Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെല്ല് വില ഉയര്‍ത്തിയത് കേന്ദ്ര സര്‍ക്കാരെന്ന് തെറ്റിദ്ധരിപ്പിച്ച് കൃഷി മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2017, 12:05 am IST
in Kerala

കൊച്ചി: നെല്ലിന്റെ സംഭരണ വില സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചെന്ന പ്രഖ്യാപനത്തിലൂടെ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. കാര്‍ഷിക വിലയിടിവില്‍ പ്രതിഷേധിച്ച് കെ.എം. മാണി അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിലാണ് ബുധനാഴ്ച മന്ത്രി മറുപടി നല്‍കിയത്.

മന്ത്രിയുടെ മറുപടിക്ക് ശേഷവും, സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമ്പോള്‍ കേരളം അത് പരിഗണിക്കുന്നില്ലെന്നും ആരോപിച്ച് മാണി വിഭാഗം സഭയില്‍ നിന്ന് ഇറങ്ങി പോയിരുന്നു.

ഈ ബഹളങ്ങള്‍ക്കിടയില്‍ ഏത് വിഹിതമാണ് വര്‍ദ്ധിപ്പിച്ചതെന്ന് പരിശോധിക്കാന്‍ അംഗങ്ങളും മുതിര്‍ന്നില്ല. നെല്ലിന്റെ സംഭരണ വില 22.50 രൂപയില്‍ നിന്ന് 23.30 രൂപയായി വര്‍ദ്ധിപ്പിച്ച് ഈ സീസണ്‍ മുതല്‍ നല്‍കുമെന്നാണ് മന്ത്രി പറഞ്ഞത്. കിലോയ്‌ക്ക് 80 പൈസയുടെ വര്‍ദ്ധന.

എന്നാല്‍ യഥാര്‍ഥത്തില്‍ 80 പൈസയുടെ വര്‍ദ്ധന നല്‍കിയിരിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. കഴിഞ്ഞ പുഞ്ചക്കൃഷി വരെ സപ്ലൈക്കോയുടെ സൈറ്റുകളിലെ വില വിവരപ്രകാരം 22.50 രൂപയാണ് ഒരു കിലോ നെല്ല് സംഭരിക്കുമ്പോള്‍ കര്‍ഷകന് നല്‍കിയിരുന്നത്.

ഇതില്‍ 14.70 രൂപ കേന്ദ്ര വിഹിതവും 7.80 രൂപ സംസ്ഥാന വിഹിതവുമായി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വരുന്ന രണ്ടാം കൃഷി മുതല്‍ നെല്ല് വില വര്‍ദ്ധിപ്പിച്ച് കിലോയ്‌ക്ക് 23.30 രൂപയായി സൈറ്റില്‍ കാണിച്ചിട്ടുണ്ട്. എന്നാല്‍ ഇതിലും സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തില്‍ മാറ്റമില്ല.

7.80 രൂപയായി തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര വിഹിതം 14.70 രൂപയില്‍ നിന്നും 15.50 രൂപയായി ഉയര്‍ത്തിയിട്ടുമുണ്ട്. സപ്ലൈക്കോയുടെ ഉന്നത ഉദ്യോഗസ്ഥരും ഇക്കാര്യം നിഷേധിക്കുന്നില്ല. ഇതിനിടയിലാണ് നിയമസഭയെ തെറ്റിദ്ധരിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ വില വര്‍ദ്ധിപ്പിച്ചെന്ന രീതിയില്‍ മന്ത്രിയുടെ മറുപടി വന്നത്.

നേരത്തെയും നെല്‍ക്കര്‍ഷകരെ കബളിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ മന്ത്രി നടത്തിയിരുന്നു. 2016 ജൂണ്‍ 14ന് കുട്ടനാട്ടിലെ കായല്‍ പാടശേഖരങ്ങള്‍ സന്ദര്‍ശിക്കവേ സംഭരിക്കുന്ന നെല്ലിന് 10 ദിവസത്തിനകം വില നല്‍കുമെന്ന് മന്ത്രി ഉറപ്പ് കൊടുത്തിരുന്നെങ്കിലും പാലിച്ചില്ല.

കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് നെല്ല് സംഭരിക്കാനായി 700 കോടി രൂപയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ കര്‍ഷകര്‍ക്ക് ഒരു മാസത്തിനകം പോലും വില പൂര്‍ണമായും കൊടുത്ത് തീര്‍ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കൃഷിനാശം ഉള്‍പ്പടെയുള്ള നഷ്ടപരിഹാരങ്ങളിലും മൂന്ന് വര്‍ഷത്തെ വരെയുള്ള കുടിശ്ശികയാണ് കര്‍ഷകര്‍ക്ക് കിട്ടാനുള്ളത്.

കൃഷി മന്ത്രിയുടെ വാക്കുകള്‍ക്ക് ചുവട് പിടിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കര്‍ഷകന് ന്യായവില ലഭ്യമാകുമെന്ന മറുപടി നല്‍കി വിഷയം അവസാനിപ്പിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

India

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

Kerala

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

പുതിയ വാര്‍ത്തകള്‍

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

ഇതാണ് സനാതന ധർമ്മം ; രഥയാത്രയ്‌ക്കിടെ ജനലക്ഷങ്ങൾ വഴി മാറി , രോഗിയുമായി കുതിച്ചു പാഞ്ഞ് ആംബുലൻസ് : വഴിയൊരുക്കി മാതൃകയായി ആർ എസ് എസ്

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുത്ത അങ്ങ് വാനക്കോണില് എന്ന ഗാനത്തിന്‍റെ രചയിതാവ് മനു മഞ്ജിത്തും (ഇടത്ത്) സംഗീത സംവിധായകന്‍ ദീബൂ നൈനാന്‍ തോമസും (വലത്ത്)

അങ്ങുവാനക്കോണില്….വിജയലക്ഷ്മിയുടെ ആലാപനത്തില്‍ വ്യത്യസ്താനുഭവമായി മാറിയ മുത്തശ്ശി മകന് പാടിക്കൊടുക്കുന്ന ആ താരാട്ട് പാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.