിന്ന് തുടങ്ങുകയായിരുന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യ മനുഷ്യാവകാശലംഘനം നടത്തുകയാണെന്ന പാക്കിസ്ഥാന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു സുഷമ. ലോകത്തെ ഭീകരതയുടെയും മരണത്തിന്റെയും നിഷ്ഠുരതയുടെയും ഏറ്റവും വലിയ കയറ്റുമതിക്കാരായ പാക്കിസ്ഥാന്‍ മാനവികതയെക്കുറിച്ച് സംസാരിക്കുന്നത് കാപട്യമാണെന്ന് സുഷമ വിമര്‍ശിച്ചു. ഇന്ത്യ ഐഐടി, ഐഐഎം പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുമ്പോള്‍, പാക്കിസ്ഥാന്‍ എല്‍ഇടി (ലഷ്‌ക്കറെ തൊയ്ബ), ജെഇഎം (ജയ്‌ഷെ മുഹമ്മദ്) മുതലായ ഭീകരസംഘടനകളെയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന സുഷമയുടെ പരിഹാസം പാക്കിസ്ഥാനെ അന്താരാഷ്‌ട്ര വേദിയില്‍ നാണംകെടുത്തി. വിവരസാങ്കേതിക വിദ്യയില്‍ ഇന്ത്യ വന്‍ശക്തിയായപ്പോള്‍ ഭീകരരെ സൃഷ്ടിക്കുന്ന രാജ്യമായി പാക്കിസ്ഥാന്‍ മാറിയതെങ്ങനെയെന്ന് ആ രാജ്യത്തിന്റെ നേതാക്കള്‍ ആത്മപരിശോധന നടത്തട്ടെയെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.

മാനവരാശിയില്‍ അഞ്ചിലൊന്നിനെ പ്രതിനിധീകരിക്കുന്ന ഇന്ത്യയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു സുഷമയുടെ യുഎന്‍ പ്രസംഗം. ഇന്ത്യയിലെ പാവപ്പെട്ട ജനതയെ ശാക്തീകരിക്കുന്ന ഭഗീരഥ പ്രയത്‌നത്തിലാണ് തന്റെ സര്‍ക്കാരെന്ന് സുഷമ ചൂണ്ടിക്കാട്ടി. ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം, സൈബര്‍ സുരക്ഷിതത്വം, ദാരിദ്ര്യനിര്‍മാര്‍ജനം, വനിതാ ശാക്തീകരണം എന്നിങ്ങനെ ലോകത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളെയെല്ലാം സ്പര്‍ശിക്കുന്ന ഉജ്ജ്വലമായ വാഗ്‌ധോരണിയായിരുന്നു സുഷമയുടേത്.

തെളിഞ്ഞ കാഴ്ചപ്പാടിന്റേയും ദൃഢനിശ്ചയത്തിന്റേയും ആത്മാര്‍ത്ഥതയുടേയും പ്രതിധ്വനികളായ ഈ വാക്കുകള്‍ രാഷ്‌ട്രനേതാക്കള്‍ കാതുകൂര്‍പ്പിച്ചു കേട്ടു. ധീരമായ ഈ നയപ്രഖ്യാപനത്തിനു മുന്നില്‍ പാക്കിസ്ഥാന്‍ നന്നേ ചെറുതായിപ്പോയി. കശ്മീരിലെ ഇന്ത്യന്‍ അടിച്ചമര്‍ത്തല്‍ എന്ന വ്യാജേന ഗാസയിലെ ചിത്രംകൂടി കാണിച്ചതോടെ അന്താരാഷ്‌ട്ര വേദിയില്‍ പാക്കിസ്ഥാന്‍ നാണംകെട്ടു എന്നുതന്നെ പറയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

Sports

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

Kerala

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

Main Article

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

Article

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

പുതിയ വാര്‍ത്തകള്‍

മാന്യതയില്ലാതെ പ്രതിപക്ഷം

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

പാറ്റ സമരത്തിലേക്ക് വടക്കന്‍ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാന്‍ വിഘടനവാദി- ഷഹീന്‍ബാഗ് കലാപകാരികളും

ഭാരതവിഭജനം ഉള്‍പ്പെടെ മുദ്രാവാക്യം; കാലാപസമരത്തിന് ഗൂഢാലോചന നടന്നത് കേരള ഹൗസില്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.