കണ്ണൂര്‍: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് താന്‍ ചെയ്തതില്‍ നിയമവും ചട്ടവും അനുസരിച്ച് തെറ്റില്ലെന്നും മന്ത്രിസ്ഥാനം തിരിച്ചുകിട്ടുന്നതിനെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നും മുന്‍ മന്ത്രി ഇ.പി.ജയരാജന് കണ്ണൂരില്‍ പറഞ്ഞു. ഇപ്പോള്‍ തന്റെ നിരപരാധിത്വം ജനങ്ങളേയും പാര്‍ട്ടിയേയും ബോധ്യപ്പെടുത്താന്‍ തനിക്ക് കഴിഞ്ഞു. തെറ്റുപറ്റാത്തവരായി ആരുമില്ല. എന്നാല്‍ അത് തിരിച്ചറിഞ്ഞ് തിരുത്തി. ക്വിക്ക് വേരിഫിക്കേഷന് പൂര്‍ത്തിയാകുന്നതിന് മുന്നെ എഫ്ഐആര്‍ ഇട്ടു. കേന്ദ്രകമ്മിറ്റി ചേര്‍ന്ന ദിവസമാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കുറ്റക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്. ഇതിന് പിന്നില്‍ ഒരു ഗൂഢാലോചനയല്ലാതെ മറ്റെന്താണെന്നും ജയരാജന് ചോദിച്ചു. തനിക്കെതിരെ കേസെടുത്ത ജേക്കബ് തോമസിനെ ഇന്നുവരെ ഫോണില്‍ വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ലെന്നും ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: