തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ഡോ.ടി.പി.സെന്‍കുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നാരോപിച്ച് നല്കിയ ഹര്‍ജി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി അജിത്കുമാറിന്റേതാണ് ഉത്തരവ്.
പരാതിയില്‍ കഴമ്പില്ല എന്ന റിപ്പോര്‍ട്ട് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നടപടി സ്വീകരിക്കേണ്ടവര്ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പരാതിക്കാരന്റെ വാദം കേട്ട സമയത്ത് എന്തെങ്കിലും കൂടുതലായി തെളിവുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് മറുപടി നല്കാന് ഹര്ജിക്കാരന് സാധിച്ചിരുന്നില്ല.
ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട് ശരിയാണ് എന്ന് കണക്കാക്കാനേ സാധിക്കുകയുള്ളൂ എന്ന നിലപാട് സ്വീകരിച്ച കോടതി ഹര്‍ജി തള്ളിയത്.
കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസില്‍ ഇടപെട്ടു എന്നതായിരുന്നു ആരോപണങ്ങളില്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്. കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറായിരിക്കെ വയനാട്ടില്‍ മുമ്പ് നടത്തിയ റവന്യൂ റിക്കവറി സംബന്ധിച്ചും ഇടപെടലുകള്‍ നടന്നതായി ബാബുരാജ് നല്കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: