Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വയല്‍ നികത്തി ദേശീയപാത: സിപിഎം ഗ്രാമത്തിലെ നിരാഹാര സമരം എട്ട് ദിവസം പിന്നിട്ടു ജില്ലാ കലക്ടറും എംഎല്‍എയും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും സമര കൂട്ടായ്‌മ പ്രതിനിധികള്‍ ഇറങ്ങിപോയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2017, 09:45 pm IST
in Kannur

കണ്ണൂര്‍: നാല് കിലോമീറ്റര്‍ നീളത്തില്‍ പരന്നുകിടക്കുന്ന ഇരുനൂറ്റി അന്‍പതോളം ഏക്കര്‍ നെല്‍വയല്‍ പൂര്‍ണ്ണമായും നികത്തി ദേശീയപാത നിര്‍മ്മിക്കുന്നതിനെതിരെ സിപിഎം പാര്‍ട്ടി ഗ്രാമമായ തളിപ്പറമ്പ് കൂവോട് ഗ്രാമവാസികള്‍ നടത്തുന്ന നിരാഹാര സത്യഗ്രഹസമരം എട്ട് ദിവസം പിന്നിട്ടു. കൂവോട് ഗ്രാമത്തില്‍ നാല് കിലോമീറ്റര്‍ ദൂരത്തില്‍ ഇരുനൂറ്റി അന്‍പത് ഏക്കര്‍ വയല്‍ നികത്തിയാണ് ദേശീയപാതാ വികസനം വരുന്നത്. വയല്‍ക്കിളികള്‍ എന്ന പേരില്‍ ഗ്രാമ കൂട്ടായ്‌മയുണ്ടാക്കി സുരേഷ് കീഴാറ്റൂരാണ് നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്നത്.

അറുപത് മീറ്റര്‍ വീതിയില്‍ പത്ത് മീറ്റര്‍ ഉയരത്തില്‍ വയല്‍ മണ്ണിട്ട് നികത്തി ദേശീയപാത നിര്‍മ്മിക്കുന്നതോടെ ഗ്രാമം പൂര്‍ണ്ണമായി ഇല്ലാതാകുമെന്നും വയല്‍ നികത്തുന്നതോടെ പ്രദേശത്ത് രൂക്ഷമായ കുടിവെള്ളപ്രശ്‌നം ഉടലെടുക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട കൂട്ടായ്‌മ സമരവുമായി മുന്നോട്ടു പോകുന്നത്.

സമരം അവസാനിപ്പിക്കാനായി ഇന്നലെ ജില്ലാ കലക്ടറുടെ ചേമ്പറില്‍ തളിപ്പറമ്പ് എംഎല്‍എയും സമരസമിതി നേതാക്കളും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ നിന്നും സമരസമിതി നേതാക്കള്‍ ഇറങ്ങിപ്പോയി. നെല്‍വയല്‍ നികത്തി റോഡ് നിര്‍മ്മിക്കാനുളള നീക്കത്തില്‍ ഒരുവിധത്തിലും പിന്മാറാന്‍ സാധിക്കില്ലെന്ന് കലക്ടറും എംഎല്‍എയും അറിയിച്ചതിനെ തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുത്ത സമരകൂട്ടായ്‌മയുടെ പ്രവര്‍ത്തകരായ കെ.സുധീഷ്, എം.ബൈജു, സി.മനോഹരന്‍ എന്നിവര്‍ ഇറങ്ങിപ്പോയത്. സമരം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും വയലില്‍ മരിക്കേണ്ടി വന്നാല്‍ പോലും സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും വയല്‍ കിളികൂട്ടായ്‌മ പ്രവര്‍ത്തകര്‍ പറഞ്ഞു. യോഗത്തില്‍ കൗണ്‍സിലര്‍ കുന്നോത്ത് മുരളീധരന്‍, പുല്ലായിക്കൊടി ചന്ദ്രന്‍, പി.വി.വിനോദ്, ലല്ലു പ്രസാദ്, കെ.ബിനേഷ്, കെ.പി.മഹേഷ് എന്നിവരും പങ്കെടുത്തു. സമരം നടത്തുന്നവര്‍ ഉന്നയിച്ച ആശങ്ക സര്‍ക്കാരിനെ അറിയിക്കുമെന്നും ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിയുള്ളതാണ് നിലവിലുള്ള ബൈപ്പാസ് അലൈന്‍മെന്റ് എന്നും യോഗത്തില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു.

സമരപ്പന്തലില്‍ ഇന്നലെ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍തില്ലങ്കേരി, പരിസ്ഥിതി പ്രവര്‍ത്തകരായ ഹരി ചക്കരക്കല്‍, സുനില്‍ കുമാര്‍ തുടങ്ങി നിരവധിപേര്‍ സന്ദര്‍ശനം നടത്തി.

നേരത്തെ നിശ്ചയിച്ച അലയന്‍മെന്റ് അവസാനനിമിഷം കൂവോട് വയലില്‍ കൂടി മാറ്റിനിശ്ചയിച്ചത് ഭൂമാഫിയകളെയും വന്‍കിടക്കാരെയും സഹായിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സ്ഥലം എംഎല്‍എ ഉള്‍പ്പെടെ പ്രദേശവാസികളെ വഴിയാധാരമാക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്ന് സിപിഎമ്മുകാരായ നാട്ടുകാര്‍ പറയുന്നു.

സ്വകാര്യ കുത്തകകളെയും ഭൂമാഫിയകളെയും സഹായിക്കുന്നതിനു വേണ്ടിയാണ് ദേശീയപാതയുടെ അലയന്‍മെന്റ് അവസാനനിമിഷം കൂവോട് വഴിയാക്കിയതെന്നാണ് ഗ്രാമവാസികള്‍ ആരോപിക്കുന്നത്. സ്ഥലം എംഎല്‍എയും സിപിഎം നേതൃത്വവും ഗ്രാമവാസികളെ പൂര്‍ണ്ണമായും തള്ളി ദേശീയപാത കൂവോടു വഴി തന്നെ കൊണ്ടുവരുമെന്ന നിലപാടിലാണ്. ഗ്രാമവാസികള്‍ പ്രത്യക്ഷസമരത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചപ്പോള്‍ സമരത്തില്‍ പങ്കെടുക്കരുതെന്ന് വീടുകളില്‍ കയറി സിപിഎം സംഘം ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് പരിസ്ഥിതിക്കും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി ഒരു ഗ്രാമമൊന്നാകെ സമര രംഗത്തിറങ്ങിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.